വിദ്വേഷ പ്രസംഗക്കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പിസി ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം വേഗത്തിലാക്കി പോലീസ്. ജോർജിനെ കണ്ടെത്താള്ള തിരച്ചിൽ കഴിഞ്ഞ ദിവസം പരാജയപ്പെട്ടിരുന്നു. ഇന്നും തിരച്ചിൽ തുടരാനാണ് പോലീസ് തീരുമാനം. ഇന്നലെ പിസി ജോർജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പോലീസ് തിരഞ്ഞിരുന്നു. പക്ഷേ കണ്ടെത്താനായില്ല. അതേസമയം മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയ വിവരമറിഞ്ഞതിന് പിന്നാലെയാണ് പിസി ജോർജ് ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോയതെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. വീട്ടിലെ സിസിടിവി പോലീസ് പരിശോധിച്ചിരുന്നു. വീട്ടുകാരെ ചോദ്യം ചെയ്‌തെങ്കിലും ജോർജ് എവിടെയാണെന്ന് അറിയില്ലെന്നാണ് മറുപടി. അതേസമയം ജോർജ് ഒളിവിൽ പോയതാണെന്ന് പോലീസ് പറയുന്നു. ഒളിവിൽ പോയ ജോർജിനെ കണ്ടെത്താൻ കൂടുതൽ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കാനാണ് നീക്കം. ഇതിനിടെ ജാമ്യത്തിനായി ജോർജ് ഹൈക്കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങി. തിടുക്കപ്പെട്ട് അറസ്റ്റില്ലെന്നായിരുന്നു പോലീസ് ആദ്യം പറഞ്ഞത്. എന്നാൽ പ്രതിപക്ഷം വിമർശനം കടുപ്പിച്ചിരിക്കുകയാണ്. ഇതോടെയാണ് തിരച്ചിൽ ശക്തമാക്കിയത്. പിസി ജോർജ് ഉച്ചയ്ക്ക് ബന്ധുവിന്റെ കാറിലാണ് വീട് വിട്ടതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് സ്ഥിരീകരിച്ചു. ഏതാനും സമയത്തിന് ശേഷം ഈ കാർ തിരിച്ചുവരുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ കാറിൽ ജോർജില്ല. ജോർജിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. അതുകൊണ്ട് ജോർജ് എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എറണാകുളത്തിനും കോട്ടയത്തിനും പുറമേ തിരുവനന്തപുരം അടക്കം പിസി ജോർജ് പോകാൻ ഇടയുള്ള സ്ഥലങ്ങളിൽ ഇന്നും തിരച്ചിൽ തുടരും. പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത ഭാഗമാണ് സർക്കാർ കോടതിയിൽ ഹാജരാക്കിയതെന്നും, കേസിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾ ഉണ്ടെന്നുമാകും ഹൈക്കോടതിയിൽ ജോർജ് ഉന്നയിക്കുന്നത്. ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗം ആദ്യത്തേത് അല്ലെന്നും, ഗൂഢാലോചനയുണ്ടെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്. ഇത് പരിഗണിച്ചാണ് സെഷൻസ് കോടതി പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്.
അതേസമയം വാഗമണ്ണിലും തിരുവനന്തപുരത്തും അടക്കം പോലീസ് പരിശോധന നടത്തും. ജോർജിന്റെ ബന്ധുവീടുകൾ കേന്ദ്രീകരിച്ചും പരിശോധനയുണ്ടാവും. ഹൈക്കോടതിയുടെ തീരുമാനം വരുന്നത് വരെ ജോർജ് രഹസ്യ സങ്കേതത്തിൽ തുടരാനാണ് സാധ്യത. രാഷ്ട്രീയ ലക്ഷ്യത്തോടെ തനിക്കെതിരെ സർക്കാർ നീങ്ങുകയാണെന്നും, കള്ളക്കേസാണ് ഇതെന്നുമാണ് ജോർജിന്റെ നിലപാട്. എന്നാൽ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി ജോർജ് ആവർത്തിച്ചത് ഗൂഢലക്ഷ്യത്തോടെ മനപൂർവമാണെന്നാണ് സർക്കാർ നിലപാട്. സമാന കുറ്റം ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേ എന്ന് എറണാകുളം സെഷൻസ് കോടതി ചോദിക്കുകയും ചെയ്തു.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...