Connect with us

Hi, what are you looking for?

Exclusive

കെട്ടിയിട്ട് ചെയ്താലാണ് റേപ്പ്! രക്തസ്രാവത്തിലും കൊടിയ പീഡനം

മഞ്ജു വാര്യർ – നിവിൻ പൊളി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രരകരണം പൂർത്തിയാവുന്ന പടവീട്ട് എന്ന സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ യുവതി നൽകിയ lലൈംഗിക പീഡന പരാതിയുടെ പൂർണ രൂപം പുറത്ത്.
മാര്‍ച്ച്‌ ആറ് ഞായറാഴ്ചയാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് പൊലീസ് കണ്ണൂരില്‍ നിന്ന് അറസ്റ് ചെയ്തത് .
സിനിമാ മേഖലയിൽ ഒപ്പം പ്രവർത്തിച്ചിരുന്ന പെൺകുട്ടിയുടെ പരാതിയിന്മേലാണ് ലിജു കൃഷ്ണയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
പടവീട്ടിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നതും ലിജു തന്നെയാണ് . സംവിധായകന്‍ അറസ്റ്റിലായതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തി വച്ചു. ഇയാൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പീഡനത്തിനിരയായ യുവതി ഉന്നയിച്ചിരിക്കുന്നത്. ‘വിമണ്‍ എഗൈന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്‌മെന്റ്’ എന്ന പേജിലൂടെയാണ് യുവതി രംഗത്തെത്തിയിരിക്കുന്നത്.

സംവിധായകന്‍ ലിജു കൃഷ്ണയില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടി വന്നത് ക്രൂരമായ ലൈംഗിക പീഡനമാണെന്ന് തുറന്നു പറഞ്ഞ യുവതി തനിക്ക് നേരിടേണ്ടി വന്ന ക്രൂരമായ ലൈംഗീക പീഡനത്തിന്റെ പൂർണമായ വിവരങ്ങളടക്കം പേജിലൂടെ തുറന്നു പറഞ്ഞിരിക്കുകയാണ്. നിരന്തരമുള്ള പീഡനത്താല്‍ തന്റെ ശരീരഭാരം 60 കിലോയില്‍ നിന്ന് 32 ആയി കുറഞ്ഞെന്നും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം ഇങ്ങനെ ….

2020 ഫെബ്രുവരി മുതല്‍ പടവെട്ട് സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ എന്നെ പരിചയപെട്ട് സൗഹൃദംഭാവിക്കുകയും മര്യാദയോടെയുള്ള എന്റെ പെരുമാറ്റം മുതലെടുത്തു അയാളുമായി ഞാന്‍ പ്രേമബന്ധത്തിലാണെന്ന് മറ്റുള്ളവരെയും എന്നെയും വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 2020 ജൂണ്‍ 21ന്, സണ്ണി വെയ്ന്‍ പ്രൊഡക്ഷന്സിന്റെ ബാനറില്‍ അയാള്‍ സംവിധാനം ചെയ്യുന്ന `പടവെട്ട്’ എന്ന സിനിമയുടെ നിര്‍മ്മാണ ആവശ്യങ്ങള്‍ക്ക് വേണ്ടി വാടകക്കെടുത്ത വീട്ടില്‍ എന്നെ നിര്‍ബന്ധപൂര്‍വം കൊണ്ടു പോവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

ഈ സിനിമയുടെ നിര്‍മ്മാണം സംബന്ധിച്ച്‌ അയാള്‍ കടുത്തമാനസിക സമ്മര്‍ദ്ദത്തിലാണെന്നും അതില്‍ നിന്ന് ആശ്വാസം കിട്ടാന്‍ എന്റെ സാമീപ്യം അത്യാവശ്യമാണെന്നും പറഞ്ഞ് അന്ന് ഉച്ചയോടെയാണ് അയാളുടെ കാറില്‍ എന്നെ ആ സിനിമയുടെ പ്രൊഡക്ഷന്‍ ഫ്‌ളാറ്റില്‍കൊണ്ടുപോയത്. അവിടെ എത്തിയ ഉടന്‍

എന്റെ കണ്‍സെന്റ് ഇല്ലാതെ എന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ആദ്യം എന്റെയോനിയിലൂടെയും പിന്നീട് മലദ്വാരത്തിലൂടെയും അയാളുടെ ലിംഗം കടത്തി. ആര്‍ത്തവത്തിലായിരുന്ന എനിക്ക് ശാരീരികമായി എതിര്‍ത്ത് നില്‍ക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. രക്തം ഒഴുകുന്നത് അറിഞ്ഞിട്ടും അത്വകവെക്കാതെയാണ് എന്റെ മേല്‍ അയാള്‍ ബലപ്രയോഗം നടത്തിയത്. മലദ്വാരത്തിലൂടെയുള്ള

ബലപ്രയോഗത്തിനിടയില്‍ എന്റെ നടുവിന് ക്ഷതം സംഭവിച്ചു. എന്നോടുള്ള സ്നേഹബന്ധം കൊണ്ടാണ് അയാള്‍ എന്റെ ശരീരം ആഗ്രഹിക്കുന്നതെന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാല്‍ എന്റെ ശാരീരികാവസ്ഥ പരിഗണിച്ച്‌ ആശുപത്രിയിലെത്തിക്കണമെന്ന് അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിനു തയ്യാറായില്ല.

പിന്നീട് മാസങ്ങളോളം അയാളുടെ യാതൊരു വിവരവും എനിക്ക് ലഭിച്ചില്ല. തന്നെയുമല്ല, എന്റെ ജീവിതത്തില്‍ ആദ്യമായി നടന്ന ലൈംഗികബന്ധം ആയിരുന്നത് കൊണ്ട് എനിക്ക് ട്രോമതാങ്ങാനായില്ല. അനുദിനം വഷളായി കൊണ്ടിരുന്ന എന്റെ ശാരീരിക-മാനസിക അവസ്ഥ അയാളെഅറിയിക്കാന്‍ നിരന്തരമായി ശ്രമിച്ചെങ്കിലും അയാളുടെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല.

2020 ഒക്ടോബറില്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട് താമസിക്കാന്‍ പുതിയ സ്ഥലംകണ്ടുപിടിക്കണമെന്ന ആവശ്യവുമായി വീണ്ടും അയാളെന്നെ ബന്ധപ്പെട്ടു. അയാളുടെ ജീവിത പ്രാരാബ്ധങ്ങളും സിനിമയുടെ പ്രശ്നങ്ങളും മൂലമാണ് മുന്‍പ് നടന്ന ആ സംഭവത്തിന് ശേഷം ബന്ധപ്പെടാന്‍ കഴിയാഞ്ഞതെന്നും അയാള്‍ക്കെന്നെ പിരിയാന്‍ കഴിയില്ല എന്നും അറിയിച്ചു. മുമ്ബുനടന്ന കാര്യങ്ങള്‍ ആരോടെങ്കിലും അറിയിച്ചാല്‍ അതയാളുടെ സിനിമയെ ദോഷകരമായി ബാധിക്കുമെന്നും എല്ലാകാര്യങ്ങളും സിനിമ പൂര്‍ണമാകുന്നതോടെ ശരിയാകുമെന്നും ഉറപ്പ് നല്‍കി.

അയാളുടെ ആവശ്യപ്രകാരം ഞാന്‍ പ്രൊഡക്ഷനുവേണ്ടി പുതിയൊരു വീട്കണ്ടുപിടിച്ച്‌ കൊടുത്തു. സിനമയുടെ രണ്ടാമത്തെ ഷെഡ്യൂളിനായി കഥയില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ ഞാന്‍സജീവമായി പങ്കെടുക്കുകയും അതിനാവശ്യമായ കണ്ടെന്റ് തയ്യാറാക്കി നല്‍കുകയും ചെയ്തിരുന്നു. ആകാലമത്രയും ബലം പ്രയോഗിച്ച്‌ എന്നെ മാനസികവും ശാരീരികവും ലൈംഗികമായി മുതലെടുപ്പ് നടത്തി

