കൊല്ലം . ഓയൂരിൽ നിന്ന് ആറ് വയസുകാരി അബിഗെലിനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. പ്രതികൾ കുട്ടിയെ തട്ടി കൊണ്ട് പോകുന്നതിനു മൂന്ന് ദിവസം മുൻപേ സ്ഥലത്തെത്തിയിരുന്നു എന്നാണ് വിവരം. 24 ന് പ്രതികൾ ഉപയോഗിച്ച വെള്ള സ്വിഫ്റ്റ് കാർ പള്ളിക്കൽ മൂതല റൂട്ടിലൂടെ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പാരിപ്പള്ളി ചടയമംഗലം ഭാഗത്തേക്ക് പള്ളിക്കൽ നിന്നും കാർ പോയിട്ടുണ്ട്. ഉച്ചയ്‌ക്ക് 2.31 ന് ഈ റൂട്ടിൽ കാർ കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
സംഘം കുട്ടിയെ തട്ടിക്കൊണ്ട് പോയത് 27 നായിരുന്നു. ആനി ദിവസം ഇതേ കാർ ഓയൂരിന് സമീപമുള്ള മറ്റൊരു ഭാഗത്തും എത്തി. കൊല്ലം പള്ളിക്കൽ മൂതലയിലാണ് കാർ എത്തിയിരുന്നത്. വൈകുന്നേരം 3.27 നും 4.26 നുമാണ് കെഎൽ 04 എഎഫ് 3239 നമ്പർ പ്ലേറ്റ് ഘടിപ്പിച്ച സ്വിഫ്റ്റ് കാർ മുന്നിലയിൽ എത്തുന്നത്. ഓയൂരിൽ നിന്നും പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മിനിട്ടുകൾക്ക് മുമ്പായിരുന്നു ഇതെന്നാണ് ശ്രദ്ധേയം.
കാറിന്റെ വരവും യാത്രകളും സംബന്ധിച്ച് നാലോളം സിസിടിവി ദൃശ്യങ്ങൾ ആണ് പോലീസിന് ഇതിനകം കിട്ടിയിട്ടുള്ളതെങ്കിലും ഇനിയും പ്രതികളിലേക്കെത്താൻ പോലീസിന് ആയിട്ടില്ല. കാര് പോകുന്ന വഴികളിൽ കുട്ടികളെ കണ്ടാണ് വാഹനം സ്പീഡ് കുറച്ച് കുട്ടികൾ നിൽക്കുന്ന ഭാഗത്തേക്ക് എത്താൻ ശ്രമിക്കുന്നതും കാണാം. ഇതിൽ നിന്ന് ഒന്നിൽ കൂടുത കുട്ടികളെ സംഘം ലക്ഷ്യമിട്ടിരു ന്നതായുള്ള പോലീസിന്റെ സംശയം ബലപ്പെടുത്തുകയാണ്.
ഇതിനിടെ പ്രതികൾ ഉപയോഗിച്ചിരുന്ന കാർ കണ്ടതായി കഴിഞ്ഞ ദിവസം പരവൂരിലെ ഓട്ടോ ഡ്രൈവർമാർ പറഞ്ഞിട്ടുണ്ട്. സംഭവം നടന്ന ദിവസം വൈകിട്ട് ആറ് മണിയോടെയാണ് ഓട്ടോ ഡ്രൈവർമാർ വാഹനം കാണുന്നത്. തട്ടി കൊണ്ട് പോകുന്നതിനു തലേദിവസം ആവട്ടെ വാടകയ്‌ക്ക് വീട് കിട്ടുമോ എന്ന് അന്വേഷിച്ച് അപരിചിതൻ എത്തിയതായും ഇവർ പറഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തേക്കായാണ് അപരിചിതർ വാടക വീട് ചോദിച്ചിരുന്നത്.