ഹാവേരി . മുങ്ങിമരിച്ച മക്കളുടെ മൃതദേഹം ഉയിർത്തെഴുന്നേ ൽക്കുമെന്നു കരുതി 6 മണിക്കൂറുകളോളം ഉപ്പിലിട്ട് സൂക്ഷിച്ച് മാതാപിതാക്കൾ. കർണാടകയിലെ ഹവേരി ജില്ലയിലാണ് മൃതദങ്ങൾ ഉപ്പിലിട്ടു സൂക്ഷിച്ചാൽ കുട്ടികൾക്ക് ജീവൻ തിരികെ ലഭിക്കുമെന്ന വിശ്വാസത്തിൽ 200 കിലോ ഉപ്പിൽ സൂക്ഷിച്ച സംഭവം നടന്നിരിക്കുന്നത്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് മാതാപിതാക്കളും ബന്ധുക്കളുമായും സംസാരിച്ചതോടെയാണ് മൃതദേഹം സംസ്കരിക്കാൻ കുടുംബം തയ്യാറാവുന്നത്.
ഹവേരി ജില്ലയിലെ ഘലാപുജി ഗ്രാമത്തിലാണ് ഈ അപ്പൂർവ സംഭവം അരങ്ങേറിയത്. ഗ്രാമത്തിലെ തടാകത്തിൽ കുളിക്കാനിറങ്ങിയ ഇറങ്ങിയ നാഗരാജ് ലങ്കർ (11), ഹേമന്ത് ഹരിജൻ (12) എന്നിവരാണ് മുങ്ങിമരിക്കുന്നത്. ഇവരുടെ മൃതദേഹമാണ് മണിക്കൂറുകളോളം മാതാപിതാക്കൾ ഉപ്പിൽ പൊതിഞ്ഞു സൂക്ഷിക്കുന്നത്. മൃതദേഹം ഉപ്പിൽ സൂക്ഷിച്ചാൽ ജീവൻ തിരികെ ലഭിക്കുമെന്ന സമൂഹമാ ധ്യമങ്ങളിലെ ഒരു വീഡിയോയിലെ നിർദേശം വിശ്വസിച്ചായിരുന്നു കുടുംബം ഇങ്ങനെ ചെയ്യുന്നത്.
വീഡിയോയിലെ തെറ്റായ വിവരങ്ങൾ വിശ്വസിച്ച് സമീപവാസി കളായ ചിലരുടെ നിർദേശത്തെത്തുടർന്ന് നാഗരാജിന്റെ അച്ഛൻ മാരുതി, ഹേമന്തിന്റെ അച്ഛൻ മാലതേഷ് എന്നിവർ മൃതദേഹങ്ങൾ രണ്ട് മണിക്കൂർ ആദ്യം ഉപ്പിൽ സൂക്ഷിച്ചു. ആറുമണിക്കൂർ ഇത്തരത്തിൽ മൃതദേഹം സൂക്ഷിച്ചിട്ടും ഒന്നും സംഭവിക്കാതെ വന്നതോടെ മാതാപിതാക്കൾ നിരാശരാവുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് രക്ഷിതാക്കളുമായി സംസാരിച്ചു. നിങ്ങൾ തെറ്റിദ്ധരിച്ചാണ് ഇങ്ങനെയൊരു ശ്രമം നടത്തുന്നതെന്നും തുടർന്ന് പറഞ്ഞു മനസിലാക്കി. ഇതോടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ മാതാപിതാക്കൾ സമ്മതിച്ചു. കുട്ടികളുടെ ജീവൻ തിരികെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കൾ മൃതദേഹങ്ങൾ ഉപ്പിൽ സൂക്ഷിച്ചതെന്ന് ഹേമന്തിന്റെ ബന്ധുവായ രാമണ്ണ പറയുന്നു. 5000 രൂപയാണ് 200 കിലോ ഉപ്പ് വാങ്ങാൻ കുടുംബത്തിന് ഇതിനായി ചെലവായത്. സമാനമായ സംഭവങ്ങൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.