നടിയെ പീഡിപ്പിച്ച കേസിൽ കീഴടങ്ങിയില്ലെങ്കിൽ പ്രതി വിജയ് ബാബുവിന്റെ നാട്ടിലുള്ള സ്വത്ത് വകകൾ കണ്ടുകെട്ടാനുള്ള സാധ്യത തേടി പൊലീസ്. ഇതിന് വേണ്ടി പൊലീസ് നിയമോപദേശം തേടിയതായാണ് വിവരം. വിദേശത്തേക്കു കടന്ന പ്രതി വിജയ്ബാബു ജോർജിയയിലാണ് ഉള്ളതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിയെ കണ്ടെത്താൻ അർമേനിയയിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയിട്ടുണ്ട്. ജോർജിയയിൽ ഇന്ത്യക്ക് എംബസിയില്ലാത്തതുകൊണ്ടാണ് അയൽരാജ്യമായ അർമേനിയയിലെ എംബസിയുമായി വിദേശകാര്യവകുപ്പ് വഴി കൊച്ചി സിറ്റി പൊലീസ് ബന്ധപ്പെട്ടത്. മെയ് 24നുള്ളിൽ ബിജയ് ബാബു കീഴടങ്ങാൻ തയാറായില്ലെങ്കിൽ വിജയ്ബാബുവിന്റെ നാട്ടിലുള്ള സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നീക്കം ഉർജിതമാക്കാനാണ് പൊലീസിന്റെ പദ്ധതി. വിജയ് ബാബുവിന് അധോലോക സംഘങ്ങളുടെ സഹായം കിട്ടിയതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ജോർജിയയിലേക്ക് കടക്കാൻ ഇവരുടെ സഹായം വിജയ് ബാബുവിന് ലഭിച്ചുണ്ടാകാമെന്നും പറയപ്പെടുന്നു.ദുബായിലെ സിനിമ വ്യവസായങ്ങളെ നിയന്ത്രിക്കുന്ന സംഘങ്ങളുടെ സഹായമാകാം ലഭിച്ചതെന്നും കരുതുന്നു. പാസ്‌പോർട്ട് റദ്ദാക്കിയ ശേഷമാണ് വിജയ് ബാബു കടന്നതെങ്കിൽ റോഡുമാർഗമാവാനാണ് സാധ്യത.പാസ്‌പോർട്ട് ഓഫീസിന് മുമ്പാകെ ഹാജരാകും എന്നറിയിച്ച വിജയ് ബാബു ഇത് തെറ്റിച്ച് കടന്നുകളയുകയായിരുന്നു. ബിസിനസ് ടൂറിലായതുകൊണ്ട് 24 ന് ഹാജരാകാൻ മത്രമേ കഴിയുകയുള്ളൂ എന്നായിരുന്നു വിജയ് ബാബു പറഞ്ഞത്. ചൊവ്വാഴ്ചയ്ക്കകം വിജയ് ബാബു തിരിച്ചെത്തി ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യങ്ങളിൽ ഇത് ബാധകമാകുമെന്നും പൊലീസ് പറഞ്ഞിട്ടുണ്ട്. ഇന്റർപോൾ വഴിയായിരിക്കും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുക. ദുബായിൽ നിന്ന് സൗദി, ഇറാഖ്, സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലൂടെ റോഡുമാർഗം 3000 ൽ കിലോമീറ്റർ സഞ്ചരിച്ചാലാണ് ജോർജിയൻ അതിർത്തിയിലേക്ക് എത്തുക.ഏപ്രിൽ 22 നാണ് വിജയ് ബാബുവിനെതിരെ യുവനടി പരാതിയുമായി രംഗത്തെത്തിയത്.ഇതോടെ വിജയ് ബാബു ആദ്യം ഗോവയിലേക്കും അവിടെ നിന്ന് ബെംഗളൂരുവിലേക്കും എത്തി. തുടർന്ന് ബെംഗളൂരുവിൽ നിന്ന് ദുബായിലേക്ക് വിജയ് ബാബു രക്ഷപ്പെടുകയായിരുന്നു. താൻ നിരപരാധിയാണെന്നും സംഭവത്തിൽ താനാണ് ഇരയെന്നും അവകാശപ്പെട്ട് വിജയ് ബാബു ഫേസ്ബുക്ക് ലൈവിലെത്തിയിരുന്നു. ഫേസ്ബുക്ക് ലൈവിനിടെ ഇയാൾ ഇരയുടെ പേര് വെളിപ്പെടുത്തുകയും ഇരയെ അധിക്ഷേപിക്കുകയും ചെയ്തു. വിജയ് ബാബു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ജാമ്യം കിട്ടുന്നതുവരെ പോലീസിന് പിടികൊടുക്കാതിരിക്കാനാണ് വിജയ് ബാബു ശ്രമിക്കുന്നത്. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി കഴിഞ്ഞദിവസം പരിഗണിക്കാൻ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും. പരിഗണിച്ചില്ല. തിങ്കളാഴ്ച മാത്രമേ ഹർജി പരിഗണിക്കുകയുള്ളു. വിജയ് ബാബുവിന് സിനിമാ മേഖലയിൽ നിന്ന് തിരിച്ചടി ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഒരു വെബ്‌സീരീസിനു വേണ്ടി വിജയ് ബാബുവുമായി 50 കോടി രൂപയുടെ കരാറിലേർപ്പെട്ടിരുന്ന ഒടിടി കമ്പനി പിന്മാറിയതായി റിപ്പോർട്ടുണ്ട്. ‘അമ്മ’ ഈ കരാർ ഏറ്റെടുക്കാൻ നീക്കം നടത്തിയതായാണ് വിവരം
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...