കേന്ദ്രത്തിൽ വരുന്ന തവണയും കോൺഗ്രസിന് സ്ഥാനമുണ്ടാവില്ലെന്നു പ്രവചിച്ച് പി സി ജോർജ് . നരേന്ദ്രമോദി സർക്കാർ ഒരു പത്തുകൊല്ലമെങ്കിലും കേന്ദ്രത്തിൽ തുടരുമെന്നും പിസി ജോർജ് പറയുന്നു. രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര ഒക്കെ ഒരു വഴിക്ക് നടക്കും. ചുരുങ്ങിയത് ഒരു പത്തുവർഷത്തേക്ക് മോഡിയെ പുറത്താക്കാൻ ആകില്ല.രണ്ടുമാസത്തിനുള്ളിൽ സംസ്ഥാന ബിജെപിയിൽ വമ്പൻ മാറ്റങ്ങൾ ഉണ്ടാകും എന്നും പിസി ജോർജ് പ്രവചിച്ചു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിൽക്കില്ല എന്നു പറയുന്നില്ല എന്നും പക്ഷേ അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി ആകാനുള്ള മോഹമിപ്പോഴും നിലനിൽക്കുകയാണ് എന്നും പി സി പറഞ്ഞു .ചതുഷ്കോണ മത്സരം നടന്നാൽ പത്തനംതിട്ടയിൽ വിജയിക്കും. ലോക്സഭയിൽ പോയാലും ഹിന്ദി തനിക്കൊരു പ്രശ്നമല്ല.താൻ ഹിന്ദി മാധ്യമിക് പാസായ ആളാണ് എന്നും ജോർജ് കൂട്ടിച്ചേർത്തു.
ജോസ് കെ മാണിക്ക് എതിരെയും പിസി ജോർജ് രൂക്ഷ വിമർശനം ഉന്നയിച്ചു. പരസ്യമായി എതിരഭിപ്രായം പറഞ്ഞശേഷം പിണറായിയുടെ അടുത്ത് നിന്ന് വെറുതെ പറഞ്ഞതാണ് എന്ന് പറയുന്ന നിലപാടാണ് ജോസ് കെ മാണിക്ക്.സർക്കാറിന് എതിരെ സമരം ചെയ്യുകയല്ല റോഷി അഗസ്റ്റിൻ ചെയ്യേണ്ടത്.സർക്കാറിനുള്ള പിന്തുണ പിൻവലിക്കാൻ കേരള കോൺഗ്രസ് എം തയ്യാറാവണം എന്നും പി സി പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയൻറെ ധൂര്ത്തിനെതിരെയും രൂക്ഷ വിമർശനമാണ് പി സി ജോർജ് നടത്തിയത്. കാലിത്തൊഴുത്ത് പണിയുന്നതിനായി 48 ലക്ഷം രൂപ ചിലവഴിച്ച മുഖ്യന്റെ നടപടിയെ പി സി നിശിതമായി വിമർശിച്ചു