എലെക്ഷൻ പ്രചരണം കൊഴുക്കുന്ന തൃക്കാക്കരയിൽ ശശി തരൂർ എംപി, udf സ്ഥാനാർഥിക്കു വോട്ട് അഭ്യർത്ഥിച്ചു മണ്ഡലത്തിൽ ഇറങ്ങി.. പാലാരിവട്ടം ജംഗ്ഷൻ ഇൽ ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ ആണ് സന്ദർശനം നടത്തിയത്, ഇന്ന് വൈകിട്ട് ഇൻഫോപാർക് ഇൽ നടക്കുന്ന പരിപാടിയിലും ശശിതരരൂർ പങ്കെടുക്കും.
സിൽവർ ലൈനിൽ താൻ യുഡിഎഫ് നിലപാടിനൊപ്പമാണ് എന്നും ഏത് വികസനവും ജനങ്ങളെ ബോധ്യപ്പെടുത്തി വേണം എന്നും ശശി തരൂർ പറഞ്ഞു . പദ്ധതിക്ക് ജനങ്ങൾ മുഴുവൻ എതിരാണ് . ജനവികാരം മനസിലാക്കി ജനങ്ങൾകൊപ്പം നിന്ന് കൊണ്ടാണ് കോൺഗ്രസ് സിൽവർ ലൈൻ വിരുദ്ധ സമരത്തിനിറങ്ങിയതെന്നും ശശി തരൂർ പറഞ്ഞു. തൃക്കാക്കരയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ശശി തരൂർ എംപി മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇത്തരത്തിൽ പരാമർശമുന്നയിച്ചത്.
കെവി തോമസിനെതിരേയും ശശി തരൂർ രൂക്ഷ വിമർശനം ഉന്നയിച്ചു. പാർട്ടിക്കുള്ളിൽ നിൽക്കുമ്പോൾ പാർട്ടിയോട് കൂറ് പൂലർത്തണമെന്ന് ശശി തരൂർ പറഞ്ഞു. പാർട്ടി അഭിപ്രായങ്ങളോട് യോജിപ്പില്ലെങ്കിൽ പാർട്ടി വിടുന്നതാണ് നല്ലത്. കെ വി തോമസല്ല, പി ടി തോമസാണ് തൃക്കാക്കരയിൽ സ്വാധീനം ചെലുത്തുകയെന്നും ശശി തരൂർ പറഞ്ഞു.
സിപിഐഎം പാർട്ടി കോൺഗ്രസുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കാൻ നേരത്തെ കെ വി തോമസിന് പുറമേ ശശി തരൂരിനും ക്ഷണം ലഭിച്ചിരുന്നു. എന്നാൽ എഐസിസി നിർദേശത്തെ തുടർന്ന് അദ്ദേഹം സെമിനാറിൽ പങ്കെടുത്തിരുന്നില്ല. സിപിഐഎം പാർട്ടി കോൺഗ്രസ് ദേശീയസമ്മേളനമാണെന്നും അതിൽ ചിന്തകൾ പങ്കുവയ്ക്കുന്നതിൽ തെറ്റില്ലെന്നും തരൂർ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും സെമിനാറിലെ ക്ഷണം നിരസിക്കുകയായിരുന്നു.