Connect with us

Hi, what are you looking for?

Kerala

സുബൈര്‍ വധ കേസ്:- കൊലയാളികള്‍ രക്ഷപ്പെട്ട കാറിന്റെ ഉടമ ഞാന്‍ തന്നെയെന്ന് കൃപേഷ്: . ഉപയോഗിച്ചിരുന്നത് അലിയാര്‍; അലിയാര്‍ കാര്‍ വാടകയ്ക്ക് നല്‍കിയത് ബി.ജെ.പി പ്രവര്‍ത്തകനായ രമേഷന്.

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ശേഷം അക്രമിസംഘം രക്ഷപ്പെട്ട കാര്‍ ഉപയോഗിച്ചിരുന്നത് താനല്ലെന്നും അലിയാര്‍ എന്നയാളാണെന്നും ഉടമ കൃപേഷ പറഞ്ഞു.കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കഞ്ചിക്കോടുനിന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഉടമ രംഗതെത്തിയതും പ്രതികരിച്ചതും.കാറിന്റെ ആര്‍സി ഉടമ ഞാന്‍ തന്നെയാണ്. എന്നാല്‍ കാര്‍ ഉപയോഗിക്കുന്ന അലിയാര്‍ എന്ന ആളാണ്. രണ്ട് മൂന്ന് വര്‍ഷമായി അദ്ദേഹം തന്നെയാണ് വാഹനം ഉപയോഗിക്കുന്നത്.അലിയാറുടെ കൂടെ ഞാന്‍ രണ്ട് വര്‍ഷം ജോലി ചെയ്തിരുന്നു.എന്റെ പേരില്‍ വാഹനം എടുത്തന്നെയുള്ളൂ. തന്റെ വീടിന്റെ സമീപത്തുള്ള ആളാണ് അലിയാരെന്നും കൃപേഷ് പറഞ്ഞു.

അലിയാര്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാറുണ്ട്. ‘പോലീസ് ഇന്നലെ തന്റെ വീട്ടില്‍ വന്നിരുന്നു. താനല്ല കാറ് കൈവശം വെച്ചിരിക്കുന്നതെന്നും അലിയാറുടെ പക്കലാണ് കാറുള്ളതെന്നും പറഞ്ഞപ്പോള്‍ പോലീസുകാര്‍ പോയി. കാര്‍ വാങ്ങിയതില്‍ തന്റെ കുറച്ച് പണമേയുള്ളൂ. ബാക്കിയെല്ലാം അലിയാറാണ് മുടക്കിയത്. വായ്പ അടക്കുന്നതും അദ്ദേഹമാണ്. സംഭവത്തിന് ശേഷം താന്‍ അലിയാറിനെ ബന്ധപ്പെട്ടിരുന്നു. വാടക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് തന്നോടൊന്നും പറഞ്ഞില്ലെന്നും കൃപേഷ് പറഞ്ഞു.അതേ സമയം താന്‍ കാര്‍ രമേശ് എന്നയാള്‍ക്ക് ഇന്നലെ രാവിലെ വാടകയ്ക്ക് കൊടുത്തെന്നായിരുന്നു അലിയാരുടെ പ്രതികരണം.കൊല്ലപ്പെട്ട സുബൈറിന്റെ നാട്ടുകാരനും ബിജെപി പ്രവര്‍ത്തകനുമാണ് അലിയാര്‍ പറയുന്ന രമേശ്. വിഷുവിന് അമ്പലത്തില്‍ പോകാനെന്ന് പറഞ്ഞാണ് കാറ് വാടകയ്ക്കെടുത്തത്. സംഭവത്തിന് ശേഷം രമേശുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും അലിയാര്‍ പറഞ്ഞു.

സുബൈറിനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാര്‍ ഇന്ന് കഞ്ചിക്കോട്ട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. രണ്ടു കാറുകളിലെത്തിയ സംഘം കൊലപാതകത്തിന് ശേഷം ഒരു കാര്‍ ഉപേക്ഷിച്ച് കടക്കുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്ത് ഉപേക്ഷിച്ച കാര്‍ മാസങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. രക്ഷപ്പെടാന്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാറാണ് കൃപേഷിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...