ഓൺലൈൻ മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും ഇന്ന് ഏറ്റവും കൂടുതലായി ചർച്ച ചെയ്യുന്ന വിഷയമായി നടി കേസ് മാറിക്കഴിഞ്ഞു. മലയാള സിനിമ ലോകത്തെ താരങ്ങളെല്ലാം മുൻപ് ഇല്ലാത്ത വിധം നടിക്ക് പിന്തുണയുമായി രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ ഒരു പറ്റം ദിലീപ് ആരാധകർ ഇപ്പോഴും നടിയെ പിന്തുണച്ചെത്തുന്നവരെ വ്യക്തിഹത്യകൾ നടത്തുന്നുണ്ട്. അതേ സമയം നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം രൂക്ഷ പരാമർശവുമായി രംഗത്തെത്തിയ പി സി ജോർജ് ഇപ്പോൾ നടിയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തുകയുണ്ടായി. മാപ്പ് പറയുക മാത്രമല്ല എല്ലാവർക്കും ഒരു ഉപദേശവും പി സി ജോർജ് തരുകയുണ്ടായി.
നടി ആക്രമിക്കപ്പെട്ട കേസില്‍ വാദം നിലനില്‍ക്കെ രൂക്ഷ പരാമര്‍ശം നടത്തിയതിലാണ് മാപ്പപേക്ഷയുമായി മുന്‍ എം.എല്‍.എയും ജനപക്ഷ നേതാവുമായ പി.സി.ജോര്‍ജ് രംഗത്തെത്തിയത്. നടിയെക്കുറിച്ച് ഒരു ചാനൽ ചർച്ചയിൽ കടുത്ത വാക്കുപറഞ്ഞിട്ടുണ്ടെന്നും അതില്‍ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ അതേസമയം ദിലീപ് തെറ്റോ ശരിയോ എന്നതിലേക്ക് താന്‍ കടക്കുന്നില്ലെന്നും അത് കോടതി നിശ്ചയിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ വച്ചായിരുന്നു പി സി ജോർജ് മാപ്പ് പറഞ്ഞത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ‘കഴിഞ്ഞ ദിവസം ഒരു ചാനലുകാരന്‍ ഞാന്‍ വലിയൊരു ഫംഗ്ഷനില്‍ പങ്കെടുക്കുമ്പോള്‍ എന്നെ വിളിച്ചു. വിളിച്ചപ്പോള്‍ ഞാനാ പെണ്‍കുട്ടിയെപ്പറ്റി സ്വല്‍പം കടുത്ത വര്‍ത്തമാനം പറഞ്ഞു. എനിക്ക് വലിയ ദുഃഖമുണ്ട്. ആ പെണ്‍കുഞ്ഞിനോട് ഞാന്‍ പരസ്യമായി ക്ഷമ ചോദിക്കുന്നു. ഒരു മടിയുമില്ല തെറ്റ് ചെയ്താൽ മാപ്പ് പറയാൻ. പിന്നെ ഒരു ഉപദേശം ഞാനെന്നല്ല, ആരും ഒരു സ്ത്രീയെപ്പറ്റിയും അങ്ങനെ സംസാരിക്കാന്‍ പാടില്ല എന്നു കൂടി പറയുന്നു’- ഇങ്ങനെയായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞു.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ പ്രതികരണത്തിലാണ് പി.സി. ജോര്‍ജ് ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചത്. ആക്രമിക്കപ്പെട്ട നടിയെ ക്രൂരമായി വെര്‍ബല്‍ അബ്യൂസിന് വിധേമാക്കുന്ന അശ്ലീല വാക്കുകള്‍ ഉപയോഗിച്ചാണ് പി.സി. ജോര്‍ജ് വിഡീയോയില്‍ പ്രതികരിക്കുന്നത്. പി സി ജോർജിന്റെ വിവാദ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനവുമുയര്‍ന്നിരുന്നു.
നടി ചിന്നു ചാന്ദിനി, സിൻസി അനിൽ എന്നിവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ പി സി യുടെ മാപ്പ് പറച്ചിൽ കേട്ടിട്ട് വായിൽ തോന്നിയത് വിളിച്ച് പറഞ്ഞിട്ട് പിന്നീട് ക്ഷമ ചോദിക്കുന്നതിൽ അർഥമില്ല എന്നാണ് സിൻസി തന്റെ ഫേസ് ബുക്കിൽ കുറിച്ചത്.