കണ്ണൂരില്‍ നിന്നും ഗോവയ്ക് വിനോദയാത്ര പോയവിദ്യാർത്ഥികൾ സഞ്ചരിച്ച ബസിന് തീപിടിച്ചു.ഗോവയിലെ ഓള്‍ഡ് ബെന്‍സാരിയില്‍ വച്ചാണ് തീപിടുത്തം ഉണ്ടായത്. ബസ് പൂര്‍ണമായും കത്തിനശിച്ചു.ആര്‍ക്കും പരിക്കുകളില്ല. തീപിടിത്തത്തിനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല .
കണ്ണൂര്‍ മാതമംഗലം ജെബീസ് കോളേജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ്സിനാണ് തീപിടിച്ചത്. വെകുന്നേരം 5.30ഓടെയായിരുന്നു അപകടം ഉണ്ടായത്. ബസ് ഓള്‍ഡ് ഗോവയില്‍ എത്തിയപ്പോള്‍ എഞ്ചിനില്‍ നിന്ന് പുക പുറന്തള്ളുന്നതായി മറ്റ് വാഹന ഡ്രൈവര്‍മാര്‍ പറഞ്ഞെങ്കിലും ഡ്രൈവര്‍ അത് ശ്രദ്ധിച്ചില്ലെന്നും പിന്നാലെയാണ് ബസിന് തീപിടിത്തമുണ്ടായതാണെന്നും ഗോവയിലെ ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബസില്‍ തീ പടര്‍ന്നതോടെ ഡ്രൈവര്‍ ഉടന്‍ തന്നെ ബസ് നിര്‍ത്തുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും . ഓള്‍ഡ് ഗോവയില്‍ നിന്നും പോണ്ടയില്‍ നിന്നുമുള്ള രണ്ട് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാന്‍ ശ്രമിച്ചത്.
40 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ബസ്സുടമക്കുണ്ടായതെന്ന് ഫയര്‍ഫോഴ്‌സ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. തീപിടിത്തത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു .