മുഖ്യമന്ത്രി പിണറായി വിജയനെ
പിണറായിയെ വെല്ലു വിളിക്കുകയാണ്; ഞാൻ മുങ്ങാൻ തീരുമാനിച്ചാൽ പിണറായിക്ക് പിടിക്കാൻ ആകില്ല; അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കയ്യിട്ട് പിണറായി തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നു; വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് പി.സി.ജോർജ്
മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് മുൻ എംഎൽ എ യും ജനപക്ഷം നേതാവുമായ പി.സി.ജോർജ്. താൻ വി എസ് അച്യുതാനന്ദനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോർജ് ആരോപിച്ചു.
താൻ എന്നും വിഎസിന്റെ ആളാണ് എന്നും ജോർജ് വെളിപ്പെടുത്തി . പാർട്ടിയിലെ എല്ലാ സത്യങ്ങളും അറിയാവുന്ന ആളാണ് ശ്രീ വി എസ് അച്യുതാനന്ദൻ . അവയെല്ലാം പുറത്ത് വന്നാൽ പിന്നെ പിണറായി വിജയൻ ഉണ്ടാവില്ല. അത്തരം സത്യങ്ങൾ താൻ പറഞ്ഞതാണ് ഇപ്പോൾ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നത് എന്നും പി സി ജോർജ് ആരോപിച്ചു .
പൊലീസിനെ ഉപയോഗിച്ച് തന്നെ നിശ്ശബ്ദനാക്കാനാൻ പിണറായി ശ്രമിക്കുന്നത് .ഇന്നലെ പൊലീസ് നൽകിയത് നാല് നോട്ടീസാണ് എന്നും അദ്ദേഹം പറഞ്ഞു . പിണറായിയെ താൻ വെല്ലു വിളിക്കുകയാണ്. താൻ മുങ്ങാൻ തീരുമാനിച്ചാൽ മുങ്ങുമെന്നും പിണറായിക്ക് പിടിക്കാൻ ആകില്ലെന്നും പി.സി.ജോർജ് പറഞ്ഞു. തന്നെ കുടുക്കാൻ തീരുമാനിച്ചത് മുതൽ പിണറായിയുടെ കൗണ്ട്ഡൗൺ തുടങ്ങിയിരിക്കുകയാണെന്നും ജോർജ് പറഞ്ഞു.
താൻ ആരെയും കൊന്നിട്ടില്ല. പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത് വർഗീയ പ്രീണനമാണ്. അഭിമന്യുവിനെ കൊന്നവരുടെ തോളിൽ കയ്യിട്ടാണ് പിണറായി തന്നെ വർഗീയ വാദിയെന്ന് വിളിക്കുന്നതെന്നും പി.സി.ജോർജ് പരിഹസിച്ചു . ഭിന്നിപ്പിച്ച് ഭരിക്കാൻ ആണ് മുഖ്യമന്ത്രിയുടെ ശ്രമം എന്നും അദ്ദേഹം ആരോപിച്ചു .
ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് പ്രകടനത്തിന് അനുമതി നൽകിയ പിണറായി ആണ് തന്നെ വിമർശിക്കുന്നത്. തൃക്കാക്കരയിൽ ജാതി മതം നോക്കി ഇടത് നേതാക്കൾ വീട് കയറി പ്രചാരണം നടത്തുകയാണ്. തന്നെ അറസ്റ്റ് ചെയ്യാൻ പിണറായിക്ക് ഒപ്പം സതീശനും ചേർന്നു. ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്നും പി.സി.ജോർജ് ആരോപിച്ചു,