മുഖ്യമന്ത്രിക്ക് പുതിയ സുരക്ഷാ സംവിധാനങ്ങളൊരുക്കി സർക്കാർ . ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പൊലീസ് കണ്‍ട്രോള്‍ റൂം തുടങ്ങിയിരിക്കുകയാണ് .
ക്ളിഫ് ഹൗസ് വളപ്പില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കെ-റെയില്‍ സര്‍വേകല്ല് സ്ഥാപിച്ച സംഭവംമുഖ്യന്റെ സുരക്ഷാ വിങ്ങിന് സംഭവിച്ച ഗുരുതരവും വീഴ്ചയായിട്ടാ സർക്കാർ വിലയിരുത്തിയിരിക്കുന്നത് . ഇതിനു പിന്നാലെയാണ് മുഖ്യന്റെ സുരക്ഷയ്ക്ക് സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് കമാന്‍ഡോ സംഘത്തെ നിയമിച്ചതും സി.സി ടി.വി കാമറ സംവിധാനം ഉള്‍പ്പെടെയുള്ള കണ്‍ട്രോള്‍ റൂം നിരീക്ഷണവും.
കേരളത്തിലെ പാവം ജനങ്ങൾക്ക് പുറത്തിറങ്ങാൻ പോലും സുരക്ഷിതത്വമില്ലാത്ത നാടായി കേരളം മാറുമ്പോൾ രാത്രികാലങ്ങളിൽ പുറത്തിറങ്ങിയാൽ പെൺകുഞ്ഞുഞ്ഞുങ്ങളെ മനുഷ്യ മൃഗങ്ങൾ കൊത്തിവലിക്കുന്ന നാടായി കേരളം മാറുമ്പോൾ അവയ്ക്കൊന്നും പരിഹാരം കാണാൻ കഴിയാത്ത സർക്കാർ മുഖ്യന്റെ മുറ്റത്ത് മഞ്ഞക്കുറ്റി വീഴാതിരിക്കാൻ കാവൽ നിന്ന് പൊടിക്കുന്നത് ലക്ഷങ്ങളല്ല , കോടികളാണ് . ഇത്രയേറെ സുരക്ഷാ സന്നാഹങ്ങൾക്ക് നടുവിൽ കഴിയാൻ മുഖ്യമന്ത്രി ആരെയാണ് പേടിക്കുന്നത്.ഇത്രയേറെ പേടിപ്പെടുത്തുന്ന ഏത് ശത്രുവാണ് മുഖ്യമന്ത്രി പിണറായി സഖാവിനെ അലട്ടുന്നത്. മടിയിൽ കനമില്ലാത്തവനെന്നു വമ്പത്തരം വിളമ്പുന്ന മുഖ്യന് ഊണിലും ഉറക്കത്തിലും കാവൽ വേണമെന്ന് പറയുമ്പോൾ സാമാന്യ ബോധമുള്ള മനുഷ്യന് മനസിലാകും മുഖ്യന്റെ കനമില്ലായ്മയിലെ പൊള്ളത്തരങ്ങൾ .
പിണറായി വിജയൻ സഖാവിന് മരണ ഭയം കടന്നു കൂടിയിരിക്കുന്നു എന്ന് വ്യക്തമാകുന്നു . അതിന്റെ തെളിവാണ് പെട്ടെന്നുല്ല കമാൻഡോ മോഡൽ കാറിന്റെ നിറം മാറ്റവും ഇപ്പോഴുള്ള ഈ സുരക്ഷാ സംവിധാനങ്ങളുമെല്ലാം .
മെയിന്‍ ഗേറ്റിലെ പഴയ ഗാര്‍ഡ് റൂമിലാണ് സംവിധാനം. പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാലുടന്‍ അവിടേക്ക് മാറ്റും. കണ്‍ട്രോള്‍ റൂം അസി. കമ്മിഷണര്‍ക്കാണ് മേല്‍നോട്ടം. 65 പൊലീസുകാര്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഡ്യൂട്ടിക്കുണ്ടാകും. ക്ളിഫ് ഹൗസ് വളപ്പുള്‍പ്പെടെ ചുറ്റുവട്ടത്തെ 10 കിലോമീറ്ററോളം സ്ഥലമാണ് കണ്‍ട്രോള്‍ റൂം പരിധിയില്‍. ഈ ഭാഗത്തെ ഒന്‍പത് മന്ത്രി മന്ദിരങ്ങളുടെ വളപ്പുകളും കാമറ നിരീക്ഷണത്തിലാക്കി. 32 കാമറകളാണുള്ളത്. ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമില്‍ നിരീക്ഷിക്കും. പുതിയ പിക്കറ്റ് പോസ്റ്റുകളും പട്രോളിംഗ് പോയിന്റുകളും സ്ഥാപിച്ചു. മന്ത്രി മന്ദിരങ്ങളില്‍ പിന്‍വശത്തുള്‍പ്പെടെ പൊലീസുകാരെ അധികമായി ഡ്യൂട്ടിക്ക് നിയോഗിച്ചു.
ക്ളിഫ് ഹൗസ് കണ്‍ട്രോള്‍ റൂമിലെ ജീപ്പിനു പുറമേ സിറ്റി കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള രണ്ട് ജീപ്പുകളും ഈ ഭാഗത്ത് സദാസമയും പട്രോളിംഗ് നടത്തും. മ്യൂസിയം സ്റ്റേഷനിലെ ഒരു ജീപ്പും പതിവ് പട്രോളിംഗിനെത്തും. രണ്ട് ബൈക്ക് പട്രോളിംഗ് സംഘവും രണ്ട് പൊലീസുകാര്‍ വീതമുള്ള ഫുട് പട്രോളും ഉണ്ടാകും. ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, ബെയ്ന്‍സ് കോമ്ബൗണ്ട്, വൈ.എം.ആര്‍ ജംഗ്ഷന്‍, മറ്റ് മന്ത്രി മന്ദിരങ്ങള്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ഒമ്ബതോളം പിക്കറ്റുകളില്‍ ബീറ്റ് ബുക്കും സ്ഥാപിച്ചു.
”മുഖ്യമന്ത്രി ഉള്‍പ്പെടെ മന്ത്രിമാരുടെയും മന്ത്രി മന്ദിരങ്ങളുടെയും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അതീവ സുരക്ഷാ മേഖലയെന്ന നിലയിലുമാണ് ക്ളിഫ് ഹൗസ് വളപ്പില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങിയത് എന്നാണ് സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാര്‍, മാധ്യമങ്ങളോട് പറഞ്ഞത് .