Connect with us

Hi, what are you looking for?

Exclusive

നാളെ മുതൽ പിണറായി മൂടിന്‌ തീപിടിച്ചു ഓടുംസംഹാര താണ്ഡവമാടാൻ ഗവർണർ .നിയമസഭയിലിട്ട് ഗവർണർ പിണറായിയെ പൂട്ടും

പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം തുടങ്ങുമ്പോൾ സഭ കലുഷിതമാകാൻ തുടങ്ങും സർക്കാരും ഗവർണറും കൂടി ഉള്ള പോരും , വിഴിഞ്ഞം തുറമുഖ സമരവുമെല്ലാം പ്രതിപക്ഷം ആയുദ്ധമാക്കുകായും ചെയ്യും .ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കുന്നത് ഉൾപ്പടെ ഉള്ള നിയമനിര്മാണങ്ങൾ അജണ്ടയിൽ ഉണ്ട് . പതിനൊന്നു വരെ സമ്മേളനം തുടരും . വിഴിഞ്ഞം സമരവും , സർവകലാശാല കേസുകളിലെ നിരന്തര തിരിച്ചടിയും സർക്കാരിനെ പ്രതിരോധത്തിൽ ആക്കുമെന്നതിൽ സംശയം ഇല . തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദവും സി പി എം റിക്രൂട്മെന്റും എല്ലാം പ്രതിപക്ഷത്തിന് നല്ലൊരു അവസരം ആണ്. സമ്മേളനം ഒൻപതു ദിവസമായിരിക്കും . 15 നു സമ്മേളനം അവസാനിപ്പിച്ച് അതിന്റെ തുടർച്ച ആയി ജനുവരി പകുതിയോടെ വീണ്ടും ചേർന്ന് ബജറ്റ് അവതരിപ്പിക്കും . ജനുവരി 20 നു ആകും ബജറ്റ് .ഗവർണറെ സഭയിലേക്ക് കൊണ്ടുവരാനുള്ള പിണറായിയുടെ ഇഷ്ടമില്ലായ്മ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നുണ്ട് . നയപ്രഗ്യാപനം നിശ്ചയിച്ചാൽ ഗവർണർ എത്താതിരിക്കാനും സാധ്യത ഉണ്ടായിരുന്നു . ഈ സാഹചര്യത്തിൽ ആ ഇത്തരത്തിൽ ഉള്ള കുതന്ത്രം പിണറായി പയറ്റുന്നത് .

ഗവർണറെ നീക്കണമെന്ന് കഴിഞ്ഞ സർക്കാരിന്റെ കാലത്തു ആവശ്യപ്പെട്ട പ്രതിപക്ഷം ഇപ്പോൾ ആ നിലപാട് പാടെ തുടച്ചുനീക്കിയിരിക്കുകയാണ് .സർവകലാശാലകളിലെ സി പി എമ്മിന്റെ പാർട്ടി ബന്ധു നിയമങ്ങളെ ചോദ്യം ചെയ്തും , സർക്കാരിനെ നിരന്തരം വിമർശിക്കുന്നതും ആണ് ഗവർണറെ പ്രതിപക്ഷത്തിന് അഭികാമ്യനാക്കിയത് .പ്രിയ വർഗീസിന്റെ വിധിയും സർക്കാരിന് ഏറ്റ തിരിച്ചടി തന്നെ ആണ് . അതുകൊണ്ടു തന്നെ ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കുന്നതിനുള്ള ബില്ലിനെ പ്രതിപക്ഷം ശക്തമായി എതിർക്കും.എന്നാൽ കോൺഗ്രസ്സും ബിജെപിയും ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ഗവർണറെ നീക്കിയത് ഉന്നയിച്ചായിരിക്കും ഭരണപക്ഷത്തിന്റെ ചെറുത്തുനിൽപ്പ് .തിരുവനന്തപുരം കോർപ്പറേഷനിലും മറ്റു തദ്ദേശ സ്ഥാപനങ്ങളിലും സി പി എം നടത്തുന്ന പാർട്ടി ബന്ധു നിയമനങ്ങളും , സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും ഒക്കെ പിണറായിക്ക് ഇരുട്ടടിയാകും . തിങ്കളാഴ്ചയും , ചൊവ്വാഴ്ചയും 8 ബില്ലുകൾ പരിഗണിക്കും .ഗവർണറെ ചാൻസിലർ സ്ഥാനത്തു നിന്ന് നീക്കാനുള്ള ബിൽ എന്ന് കൊണ്ടുവരണം എന്ന് തീരുമാനിച്ചിട്ടില്ല . തന്റെ പ്രീതി നഷ്‌ടമായ ധനമത്രി ബാലഗോപാലന്റെ ബില്ലിന് നിയമസഭയിൽ അവതരണ അനുമതി നൽകാതെ ഗവർണർ നൽകുന്നതും കടുത്ത ഏറ്റുമുട്ടലിന്റെ സൂചന തന്നെയാണ് . തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കാൻ ഇരുന്ന നികുതി വകുപ്പിന്റെ ബില്ലിനാണ് ഗവർണർ അനുമതി നൽകാത്തത് .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...