കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിമര്ശനമുന്നയിച്ച കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി . വി മുരളീധരനെ കൊണ്ട് കേരളത്തിന് നയാപൈസയുടെ ഗുണമില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉയര്‍ത്തിയ ആരോപണത്തിനെതിരെയാണ് രൂക്ഷ വിമര്‍ശനവുമായി സന്ദീപ് വാചസ്പതി രംഗത്തെത്തിയത് . പാര്‍ട്ടി ഭീഷണി സഹിക്കാതെ ജനിപ്പിച്ച തന്തയെ മാറ്റിപ്പറയാന്‍ പോലും നിര്‍ബന്ധിക്കപ്പെടുന്ന അണികള്‍ ഉള്ള നാട്ടില്‍ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ ആളെ കിട്ടാനാണോ പ്രയാസം എന്ന് സന്ദീപ് വാചസ്പതി ചോദിക്കുന്നു.
സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രചാരണം നടത്തി എന്ന കാരണം കൊണ്ടാണ് വി മുരളീധരന്‍ സിപിഎമ്മിന്റെ ആക്രമണത്തിനിരയാവുന്നത് . രാജ്യത്ത് നടപ്പാക്കിയ നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിക്കുമ്ബോള്‍ ഫെഡറല്‍ തത്വവുമില്ല ഒരു മാങ്ങാത്തൊലിയുമില്ല എന്ന് സന്ദീപ് പരിഹസിച്ചു. വി മുരളിധരനെതിരെ ജനരോഷം ഉയർന്നു എന്നാണ് സിപിഎമ്മിന്റെ വാദം . എന്നാൽ ഈ പ്രഹസനങ്ങൾക്കും പ്രതിഷേധങ്ങൾക്കും പിന്നിൽ സിപിഎം തന്നെയാണെന്നാണ് വാചസ്പതി പറയുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ …
കേന്ദ്രമന്ത്രി വി മുരളീധരന്‍ ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ചത്രേ! രാജ്യത്ത് നടപ്പാക്കിയ നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാന മന്ത്രിസഭയ്ക്ക് ഒന്നടങ്കം തെരുവിലിറങ്ങി പ്രതിഷേധിക്കാം. അപ്പോള്‍ ഫെഡറല്‍ തത്വവുമില്ല ഒരു മാങ്ങാത്തൊലിയുമില്ല. കോടിക്കണക്കിന് ജനങ്ങളുടെ ഭാവിയെ പെരുവഴിയിലാക്കുന്ന, വരാനിരിക്കുന്ന തലമുറയെപ്പോലും തീരാദുരിതത്തിലാക്കുന്ന പദ്ധതിയ്ക്കെതിരെ ജനങ്ങളോട് സംസാരിക്കുന്നത് പക്ഷേ, ഭരണഘടനാ ലംഘനമാണ്.
വി മുരളീധരനെക്കൊണ്ട് സംസ്ഥാനത്തിന് ഒരു ഗുണവുമില്ലെന്നാണ് അടുത്ത കണ്ടെത്തല്‍. ശരിയാണ്, വി മുരളീധരന്‍ പൊതുമുതല്‍ കട്ടു തിന്നുകയോ നശിപ്പിക്കുകയോ ചെയ്തിട്ടില്ല. അതില്‍ നിന്ന് രക്ഷപ്പെടാന്‍ കോടികള്‍ ചെലവഴിച്ച് കോടതിയില്‍ പോയിട്ടില്ല. മക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി തസ്തിക സൃഷ്ടിച്ച് നിയമനം നടത്തി തൊഴിലില്ലാത്ത യുവാക്കളെ അപഹസിച്ചിട്ടില്ല. പൊലീസ് സ്റ്റേഷനില്‍ ബോംബുണ്ടാക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ല. മയക്കുമരുന്ന് കടത്തിയതിന് മക്കള്‍ പിടിയിലായിട്ടില്ല. ആ അര്‍ത്ഥത്തില്‍ സംസ്ഥാന രാഷ്ട്രീയത്തിന് ഒരു സംഭാവനയും നല്‍കാന്‍ മുരളീധരന് കഴിഞ്ഞിട്ടില്ല.
വി. മുരളീധരനെതിരെ ജനരോഷം ഉയര്‍ന്നു പോലും. പാര്‍ട്ടി ഭീഷണി സഹിക്കാതെ ജനിപ്പിച്ച തന്തയെ മാറ്റിപ്പറയാന്‍ പോലും നിര്‍ബന്ധിക്കപ്പെടുന്ന അണികള്‍ ഉള്ള നാട്ടില്‍ കേന്ദ്രമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കാന്‍ ആളെ കിട്ടാനാണോ പ്രയാസം?
തന്റെ പോസ്റ്റിനു താഴെ ഊഖി ബാധിത പ്രദേശമായ പൂന്തുറയിൽ ചെന്നപ്പോൾ ജനങ്ങൾ മുഖ്യമന്ത്രിയെ പങ്കായത്തിനു നേരിട്ട സംഭവം കൂടി ഓർമ്മിപ്പിക്കാൻ മറന്നില്ല സന്ദീപ് വചസ്പതി. പങ്കായത്തിന് ആട്ടിയോടിക്കപ്പെട്ട ശേഷം വിദേശത്ത് ചെന്നാല്‍ പോലും കടല് കാണാന്‍ പോകാത്ത ഒരു നേതാവുണ്ടല്ലോ? പേര് മറന്നു പോയി എന്നായിരുന്നു സന്ദീപിന്റെ പരിഹാസം . എന്തായാലും അന്ന് മുഖ്യന് നേരെ ഉണ്ടായ ജനരോഷമൊന്നും വി മുരളീധരന് നേരെ ഉണ്ടായില്ലല്ലോ എന്നതാണ് സന്ദീപിന്റെ വാക്കുകളുടെ രത്നച്ചുരുക്കം .