2021 ജനുവരിയില്‍ ഗര്‍ഭിണിയാണെന്നറിയുകയും അബോര്‍ഷന്‍ നടക്കുകയും നിര്‍ത്താതെയുള്ള ബ്ലീഡിങ് കാരണംഎന്റെ ശാരീരികവും മാനസികവുമായ ആരോഗ്യം പൂര്‍ണമായി തകരുകയും ചെയ്തു. ആദ്യത്തെ പീഡനത്തിന്റെ മാനസിക ആഘാതം ഉള്‍പ്പടെ ഞാന്‍ അയാളുടെ അധികാരത്തോടും പ്രിവിലേജിനോടും ഒരു ട്രോമാ ബോണ്ടിലായിക്കഴിഞ്ഞിരുന്നു. അയാളുടെ സിനിമക്ക് സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിബന്ധങ്ങളും അയാളുടെ ആരോഗ്യ പ്രശ്നങ്ങളും അവതരിപ്പിച്ച്‌ എന്റെ സഹതാപം വീണ്ടും പിടിച്ചുപറ്റുകയും 2021 ജൂണില്‍ അയാളുടെ സിനിമയുടെ ഷൂട്ടിങ്നടക്കുന്ന കണ്ണൂരിലെ കാഞ്ഞിലേരി എന്ന സ്ഥലത്തുള്ള സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ അയാളുടെ കുടുംബത്തോടൊപ്പം താമസിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.

ഈ സമയം വീട്ടിലുള്ളവരോട് ഞാന്‍അയാളുടെ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആണെന്ന് അയാള്‍ ധരിപ്പിച്ചുവെച്ചിരുന്നു. ഒരു ദിവസം രാത്രിഎല്ലാവരും ഉറങ്ങുമ്ബോള്‍ ഞാന്‍ കിടക്കുന്ന മുറിയിലെത്തി അയാള്‍ എന്റെ ശരീരത്തില്‍ ബലപ്രയോഗം നടത്തി. ഞാന്‍ ബഹളമുണ്ടാക്കുന്നത് കണ്ട് അയാള്‍ പെട്ടെന്ന് മുറിയില്‍ നിന്നിറങ്ങി. പേടിച്ച്‌, ആരോടും ഈ വിഷയം സംസാരിക്കാതെ പിറ്റേദിവസം തന്നെ ഞാന്‍ നാട്ടിലേക്ക് മടങ്ങി. എന്റെ ജീവിതം ദുസ്സഹമാകുന്നത് കൊണ്ട്‌അയാളുമായി ബന്ധപ്പെടാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു.

പക്ഷെ ഞാന്‍ ഇതെവിടെയെങ്കിലും പരാതിപ്പെടുമോ എന്ന ഭയത്താല്‍ പടവെട്ട് സിനിമയുടെ എക്സിക്യൂട്ടീവ്പ്രൊഡ്യൂസര്‍ ബിബിന്‍ പോളിനെയും, അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് മനോജിനെയും ഉപയോഗിച്ച്‌അയാള്‍ നിരന്തരമായി എന്നെ ബന്ധപ്പെട്ടുകൊണ്ടിരുന്നു. കൂടെ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന മറ്റുപലരെക്കൊണ്ടും എന്നോട് സംസാരിപ്പിച്ചു. മാത്രമല്ല, “I love sex, I love your body” എന്നും “കെട്ടിയിട്ട് ചെയ്യുന്നതാണ് റേപ്പ്, അല്ലാത്തത് ഒന്നും റേപ്പ് അല്ല. അതുകൊണ്ട് തന്നെ നീ ഇത് പുറത്ത് പറഞ്ഞാലും ആരും വിശ്വസിക്കില്ല” എന്നും അയാള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിരുന്നു.

ഞാന്‍ ഈ ട്രോമയില്‍ നിന്ന് പുറത്തുവരാന്‍ കൗണ്‍സലിംഗ് നടത്തുകയും ഒരു സൈക്യാട്രിസ്റ്റിന്റെ സഹായംതേടുകയുമുണ്ടായി. പക്ഷെ ഈ ടോക്സിക് ബന്ധത്തില്‍ നിന്ന് പുറത്തു വരാന്‍ കഴിയാത്തവിധം ലിജു കൃഷ്ണ എന്നെകീഴ്‌പ്പെടുത്തി. എന്റെ തൂക്കം 60 kg യില്‍ നിന്ന് 32 kg യില്‍ എത്തി. ഇപ്പോള്‍ നേരെ ഇരിക്കാനോ നടക്കാനോകഴിയാത്ത നിലയില്‍ എന്റെ ആരോഗ്യം നഷ്ടപ്പെട്ടിരിക്കുന്നു. എന്റെ സുഹൃത്തുക്കളുടെ സംരക്ഷണത്തില്‍ ആണ്ഞാന്‍ ഇപ്പോള്‍ കഴിയുന്നത്.

