ഏപ്രിലിൽ സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാദമിയിലെ പ്രവൃത്തികൾ വിലയിരുത്തുന്നതിനായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെത്തി. തിങ്കളാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കോടിയേരി നായനാർ അക്കാദമിയിലെത്തിയത്.
പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിനായി നായനാർ അക്കാദമിയുടെ മുൻപിൽ നിർമ്മിക്കുന്ന ആയിരം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, നായനാർ മ്യുസിയം മറ്റു പ്രവൃത്തികൾ എന്നിവ കോടിയേരി വിലയിരുത്തി. നേതാക്കളായ ഇ.പി ജയരാജൻ, എം.വി ജയരാജൻ, കെ.പി സഹദേവൻ, ജയിംസ് മാത്യു, എ.എൻ ഷംസിർ എന്നിവർ കോടിയരിയോടൊപ്പമുണ്ടായിരുന്നു.
പാർട്ടി കോൺഗ്രസിനായി കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞുവെന്നും ഇതു സംബന്ധിച്ച ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്നലെ ജില്ലാ കമ്മിറ്റി യോഗം ചേർന്നിട്ടുണ്ട്. ബന്ധപ്പെട്ട സബ് കമ്മിറ്റി കൺവീനർമാർ ചെയർമാന്മാർ എന്നിവരുടെ യോഗം 20 ന് മൂന്ന് മണിക്ക് ചേരും.
ആയിരം പേർക്ക് എല്ലാവിധ സൗകര്യങ്ങളോടെയിരിക്കാവുന്ന ഓഡിറ്റോറിയം ഡിജിറ്റൽ വാളോടുകൂടിയ വേദി, നായനാർ ഡിജിറ്റൽ മ്യുസിയം, റെസ്റ്റ് റൂം എന്നിവയാണ് ബർണശേരിയിലെ