Connect with us

Hi, what are you looking for?

Exclusive

ത്യശൂര്‍ പൂരം നടത്തുവാനുളള അനുമതി തന്റെ ഇടപ്പെടലിനെ തുടര്‍ന്ന്: എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണമികവും ശക്തിയുമാണ് തീരുമാനത്തിന് പിന്നിലെന്ന് സുരേഷ് ഗോപി എം.പി.

തൃശൂര്‍: ഇത്തവണ തൃശ്ശൂര്‍ പൂരം ഭംഗിയായി നടത്തുമെന്ന അഭിപ്രായമാണ് നേതാക്കള്‍ പറയുന്നത്. പൂരം നടത്തിപ്പിനായുള്ള അനുമതി സംബന്ധിപ്പിച്ച് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതെ തുടര്‍ന്ന് ഓസ്ട്രേലിയയിലായിരുന്ന വാണിജ്യ വ്യവസായ മന്ത്രി പീയുഷ് ഗോയലിനെക്കൊണ്ട് ഏകദേശം രാത്രി പന്ത്രണ്ട് മണിക്ക് ഒപ്പിടുവിച്ച് അനുമതി നേടുകയായിരുന്നുവെന്ന് സുരേഷ് ഗോപി എം പി വ്യക്തമാക്കി. താന്‍ പാര്‍ലമെന്റ് അംഗമായിരിക്കുന്ന കാലയളവില്‍ നടത്തിയ ഇടപെടലുകളെക്കുറിച്ച് വിവരിക്കുന്നതിനിടയിലീയിരുന്നു ഇക്കാര്യം എം പി വ്യക്തമാക്കിയത്. കേന്ദ്ര പെട്രോളിയം സുരക്ഷാ ഏജന്‍സിയായ പെസോയാണ് (പെട്രോളിയം ആന്‍ഡ് എക്‌സ്പ്ളോസീവ്‌സ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍) പൂരത്തിലെ വെടിക്കെട്ടിന് അനുമതി നല്‍കിയത്.

ഈ വര്‍ഷം തൃശൂരിന് പൂര്‍ണ രൂപത്തില്‍ പൂരം നടത്താന്‍ സാധിക്കുമെന്നും സുരേഷ് ഗോപി ഉറപ്പ് നല്‍കി. ഇതില്‍ രാഷ്ട്രീയമില്ല. ബിജെപി സര്‍ക്കാരിന്റെ മുന്നേറ്റമാണിതെന്നായിരുന്നു എം പി യുടെ പ്രതികരണം. എന്‍ ഡി എ സര്‍ക്കാരിന്റെ ഭരണമികവും ശക്തിയുമാണ് തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാറമേക്കാവ് ദേവസ്വം ബോര്‍ഡ് ആവശ്യപ്പെട്ട പ്രകാരമായിരുന്നു ഈ വിഷയത്തില്‍ സുരേഷ് ഗോപി എം പിയുടെ ഇടപെടല്‍.

മെയ് പത്തിനാണ് തൃശൂര്‍ പൂരം.കുഴിമിന്നലിനും അമിട്ടിനും മാലപ്പടക്കത്തിനും ഗുണ്ടിനുമാണ് അനുമതി ലഭിച്ചത്. ഇതിന് പുറമേയുള്ളവ വെടിക്കെട്ടിന് ഉപയോഗിക്കാന്‍ പാടില്ല.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പൂരം എല്ലാവിധ ആചാര അനുഷ്ഠാനങ്ങളോടും കൂടി നടത്താന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം പൂര നഗരിയിലേക്ക് പ്രവേശിക്കാന്‍ ആരെയും അനുവദിച്ചിരുന്നില്ല. ഇത്തവണ ഇതിന് അനുമതിയുണ്ടാകും. കോവിഡിന് മുന്‍പ് നടത്തിയിരുന്ന പോലെ ഇത്തവണ മികച്ച രീതിയില്‍ പൂരം നടത്താനാണ് തീരുമാനമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു.

അനുബന്ധ ദേവസ്വങ്ങളോടും ഓരോ വകുപ്പുകളോടും പൂരം നടത്തിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൂരത്തിന്റെ ഭാഗമായി പൂര്‍ത്തിയാക്കേണ്ട കാര്യങ്ങളും അനുമതിയും സമയബന്ധിതമായി നേടി കളക്ടര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ പകുതിയോടെ വീണ്ടും ഉന്നതതല യോഗം ചേര്‍ന്നായിരിക്കും അന്തിമ തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുടെ അനുമതിയോടെയാകും അന്തിമ തീരുമാനം. റവന്യൂമന്ത്രി കെ രാജനും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...