തിരുവനന്തപുരം . നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകുന്ന ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഭരണഘടനാപരമായ ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്ത് കൊണ്ട് മാറ്റംവരുത്തി പിണറായി സർക്കാർ.
സർക്കാർ ഭേദഗതി ചെയ്ത ഹര്‍ജിയിൽ നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവര്‍ണര്‍ തീരുമാനം എടുക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കണമെന്നും, ഇതിനായി സമയക്രമം ഉൾപ്പെടെ നിശ്ചയിക്കണമെന്നും, ഭരണഘടനാപരമായ അധികാരങ്ങൾ വിനിയോഗിക്കുന്നതിൽ ഗവർണർക്ക് വീഴ്ച പറ്റിയെന്ന് വിധിക്കണമെന്നും ആണ് ആവശ്യപ്പെടുന്നത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം സർക്കാർ- ഗവർണർ ഏറ്റുമുട്ടൽ വീണ്ടും ശക്തമാവുമെന്നു ഉറപ്പായി.
ഗവര്‍ണറുടെ പരിഗണനയിൽ ഇരിക്കുന്ന ബില്ലുകളിൽ അടിയന്തിരമായി തീരുമാനം എടുക്കാൻ നിർദ്ദേശം നൽകണമെന്നും സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെടുന്നുണ്ട്. ഭരണ ഘടനാപരമായ ഗവർണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ഹർജിയിലെ മിക്ക ആവശ്യങ്ങളും എന്നതാണ് ശ്രദ്ധേയം. രാഷ്ട്രീയ താല്പര്യത്തോടെയും ഗൂഢ ലക്ഷ്യങ്ങളോടെയും നിയമ സഭയിൽ പാസാക്കിയ ബില്ലുകളാണ് ഗവർണർ തടഞ്ഞു വെക്കുകയും രാഷ്ട്രപതിക്ക് അയക്കുകയും ചെയ്തിരിക്കുന്നത്.
ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ഗവര്‍ണര്‍ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്നാണ് പിണറായി സർക്കാർ ഉന്നയിച്ചിരിക്കുന്ന ആരോപണം. സംസ്ഥാന സര്‍ക്കാർ സുപ്രീം കോടതിയിൽ ഹര്‍ജി നൽകിയിരിക്കുന്നതും ഈ രീതിയിലാണ്. സർക്കാർ സമർപ്പിച്ച ഇത്തരത്തിലുള്ള ഹർജികൾ വിചാരണക്ക് വരുമ്പോൾ പിണറായിയുടേത് മിക്കതും ജന വിരുദ്ധ ബില്ലുകളാണെന്നു സ്ഥാപിക്കാൻ ഗവർണറുടെ ഭാഗം അഭിഭാഷകന് കഴിഞ്ഞില്ല ennathum എടുത്ത് പറയേണ്ടതായുണ്ട്.
നേരത്തെ ഗവർണർക്കെതിരെ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും സംസ്ഥാന സർക്കാർ കത്ത് അയച്ചിരുന്നു. ഗവര്‍ണറെ തിരികെ വിളിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കത്ത്. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും നിരന്തരം പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്നുവെന്നും കത്തില്‍ ആരോപിച്ചിരുന്നു. ഗവർണറും സംസ്ഥാന സർക്കാരും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ഭിന്നതയിൽ സർക്കാറിന്റെ ഭാഗത്ത് നിന്നുമുള്ള നിർണായക നീക്കമാണ് ഈ കത്തയക്കല് നടപടി. അതെ സമയം, സംസ്ഥാനത്ത് ഭരണ സ്തഭനം ആണെന്നും ജനങ്ങൾക്ക് ആഭ്യന്തര സുരക്ഷാ യില്ലായ്മ ഉണ്ടെന്നും ഗവർണർ നേരത്തെ കേന്ദ്രത്തെ അറിയിച്ചതിന് പിറകെയാണ് പിണറായിയുടെ കത്തയക്കൽ നാടകം അരങ്ങേറിയി രിക്കുന്നത്.