ഗവർണറെ തൊട്ടാൽ കേരളത്തിലെ സർക്കാരിന് എപിരിച്ചുവിടാൻ കേന്ദ്രം തയ്യാറാകണമെന്ന് സുബ്രഹ്മണ്യ സ്വാമി. ഗവർണർ സർക്കാർ പോര് മുറുകുന്ന സാഹചര്യത്തിലാണ് ഗവർണർക്കു പിന്തുണയുമായി സുബ്രഹ്മനിയ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. ഗവർണറുടെ ഒരു മുടിയിഴയിലെങ്കിലും തൊടുന്ന അവസ്ഥ ഉണ്ടാവുകയാണെങ്കിൽ കേന്ദ്ര സർക്കാർ കേരളാ സർക്കാരിനെ പിരിച്ചു വിടാൻ തയ്യാറാവണമെന്നായിരുന്നു സുബ്രഹ്മനിയ സ്വാമിയുടെ വാക്കുകൾ. ഗവർണർ പ്രതിനിധാനം ചെയ്യുന്നത് റാസ്ത്രപതിയെയും കേന്ദ്ര സർക്കാറിനെയുമാണ് എന്ന് കൂടി ഓർക്കണമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ ട്വീറ്റ് ഇങ്ങനെ ..
ഭരണഘടന പ്രകാരം കേരള ഗവര്‍ണര്‍ ഇന്ത്യന്‍ രാഷ്ട്രപതിയേയും അതുവഴി കേന്ദ്രസര്‍ക്കാരിനേയുമാണ് പ്രതിനിധീകരിക്കുന്നതെന്ന് കേരളത്തിലെ ഭ്രാന്തന്‍മാരായ കമ്യൂണിസ്റ്റുകാര്‍ തിരിച്ചറിയണം. ഗവര്‍ണറുടെ ഒരു രോമത്തിലെങ്കിലും തൊട്ടാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് കടക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്നു’,
9 വി സി മാരുടെ രാജി ആവശ്യയപ്പെട്ടു കൊണ്ട് ഗവർണർ തീരുമാനം കടുപ്പിച്ച സാഹചര്യത്തിൽ സമാനതകളില്ലാത്ത രാഷ്ട്രീയ മുഹൂര്തങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ഗവർണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചെങ്കിലും തങ്ങൾ എത്ര വലിയ കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത് എന്ന് ഇതിലൂടെ വി സി മാർക്ക് ബോധ്യമായിട്ടുണ്ടാവണം. ഈ സാഹചര്യത്തിൽ ഗവര്ണര്ക്കെതിരെ പരസ്യമായി പോര് വിളിച്ചു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയതോടെ ബിജെപി നേതാക്കൾ പലരും ഗവര്ണര്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. എന്തായാലും ഈ ഘട്ടത്തിൽ സുബ്രഹ്മണ്യ സ്വാമി കൂടി ഗവർണർക്ക് വേണ്ടി ശബ്ദമുയർത്തിയതോടെ വരും ദിവസങ്ങളിൽ ഈ തർക്കം കൂടുതൽ രൂക്ഷമാകും .
ഗവർണർ – സർക്കാർ പോരിൽ കഴിഞ്ഞ ദിവസം പിണറായി വിജയൻ ഗവര്ണര്ക്കെതിരെ പത്ര സമ്മേളനവുമായിരംഗത്തെത്തിയിരുന്നു . ശുദ്ധ അസംബന്ധങ്ങളുടെ ഘോഷയാത്ര എന്നാണ് അതിനെ വിശേഷിപ്പിക്കേണ്ടത്. രാഷ്ട്രീയ ലക്ഷ്യങ്ങലാണ് ഗവര്ണര്ക്കുള്ളത് എന്നും എന്തിന്റെ പേരിലായാലും ജനാധിപത്യമന്ത്രിസഭയെ നോക്കുകുത്തിയാക്കി പിൻവാതിൽ ഭരണം നടത്താമെന്ന് ആരും കരുതേണ്ടതില്ല അങ്ങനെ മോഹിക്കേണ്ടതില്ല എന്നുമെല്ലാമായിരുന്നു പത്ര സമ്മേളനനത്തിൽ മുഖ്യന്റെ വെല്ലുവിളി.
ജനാധിപത്യത്തിനും സർവകലാശാലയുടെ സ്വയംഭരണാധികാരത്തിനും നേർക്കു കടന്നുകയറിയിട്ടും അതു തിരിച്ചെടുക്കാതിരിക്കുന്നെങ്കിൽ അത് ഉയർന്ന ഉദാര മാനാഭാവം കൊണ്ടു മാത്രമാണ് എന്നും ഭയം കൊണ്ടല്ല എന്നും പിണറായി പറയുകയുണ്ടായി . കടന്നുകയറ്റശ്രമങ്ങളെ അക്കാദമിക് സമൂഹവും പൊതു ജനാധിപത്യ സമൂഹവും നേരിടുമെന്നും പിണറായി വിജയൻ ഗവർണർക്കു നേരെ ഭീഷണി ഉയർത്തി .
എന്നാൽ ഗവർണർ അനാഥാനല്ല എന്നും സിപിഎമ്മുകാരെ ഇറക്കി ഗവർണറെ ഭീഷണിപ്പെടുത്താമെന്നു കരുതിയാൽ വിലപ്പോവില്ല എന്നും മുഖ്യന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും രംഗത്തെത്തി.
സിപിഎമ്മുകാരെ ഇറക്കി ഗവര്‍ണറെ നേരിടാനാണ് ശ്രമമെങ്കില്‍, രാജ്ഭവനും ക്ലിഫ് ഹൗസും തമ്മില്‍ ദൂരമില്ല എന്നും ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. ഭീഷണി വേണ്ട എന്നുമായിരുന്നു സുരേന്ദ്രന്റെ ഭീഷണി .