Connect with us

Hi, what are you looking for?

Cinema

ഫിയോക്കിന്റെ സമ്മേളനത്തില്‍ ദിലീപുമായി വേദിപങ്കിട്ട് രഞ്ജിത്ത്.വിവാദമായതോടെ താന്‍ കയറുന്ന വിമാനത്തില്‍ ദിലീപ് ഉണ്ടെങ്കില്‍ എടുത്ത് ചാടണമൊയെന്ന് പ്രതികരണം

കൊച്ചിയില്‍ ഫിയോക്ക് ജനറല്‍ ബോഡിക്ക് ശേഷം നടന്ന സമ്മേളനത്തിലല്‍ നടന്‍ ദിലീപിനൊപ്പം വേധി പങ്കിട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. നടനും സംവിധായകനുമായ മധുപാലും രഞ്ജിത്തിനൊപ്പംചടങ്ങിലെത്തി. തീയറ്റര്‍ സംഘടനയായ ഫിയോക്ക് ഇരുവര്‍ക്കും സ്വീകരണം ഒരുക്കുകയായിരുന്നു. ദിലീപ് പങ്കെടുത്ത ചടങ്ങില്‍ നടനുമായി ചിരിച്ചു സന്തോഷിച്ച സംവിധായകന്റെ ചിത്രം ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പിന്തുണച്ച് സംസാരിക്കുകയോ എഴുതുകയോ ചെയ്തിട്ടില്ലെന്നും ദിലീപിനെ ആലുവാ ജയിലില്‍ സന്ദര്‍ശിച്ചത് അവിചാരിതമായിട്ടാണെന്നും തിരുവനന്തപുരത്തുവെച്ച് നടന്ന ഇരുപത്തിയാറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവ വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കൂടിയായ രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതിന് തൊട്ടുപിപിന്നാലെയാണ് പൊതു വേദിയില്‍ ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെടുന്നത്. തീയേറ്റര്‍ ഉടമകളുടെ പ്രശ്‌നം പരമാവധി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് രന്‍ജിത്ത് പറഞ്ഞു. യോഗത്തില്‍ സാംസ്‌കാരിക പ്രവര്‍ത്തക ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ മധുപാലും പങ്കെടുത്തു.ദിലീപ് യോഗത്തില്‍ രഞ്ജിത്തിനെ പുകഴ്ത്തിയാണ് സംസാരിച്ചത്. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണ് എന്നാണ് ദിലീപ് പറഞ്ഞത്. നടിയെ അക്രമിച്ച കേസില്‍ ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ തെറ്റില്ലെന്ന് നേരത്തെ രഞ്ജിത്ത് പറഞ്ഞിരുന്നു. സുഹൃത്ത് സുരേഷ് കൃഷ്ണക്കൊപ്പമാണ് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്. ഒപ്പം യാത്ര ചെയ്ത സുരേഷ് അവിടെ കേറാന്‍ പോയപ്പോള്‍ കൂടെ പോകുകയായിരുന്നു. അല്ലാതെ കരുതികൂട്ടി പോയതല്ലെന്നാണ് രഞ്ജിത്തിന്റെ വാദം.

എന്നാല്‍ നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിനൊപ്പം വേദി പങ്കിട്ടത് ചര്‍ച്ചയായതോടെ വിശദീകരണവുമായി രഞ്ജിത്ത് എത്തി. താന്‍ പോയത് തിയറ്റേര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ പരിപാടിക്കാണ്. ദിലീപിന്റെ വീട്ടിലോ ഒന്നിച്ച് കാപ്പി കുടിക്കാനോ അല്ല. ഫിയോക്കിന്റെ പ്രതിനിധികള്‍ ക്ഷണിച്ചിട്ടാണ് താന്‍ പരിപാടിയില്‍ പങ്കെടുത്തത്. അതിനെ മറ്റൊരു തരത്തിലും വ്യാഖ്യാനിക്കേണ്ടെന്നാണ് രഞ്ജിത്തിന്റെ പ്രതികരണം. ദിലീപാണ് ഫിയോക്ക് എന്ന സംഘടനയുടെ ചെയര്‍മാന്‍ .തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് തന്നെയും മധുപാലിനെയും ആദരിക്കാന്‍ വിളിച്ച ചടങ്ങിനാണ് എത്തിയത്. ഈ പരിപാടിയിലേക്കു വിളിച്ചത് അതിന്റെ സെക്രട്ടറിയാണ്. പാലായിലെ തിയേറ്ററിന്റെ ഉടമസ്ഥനായ സുമേഷ് വിളിച്ചിട്ടാണ് പരിപാടിക്ക് വന്നതെന്നും രഞ്ജിത്ത് വ്യക്തമാക്കി.താന്‍ കയറുന്ന വിമാനത്തില്‍ ദിലീപുണ്ടെങ്കില്‍ അതില്‍ നിന്ന് ഞാന്‍ എടുത്ത് ചാടണോയെന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...