2020 മുതല്‍ ഇന്നേവരെ ലിജു കൃഷ്ണ `പടവെട്ട്’ എന്ന സിനിമയ്ക്കുവേണ്ടി പല രീതിയിലുള്ള ജോലികള്‍എന്നെക്കൊണ്ട് ചെയ്യിപ്പിച്ചിട്ടുണ്ട്. ഡയലോഗുകള്‍ എഴുതുക, ഗാനരംഗത്തിന്റെ സ്ക്രിപ്റ്റിംഗ്, സരിഗമ എന്നകമ്ബനി സിനിമ വാങ്ങിക്കാനായി നടത്തിയ കത്തിടപാട് എന്നിവ അതില്‍പ്പെടുന്നു. 2021 മെയ്‌ മാസത്തില്‍ ലിജുകൃഷ്ണ ആവശ്യപ്പെട്ടതനുസരിച്ച്‌ സിനിമയുടെ സെക്കന്റ്‌ ഷെഡ്യൂളില്‍ തിരക്കഥയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ടനിരവധി മാറ്റങ്ങള്‍ ചര്‍ച്ച ചെയ്യുകയും,എഴുതിപ്പിക്കുകയും അത് ഹാര്‍ഡ് കോപ്പിയായി അയാള്‍ കൈപ്പറ്റുകയുംചെയ്തു.

എന്റെ അറിവില്‍ ഞാന്‍ തയ്യാറാക്കി കൊടുത്ത കാര്യങ്ങള്‍ തന്നെയാണ് അയാള്‍ സിനിമയില്‍ തുടര്‍ന്നുംഉപയോഗിച്ചിട്ടുള്ളത്. ഇത് സംബന്ധിച്ച്‌ നടത്തിയ എല്ലാ കമ്മ്യൂണിക്കേഷന്റെയും തെളിവുകള്‍ എന്റെ പക്കല്‍ഉണ്ട്. സിനിമക്ക് വേണ്ടി ഞാന്‍ ചെയ്ത ഒരു ജോലിക്കും പ്രൊഫഷണല്‍ രീതിയിലുള്ള അംഗീകാരവും നല്‍കിയിട്ടില്ല. എന്റെ ലൈംഗികതയില്‍ ഊന്നി ലിജു കൃഷ്ണഎന്ന സംവിധായകന്‍ രണ്ടു വര്‍ഷമായി നടത്തിക്കൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായചൂഷണത്തെക്കുറിച്ച്‌ പരാതിപ്പെടാന്‍ ഈ സിനിമയില്‍ ഔദ്യോഗികമായി പരാതി പരിഹാര സെല്‍ (IC) ഉണ്ടായിരുന്നില്ല.

ഇതിനെ സംബന്ധിച്ചു സംസാരിക്കാന്‍ സിനിമയിലെ ഉത്തരവാദിത്തപ്പെട്ടവരെ ബന്ധപ്പെട്ടെങ്കിലും അത് ഫലം കണ്ടില്ല. ലിജു കൃഷ്ണ, മറ്റുള്ളവരുടെ കണ്ണില്‍ ഉഭയ സമ്മത പ്രകാരമുള്ള ലൈംഗിക ബന്ധമായി ഈബന്ധത്തെ ചിത്രീകരിക്കുകയും എന്നെ നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കുകയും ചെയ്യുന്നതിലൂടെ എന്റെ ആത്മാഭിമാനവും ജീവിതം തുടരാനുള്ള ആഗ്രഹവും ഇല്ലാതെയാക്കി.

എന്റെ സമ്മതമില്ലാതെ എന്നോട് ബലമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ട ലിജു കൃഷ്ണയുടെ മനുഷ്യത്വ രഹിതമായപ്രവര്‍ത്തി എന്നില്‍ കടുത്ത മനോവേദനയും മാനസിക സംഘര്‍ഷവും ഉണ്ടാക്കിയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ നിയനടപടികളും ഞാന്‍ ചെയ്തിട്ടുണ്ട്. ഈ പ്രശ്നം നീതിയുക്തമായി പരിഹരിക്കുന്നതിലൂടെ ഇനി വേറൊരു സ്ത്രീക്കും ഇങ്ങനെ അനുഭവം ഉണ്ടാകാതെയിരിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

NB- എന്റെ ഐഡന്റിറ്റിയോ മറ്റോ പുറത്ത് പറയുകയോ, സൈബര്‍ ഇടങ്ങളിലും അല്ലാതെയും മറ്റും എന്നെ കുറിച്ച്‌ മോശം കമെന്റുകള്‍ പറയുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്കെതിരെയും ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോവുന്നതായിരിക്കും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...