മലയാള സിനിമാ പ്രേമികൾക്ക് ഏറെ പരിചിതമായ മുഖമാണ് രമേശ് പിഷാരടിയുടേത് . ഹാസ്യ സാമ്രാട്ടുകൾ അരങ്ങു വാണ മലയാള സിനിമ ലോകത്ത് വ്യത്യസ്തമായ ഹാസ്യ നമ്പറുകളിലൂടെ വേദി പിടിച്ചടക്കിയ താരം .
ഒരു ഹാസ്യ താരം എന്നതിനപ്പുറത്തേക്ക് മലയാള സിനിമയുടെ ഒട്ടുമിക്ക മേഖലകളിലും, പിഷാരടി തന്റെ സാന്നിധ്യമറിയിച്ചു . പഞ്ച വർണ തത്ത എന്ന ചിത്രത്തിലൂടെ മലയാള സിനിമാ സംവിധാനവും തനിക്ക് നിഷ്പ്രയാസം വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു .
എന്നാൽ കസീഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം പങ്കു വെച്ച ചില ചിത്രങ്ങൾ ചില സംശയങ്ങളുയർത്തി.
തന്റെ ശരീരത്തില്‍ കൈത്തണ്ടയില്‍, വലത്തേ തോളില്‍, ഇടത്തേ തോളില്‍, ഇടതുവശത്തും വലതുവശത്തും പിറകിലായും എല്ലാം ചതഞ്ഞ പാടുകളാണ് പിഷാരടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍. പിഷാരടിക്ക് എന്ത് പറ്റിയതാവും എന്ന സംശയം സ്വാബ്‌ജെഹാവികമായും പ്രേക്ഷകർക്കുണ്ടായിരുന്നു .
എന്നാൽ ഇപ്പോൾ ആ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും വിരാമമിട്ടുകൊണ്ട് തനിക്ക് എന്ത് പറ്റിയതാണെന്ന് പിഷാരടി വെളിപ്പെടുത്തിയിരിക്കുകയാണ് .
യദാർത്ഥത്തിൽ പിഷാരടിയുടെ കഠിനാധ്വാനത്തിന്റെ അടയാളമാണ് ആ ചതഞ്ഞ പാടുകൾ.
അടുത്തതായി പുറത്തിറങ്ങാൻ ഇരിക്കുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിലെ നായകനാണ് പിഷാരടി. സിനിമയുടെ ഭാഗമായ 13 ദിവസങ്ങളാണ് പിഷാരടി പോസ്റ്റ് ചെയ്ത ചിത്രങ്ങളില്‍ നമുക്ക് കാണാൻ കഴിയുന്നത് . ‘നോ വേ ഔട്ട്’ എന്ന സിനിമയിലാണ് പിഷാരടി തീര്‍ത്തും വ്യത്യസ്തമായ ഇത് വരെ തന്റെ ജീവിതത്തിൽ കൈകാര്യം ചെയ്തിട്ടില്ലാത്ത തരത്തിൽ ഒരു വേഷം അഭിനയിച്ചത്.
സിനിമയെയും പിഷാരടി പങ്കു വെച്ച ചിത്രത്തെയും കുറിച്ച് പിഷാരടി കുറിക്കുന്നതിങ്ങനെ …
13 ദിവസം റോപ്പില്‍ തൂങ്ങിയതിന്റ ഓര്‍മ്മ ചിത്രങ്ങള്‍.. ‘NO WAY OUT’ റിലീസ് തീയതി 22:3:22 വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കും.. ഇത് വലിയ ത്യാഗമൊന്നും അല്ല.. ഇതിലും വലിയ വേദനകള്‍ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട്… എനിക്കിതൊരു സന്തോഷമാണ്…. അതുകൊണ്ട് പങ്കുവയ്ക്കുന്നു,’ പിഷാരടി ക്യാപ്‌ഷനില്‍ കുറിച്ചു.
നവാഗതനായ നിധിന്‍ ദേവീദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘NO WAY OUT. സര്‍വൈവല്‍ ത്രില്ലര്‍ മൂഡില്‍ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളിലും പിഷാരടി മാത്രമാണുള്ളത്. മറ്റ് ചില കഥാപാത്രങ്ങള്‍ ഫ്ലാഷ്ബാക്കുകളില്‍ പ്രത്യക്ഷപ്പെടുന്നു.
ബേസില്‍ ജോസഫ്, രവീണ (ജൂണ്‍ ഫെയിം), ധര്‍മജന്‍ ബോള്‍ഗാട്ടി എന്നിവരാണ് നോ വേ ഔട്ടിലെ മറ്റ് അഭിനേതാക്കള്‍. 17 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.