കൊച്ചി . പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ് നടത്തുന്നതിനെതിരെ ഹൈക്കോടതി. പാര്‍ക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതാണെന്നാണ് ഹൈക്കോടതി പറഞ്ഞത്. പുത്തൂർ സുവോളജിക്കൽ പാർക്കിൽ നവകേരള സദസ്സിന് വേദിയൊരുക്കുന്നതിനെതിരായ ഹർജിയിൽ വാദം കേൾക്കുമ്പോൾ ചോദ്യ ശരങ്ങൾ ഉയർത്തുകയായിരുന്നു ഹൈക്കോടതി.
നവകേരള സദസിനായി പാര്‍ക്ക് അനുവദിച്ചത് എന്തിനെന്നായിരുന്നു ഹൈക്കോടതി ആദ്യം ചോദിച്ചത്. പാര്‍ക്കില്‍ വേദി അനുവദിക്കാനാ കില്ലെന്ന് കോടതി വാക്കാല്‍ പരാമര്‍ശം നടത്തി. പാര്‍ക്കിന്റെ സ്ഥലം മൃഗശാലയുടെ ആവശ്യത്തിന് മാത്രമുള്ളതിന്നു കോടതി പറഞ്ഞു. വേദിയ്‌ക്കായി പാര്‍ക്കിംഗ് ഗ്രൗണ്ട് മാത്രമാണ് ഉപയോഗിച്ചതെന്നാ യിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കോടതി നിര്‍ദ്ദേശിച്ചാല്‍ വേദി മാറ്റാം.
പരിപാടിക്ക് മൈക് ഉപയോഗിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിനു ശബ്ദ നിയന്ത്രണം ഉണ്ടെന്നായിരുന്നു പാർക്ക് ഡയറക്ടറുടെ മറുപടി. 2 കടുവകൾ, 24 പക്ഷികൾ എന്നിവയാണ് പാർക്കിൽ ഇപ്പോൾ ഉള്ളത്. അതിനെ സംരക്ഷിത മേഖലയിൽ ആണ് പാർപ്പിച്ചിരിക്കുന്നത് എന്നും ഡയറക്ടർ അറിയിക്കുകയുണ്ടായി. ഹര്‍ജി ഉച്ചയ്‌ക്ക് ശേഷം വീണ്ടും കോടതി പരിഗണിക്കുന്നുണ്ട്.