കെ റെയിൽ പദ്ധതിക്കെതിരെയുള്ള ജനരോഷം ശക്തമാവുന്നതിനിടെ ജനങ്ങൾക്കിടയിലേക്കിറങ്ങി ബോധവത്കരണം നടത്താൻ ഒരുങ്ങുകയാണ് സിപിഎം . ജനങ്ങളെ വീണ്ടും പൊള്ളത്തരങ്ങൾ പറഞ്ഞ് വിഡ്ഢികളാക്കി അവരെ കുടിയൊഴിപ്പിക്കാമെന്ന ധാരണയിലാണ് സഖാക്കൾ . ഇത്രയും നാളുകൾ ഒരു കിറ്റിന്റെ പേരിൽ പൊട്ടന്മാരാക്കിയത് പോലെ ഇനിയും അവരെ പറ്റിക്കാം എന്ന അമിതആത്മവിശ്വാസം. ഇതിന്റെ ഫലമായി സഖാക്കന്മാർ പല ഉഡായിപ്പുകളും ജനങ്ങൾക്ക് മുന്നിൽ പയറ്റുന്നുമുണ്ട് . എന്നാൽ കൂട്ടത്തിൽ കെ റെയിലിന്റെ പേരിൽ നടത്തിയ പ്രഹസനങ്ങൾ കൊണ്ട് പണി വാങ്ങി മന്ത്രി സ്ഥാനം തന്നെ തുലാസിലാടുന്ന മഹാനാണ് നമ്മുടെ ഫിഷെറീസ് -സാംസ്കാരിക മന്ത്രി സജി ചെറിയാൻ .
കെ റെയിലിന്റെ ബഫർ സോൺ വിവാദത്തിൽ പെട്ട് പരിഹാസ്യനായതിനു പിറകെ പിണറായി മാതൃകയിൽ നടത്തിയ ഒരു മുഖം മിനുക്കൽ ശ്രമമാണ് ഇപ്പോൾ സജി ചെറിയാനെ വെട്ടിലാക്കിയിരിക്കുന്നത് .
കെ റെയില്‍ പദ്ധതിക്കനുകൂലമായി വീരവാദം മുഴക്കിയ മന്ത്രി സജി ചെറിയാന്‍ തനിക്ക് അഞ്ചു കോടി രൂപ മൂല്യമുള്ള വീടും സ്ഥലവും ഉണ്ടെന്നും കെ റെയിലിനായി ഇതു വിട്ടു നല്‍കിയാല്‍ ലഭിക്കുന്ന അഞ്ചു കോടി കിട്ടിയാല്‍ അതു വാങ്ങി കരുണ സൊസൈറ്റിക്ക് കൈമാറും എന്നും കഴിഞ്ഞ ദിവസം പറയുകയുണ്ടായി . എന്നാൽ ഈ പരാമര്ശത്തിലൂടെ ശ്രീ സജി ചെറിയാൻ തന്നെത്തന്നെ വെട്ടി മൂടാനുള്ള കുഴി സ്വയം തോണ്ടുകയായിരുന്നു.
കെ റെയിൽ സമരക്കാരോടും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോടും ഉള്ള വാശിക്ക് മന്ത്രി പറഞ്ഞ പ്രസ്‌താവനയിൽ തന്റെ ആസ്തി 5 കോടി രൂപയാണ് എന്ന് പരസ്യമായി തന്നെ വ്യക്തമാക്കുന്നുണ്ട് . പരമ്പരാഗതമായി തന്നെ ഭൂസ്വത്തുക്കളും മറ്റുമുള്ള സജി ചെറിയാന് 5 കോടിയിൽ കുറയാതെ ആസ്തി ഉണ്ടാകുമെന്ന് ചെങ്ങന്നൂർ നിവാസികൾക്ക് കണ്ണടച്ചു തന്നെ പറയാനുമാവും.
എന്നാൽ പ്രശ്നമതല്ല .ഇതേ സജി ചെറിയാൻ ഈ തവണ എലെക്ഷൻ കമ്മീഷന് മുന്നിൽ ഹാജരാക്കിയ സത്യവാങ്മൂലത്തിൽ രേഖപെടുത്തിയിരിയ്ക്കുന്ന ആസ്തി ഈ പറഞ്ഞ അഞ്ചു കൊടിയേക്കാളൊക്കെ വളരെ ചെറിയൊരു അംശം വരുന്ന തുക മാത്രമാണ് .
