ഭർത്താവ് വിദേശത്തുള്ള കാമുകിയെ തേടി പോയതിൽ മനംനൊന്ത ഭാര്യ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ കാജലിനെയാണ് (25) വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മുംബൈ കല്യാണില്‍ താമസിക്കുന്ന 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. കാജളിന്റെ മരണവിവരം അറിഞ്ഞ് തിരികെ മുംബെെയിലെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം ചുമത്തിയാണ് നിതീഷിനെ അറസ്റ്റ് ചെയ്തത്.
യുക്രെയ്‌നിൽ ജോലി ചെയ്യുന്നതിനിടെയാണ് നിതീഷ് വിദേശ വനിതയുമായി അടുപ്പത്തിലായതെന്നാണ് മരിച്ച യുവതിയുടെ കുടുംബം ആരോപിക്കുന്നത്. കഴിഞ്ഞദിവസമാണ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായര്‍ യുക്രൈനിലെ കാമുകി തേടി പോകുന്നത്. കഴിഞ്ഞ സെപ്തംബര്‍ മാസത്തിലാണ് നിതീഷിന് വിദേശവനിതയുമായി ബന്ധമുള്ള വിവരം കാജള്‍ അറിയുന്നത്. ഇരുവരും തമ്മിലുള്ള ഫോട്ടോകളും വീഡിയോയും മൊബൈല്‍ ഫോണില്‍ കണ്ടതോടെയാണ് ബന്ധം കാജള്‍ സ്ഥിരീകരിക്കുന്നത്.
ഭർത്താവിനെ ഈ ബന്ധത്തിൽനിന്ന് വിലക്കിയ യുവതി യുക്രെയ്‌നിലേക്ക് ജോലിക്കു പോകരുതെന്നും ആവശ്യപ്പെട്ടിരുന്നു. നവംബർ എട്ടിന് നിതീഷ് യുക്രെയ്നിലേക്ക് തുടർന്നും പോവുകയായിരുന്നു എന്ന് കാജലിന്റെ കുടുംബം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരിക്കുന്നു. മുംബൈയിലെ ഓഫിസിലേക്കു പോവുകയാണെന്നു പറഞ്ഞാണ് നിതീഷ് വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ അങ്ങനെയായിരുന്നില്ല. തുടർന്ന് യുക്രെയ്‌നിലെത്തിയ ഇയാൾ ഇനി തിരികെ വരില്ലെന്നു ഭാര്യയ്ക്കു സന്ദേശമയച്ചു. ഇതോടെ യുവതി വീടിനുള്ളിൽ ജീവനൊടുക്കുക യായിരുന്നു. ഭർത്താവിന്റെ സന്ദേശത്തെ കുറിച്ച് യുവതി അമ്മയോട് പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ജീവനൊടുക്കി.