പൊട്ടിപ്പൊളിഞ്ഞ നവകേരള സദസിനെതിരെ രൂക്ഷ വിമർശനവുമായി റിട്ടയേർഡ് എസ് പി ജോർജ് ജോസഫ്. നവകേരള സദസ്സ് സമാപന ദിനത്തോടടുക്കുമ്പോൾ തലസ്ഥാന നഗരി സംഘര്ഷഭരിതമാവുകയാണെന്നു അദ്ദേഹം പറഞ്ഞു. അടുത്ത മൂന്നു നാല് ദിനങ്ങൾ സംസ്ഥാനത്ത് അടിയും തിരിച്ചടിയുമൊക്കെയായി അന്തരീക്ഷം കലുഷിതമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഈ തരത്തിൽ കാര്യങ്ങൾ മുന്നോട്ട് പോയാൽ മരണം പോലും ഉണ്ടാവാനുള്ള സാഹചര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതുണ്ടാവാതെ നോക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമുണ്ട്. രാഷ്ട്രീയ ലാക്കോടെ കാര്യങ്ങളെ കാണരുത് . രക്തസാക്ഷികളെ സൃഷ്ടിക്കുക വഴി പാർട്ടിക്ക് സഹതാപം പൈല്സിച്ചു പറ്റാനുള്ള വഴിയായി ഈ അവസ്ഥയെ മുഖ്യമന്ത്രി മാറ്റരുത് – റിട്ടയേർഡ് എസ് പി ജോർജ് ജോസഫ് പറയുന്നു. നവകേരള സദസ് ജനദ്രോഹ സദസ്സായി മാറിയിരിക്കെ ഒരു രക്ത സാക്ഷിയെ സൃഷ്ടിച്ച് രക്ഷപെടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന ആക്ഷേപമാണ് ഉയരുന്നത്.