വ്യാജ വായ്പ, വാതുവെപ്പ് ആപ്പുകൾ എന്നിവയുടെ പരസ്യങ്ങൾ നൽകരുതെന്ന് സോഷ്യൽ മീഡിയകൾക്കും ഓൺലൈൻ പ്ലാറ്റ്ഫോമുകൾക്കും കേന്ദ്ര സർക്കാറിന്റെ കർശന നിർദേശം. പല പ്ലാറ്റ്ഫോമുകളും നൽകുന്ന വ്യാജ വായ്പാ ആപ്പുകളുടെ പരസ്യം ഇപ്പോൾ സർക്കാർ നിയന്ത്രിക്കുകയാണെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്ന വ്യാജ വായ്പാ ആപ്പുകളുടെ പരസ്യങ്ങൾ നൽകാൻ പാടില്ലെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഓൺലൈൻ പോർട്ടലുകളോട് വ്യക്തമാക്കിയിരുന്നതാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘ഞങ്ങൾ ഇപ്പോൾ നിയന്ത്രിക്കുന്ന ഒരു മേഖല, പല പ്ലാറ്റ്ഫോമുകളും വഹിക്കുന്ന വ്യാജ ലോൺ ആപ്പുകളുടെ പരസ്യമാണ്, കൂടാതെ വ്യാജ ലോൺ ആപ്പുകളുടെ പരസ്യങ്ങൾ ഒരു ഇടനിലക്കാരനും കൊണ്ടുപോകാൻ കഴിയില്ലെന്നും ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ആപ്പുകൾ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുകയാണ്’ – മന്ത്രി പറഞ്ഞു.
സുരക്ഷിതവും വിശ്വസനീയവുമായ ഇൻറർനെറ്റിനായി നിയമാധിഷ്ഠിതമായ ഒരു സർക്കാർ സമീപനം കൊണ്ടുവരുന്നുണ്ട്. ഐടി നിയമങ്ങൾ പ്രകാരം നിരോധിച്ച 11 മേഖലകൾ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട് – അദ്ദേഹം പറഞ്ഞു.