തൃശ്ശൂര്‍ . കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസ് പ്രതികളിൽ നിന്ന് സിപിഎം ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ കമ്മീഷന്‍ വാങ്ങിയെന്ന് ഇ ഡി. കരുവന്നൂരിൽ സി പി എം നടത്തിയ കൊള്ളയുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നതോടെ പാർട്ടി തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്തു.
മതിയായ രേഖകളില്ലാതെ വന്‍ തുകകള്‍ വായ്പ നല്കിയതിനാണ് സി പി എം നേതാക്കൾ കമ്മീഷന്‍ പറ്റിയത്. കരുവന്നൂര്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍, പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി എന്നീ പേരുകളില്‍ കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ടുകളുണ്ടായിരുന്നു. ഓരോ വ്യാജ വായ്പയ്‌ക്കും ബ്രാഞ്ച് മുതല്‍ ജില്ല വരെ നിശ്ചിത കമ്മീഷന്‍ ഈ അക്കൗണ്ടുകള്‍ വഴി കൈപ്പറ്റുകയാണ് ഉണ്ടായത് .
സിപിഎം നേതാക്കൾക്കും കമ്മിറ്റികൾക്കും കമ്മീഷന്‍ കൊടുത്താല്‍ വന്‍തുക ഈടില്ലാതെ വായ്പ ലഭിക്കുമെന്നറിഞ്ഞ് ഒട്ടേറെപ്പേരാണ് ഇതിനായി സമീപിച്ചിരുന്നത്. ഇപ്പോള്‍ കേസില്‍ പ്രതികളായ പലരും ഈ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ. ചന്ദ്രനാണ് വ്യാജ വായ്പകള്‍ നിയന്ത്രിച്ച് വന്നിരുന്നത്. അഞ്ച് അക്കൗണ്ടുകളെപ്പറ്റിയും ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇ ഡി യുടെ ചോദ്യം ചെയ്യലിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ബാങ്ക് മുന്‍ മാനേജര്‍ ബിജു കരീമും മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും മാപ്പുസാക്ഷികളാകുന്നതോടെ കമ്മീഷന്‍ ഇടപാടില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. സിപിഎം പൊറത്തിശേരി ലോക്കല്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവുമായിരുന്നു സുനില്‍ കുമാര്‍. ബിജു കരീം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.