അതായത് തെരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ സജി ചെറിയാൻ പറഞ്ഞിരിക്കുന്നത് തനിക്കും ഭാര്യയ്ക്കും ചേര്‍ന്ന് വെറും 35,47,191.87 രൂപയുടെ ആസ്തി മാത്രമെ ഉള്ളൂവെന്നാണ് . സജി ചെറിയാന് 25,06,140.87 രൂപയുടെ ആസ്തിയും ഭാര്യയ്ക്ക് 10,41,051 രൂപയുടെയും ആസ്തിയാണ് ആകെയുള്ളത്. 1,14,651 രൂപ കടവും സജി ചെറിയാനുണ്ട്. ആസ്തിയായി പറഞ്ഞിരിക്കുന്നതില്‍ 26 സെന്റ് സ്ഥലം പുരയിടമാണ്. ഇതടക്കം വീടിന് കാണിച്ചിരിക്കുന്ന കമ്ബോള വില വെറും 28 ലക്ഷം മാത്രം. ഭാര്യയുടെ പേരില്‍ 4, 41000 രൂപയുടെ കൃഷിഭൂമി ഉണ്ട്.ഈ 28 ലക്ഷം രൂപയുടെ ഭൂമിക്കാണ് ഇപ്പോള്‍ അഞ്ചു കോടി വേണമെന്ന് സജി ചെറിയാന്‍ പറയുന്നത്. കമ്മീഷന് നല്‍കിയ കണക്കു പ്രകാരം വെറും 8 ഗ്രാം സ്വര്‍ണം മാത്രമാണ് സജി ചെറിയാനുള്ളത്. ഭാര്യയ്ക്ക് 64 ഗ്രാം സ്വര്‍ണവും ഉണ്ട്. തെരഞ്ഞെടുപ്പ് സമയത്ത് സജി ചെറിയാന്റെ കൈവശം ഉണ്ടായിരുന്നത് വെറും 3250 രൂപ മാത്രമായിരുന്നു. ഭാര്യയുടെ കൈവശമാകട്ടെ 2100 രൂപയും.
ഇത്രയും കൃത്യമായി തെരഞ്ഞെടുപ്പ് കമ്മീഷൻ രേഖയിൽ സജി ചെറിയാന്റെ കാലങ്ങൾ പൊളിഞ്ഞു വീഴുമ്പോൾ ഇവിടെ ചെറിയാൻ
കമ്മിഷനെയും ജനങ്ങളേയും കബളിപ്പിച്ചതാണോ അതോ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മന്ത്രിയായതിനു ശേഷം സജി ചെറിയാന്റെ ആസ്തി വലിയ തോതില്‍ വര്‍ധിച്ചതാണോ എന്ന ചോദ്യത്തിന് ഇനി ഉത്തരം നൽകേണ്ടത് സജി ചെറിയാൻ സഖാവ് തന്നെയാണ് . അഥവാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിനുശേഷം ആസ്തി ഉയർന്നതാണ് എന്ന് തന്നെ ഇരിക്കട്ടെ . എന്നാലും അധികാരത്തിൽ കയറി വെറും 10 മാസം കൊണ്ട് 35 ലക്ഷം രൂപയുടെ ആസ്തി 5 കോടിയാക്കി മാറ്റാനും മാത്രം എന്ത് മാറിമായമാണ് സജി ചെറിയാൻ സഖാവ് ചെയ്തത് എന്ന് കൂടെ അറിഞ്ഞാൽ കൊള്ളാം . എന്തായാലും ഈ ചോദ്യങ്ങൾക്കൊന്നും ഉത്തരം കിട്ടാതെ ജനങ്ങൾ ഇനി സഖാവിനെ വിടില്ല . അഥവാ ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും വാ വിട്ട വാക്കിന് തിരിച്ചടി നിശ്ചയമായും ഏറ്റു വാങ്ങേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല.