വിവാദങ്ങളിൽ നിരന്തരം നിറഞ്ഞു നിൽക്കുന്ന ആക്റ്റിവിസ്റ്റ് ആണ് രഹ്ന ഫാത്തിമ. മുൻപ് ശബരിമല വിഷയത്തിൽ രെഹ്ന ഫാത്തിമയുടെ പേര് വലിയ രീതിയിൽ തന്നെ ചർച്ച ആയിട്ടുള്ളതായിരുന്നു, കൂടാതെ പ്രായപൂർത്തിയാകാത്ത മകനെ തന്റെ അർധ നഗ്‌ന ശരീരത്തിൽ ചിത്രം വരയ്ക്കാൻ അനുവദിക്കുകയും അതിന്റെ വിഡിയോ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനും പോക്‌സോ, ഐ.ടി നിയമങ്ങൾ പ്രകാരമാണു രഹ്ന ഫാത്തിമയ്ക്ക് എതിരെ എടുത്തിരുന്നത്.
ഇപ്പോൾ രെഹ്ന ഫാത്തിമയെ വിവാദത്തിൽ ആകുന്നത് തന്റെ സ്വന്തം അമ്മയെ മർദ്ദിച്ച് ആട്ടി പുറത്താക്കിയ വിഷയത്തിൽ ആണ് . തന്റെ ജീവന് ഭീഷണി എന്നാരോപിച്ച് അമ്മ പ്യാരി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി. രഹ്ന താമസിക്കുന്ന എറണാകുളത്തെ ഫ്‌ളാറ്റിന് അഡ്വാൻസ് കൊടുക്കാൻ വേണ്ടി ഒരു ലക്ഷം രൂപ വാങ്ങിയിട്ട് തിരികെ കൊടുത്തില്ലെന്നും അമ്മ ആരോപിച്ചു. ഇതുകൂടാതെ, താൻ അവർക്കൊപ്പം ഫ്‌ളാറ്റിൽ താമസിച്ചിരുന്നപ്പോൾ, തന്റെ വിധവാ പെൻഷനായ 10,000 രൂപ വാങ്ങിയെടുത്തിരുന്നു. പ്യാരിയുടെ ഭർത്താവിന് ബിഎസ്എൻഎല്ലിലായിരുന്നു ജോലി. ഈ ജോലിയാണ് പിന്നീട് രഹ്നയ്ക്ക് കിട്ടിയത്. ഈ ജോലി ശബരിമല ഭക്തരുടെ വികാരണത്തെ വ്രണപ്പെടുത്തും വിധമുള്ള വിവാദ ചിത്രത്തിന്റെ പേരിൽ രഹ്നയ്ക്ക് നഷ്ടമായിരുന്നു. ഏതായാലും, ഇപ്പോൾ, അമ്മ പ്യാരി തന്നെ ഏകമകൾക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
പരാതിയിൽ പറയുന്നത് ഇങ്ങനെ:-
രഹ്ന ഫാത്തിമ തന്റെ ഏക മകളാണെന്നും, താൻ മകളൊടൊപ്പം എറണാകുളത്തെ അവരുടെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും പ്യാരി പരാതിയിൽ പറയുന്നു. രഹ്നയും മരുമകനും അതായതു രഹ്നയുടെ മുൻഭർത്താവ് മനോജ് കെ ശ്രീധർ, ഇവർ രണ്ടാളും ചേർന്ന് തന്നെ മാനസികമായി ശാരീരികമായും നിരന്തരം പീഡിപ്പിച്ചിരുന്നതായാണ് പ്യാരിയുടെ ആരോപണം. വിവാദങ്ങൾക്ക് പിന്നാലെ രഹ്നയും മനോജും പിന്നീട് വേർപിരിഞ്ഞു.
തന്റെ ജീവന് തന്നെ ഭീഷണിയായ സാഹചര്യത്തിൽ താൻ രഹ്നയുടെ ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങി പോരുകയും, ബന്ധുവീടുകളിൽ മാറി മാറി താമസം ആരംഭിക്കുകയും ചെയ്തു. രണ്ടുമാസമായി മുഹമ്മദ് ഖാൻ എന്ന ബന്ധുവിന് ഒപ്പമാണ് താമസം. ഈ സാഹചര്യത്തിൽ, രഹ്ന മുഹമ്മദ് ഖാനെയും വീട്ടുകാരെയും വിളിച്ച് ഭീഷണിപ്പെടുത്തുകയാണ്. പ്യാരിയെ ഒപ്പം താമസിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് ഭീഷണി. ഇതുമൂലം ബന്ധുവീട്ടുകാർ കടുത്ത ആശങ്കയിലാണ്.
താനിനി മകളൊടൊപ്പം താമസിക്കാൻ പോകുന്നില്ലെന്നും താൻ ഇപ്പോൾ താമസിക്കുന്ന വീട്ടുകാരെ ഒരു കാരണവശാലും ശല്യപ്പെടുത്തരുതെന്നും രഹ്ന ഫാത്തിമയെ താക്കീത് ചെയ്യണമെന്നാണ് അമ്മ പ്യാരിയുടെ പരാതിയിലെ ആവശ്യം. ഇതുകൂടാതെ തന്റെ മകളുടെ ഫ്‌ളാറ്റിൽ നിന്ന് തന്റെ സാധനങ്ങൾ മാറ്റുവാൻ സൗകര്യം ചെയ്തുതരണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
രഹ്ന ഫാത്തിമയും മനോജ് കെ ശ്രീധറും ആലപ്പുഴ നോർത്ത് സ്‌റ്റേഷനിൽ പരാതി തീർപ്പാക്കാൻ എത്തിയിരുന്നു. താൻ പ്യാരിയെ മർദ്ദിച്ചിരുന്നെന്ന ആരോപണം മനോജ് നിഷേധിച്ചു. അമ്മ പ്യാരിയെ ഒരു കാരണവശാലും ഇനി ഭീഷണിപ്പെടുത്തുകയോ മർദ്ദിക്കുകയോ, അവരുടെ ബന്ധുവീട്ടുകാരെ ഭീഷണിപ്പെടുത്തുകയോ പാടില്ലെന്ന് പൊലീസ് രഹ്നയ്ക്കും മനോജിനും താക്കീത് നൽകി. ഭീഷണി ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.