ബംഗളൂരു . മുതിര്‍ന്ന വനിതാ ജിയോളജിസ്റ്റ് കെഎസ് പ്രതിമയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കിരണില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെത്തി. ഇതോടെ ജോലി തര്‍ക്കം മാത്രമായിരുന്നു കൊലപാതകത്തിന് കാരണമെന്ന കിരണിന്റെ വാദങ്ങൾ പൊളിഞ്ഞു. പ്രതിമയെ കൊലപ്പെടുത്തി യതിൽ പിന്നെ വീട്ടില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും 27 ഗ്രാം സ്വര്‍ണവും മോഷ്ടിച്ചതായി പ്രതി അരുൺ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരിക്കുകയാണ്.
മോഷ്ടിച്ച പണവും സ്വര്‍ണവും സുഹൃത്തിനാണ് കിരണ്‍ നല്‍കിയിരുന്നത്. ഉടന്‍ വാങ്ങാമെന്ന് പറഞ്ഞാണ് കിരണ്‍ സുഹൃത്തിന് പണവും ആഭരണങ്ങളും കൈമാറിയിരുന്നത്. ഇവയെല്ലാം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പിലെ സീനിയര്‍ ജിയോളജിസ്റ്റ് കെഎസ് പ്രതിമ(45)യെ നവംബര്‍ അഞ്ചിനാണ് ബംഗളൂരു ജെപി നഗര്‍ സ്വദേശിയായ കിരണ്‍ കൊലപ്പെടുത്തുന്നത്. സുബ്രഹ്മണ്യപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വസതിയിലാണ് പ്രതിമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്.
കിരൺ മൈന്‍സ് ആന്‍ഡ് ജിയോളജി വകുപ്പില്‍ എട്ട് വര്‍ഷത്തോളം കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്നു. നാലുവര്‍ഷം മുന്‍പാണ് പ്രതിമയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച വാഹനത്തിന്റെ ഡ്രൈവറായി കിരണ്‍ ജോലിയിൽ പ്രവേശിക്കുന്നത്. രണ്ടുമാസം മുന്‍പ് ചില കാരണങ്ങളാല്‍ കിരണിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു. അതിനുള്ള കാരണം എന്തെന്ന് പോലീസ് പറഞ്ഞിട്ടില്ല.
ഡ്രൈവറായി തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കിരണ്‍ പ്രതിമയെ പല തവണ സമീപിച്ചിരുന്നതാണ്. എന്നാല്‍ അതിന് തയ്യാറാവാത്ത തിനെ തുടര്‍ന്നാണ് അവരെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിന് പിന്നാലെ കിരണ്‍ പോലീസിനോട് പറഞ്ഞിരുന്നു. ജോലി തര്‍ക്കം മാത്രമായിരുന്നു കൊലപാതകത്തിന് കാരണമെന്നായിരുന്നു കിരാൾ പോലീസിൽ നൽകിയ മൊഴി. ഇത് തന്നെയായിരുന്നു പൊലീസിന്റെയും പ്രാഥമിക നിഗമനം. എന്നാല്‍ പ്രതിമയുടെ വീട്ടില്‍ നിന്ന് കിരണ്‍ വലിയൊരു ബാഗുമായി പോകുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായതോടെയാണ് അന്വേഷണം ആ വഴിക്ക് കൂടി നീങ്ങുന്നത്. തുടര്‍ന്നാണ് മോഷണം സംബന്ധിച്ചും പൊലീസിനു വ്യക്തമായ തെളിവുകൾ ലഭിക്കുകയായിരുന്നു.