Connect with us

Hi, what are you looking for?

Exclusive

ടിപി നന്ദകുമാര്‍ തിരിച്ചെത്തുമ്പോള്‍ പിണറായി അമേരിക്കയിലേക്ക് ഓടുന്നു..

മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് യാത്ര തിരിക്കാനിരിക്കുമ്പോള്‍ അദ്ദേഹത്തിന് നല്ല വാര്‍ത്തകളൊന്നുമല്ല കേള്‍ക്കാന്‍ കഴിയുന്നത്. കെ റെയിലില്‍ ജനരോക്ഷവും ഹൈക്കോടതിയുടെ താക്കീതും ഒരു വശത്ത് നില്‍ക്കുമ്പോള്‍ കേരള പോലീസിനെ കൊണ്ടുള്ള തലവേദനയും മറുവശത്തുണ്ട്. നടി ആക്രമിക്കപ്പെട്ട കേസും പിന്നാലെ എത്തിയിരുന്നു. പൂര്‍ണമായും ഇടവും വലവും തിരിയാന്‍ പറ്റാത്ത അവസ്ഥ. ഇതിനിടിയില്‍ മുന്‍പുള്ള അഴിമതികള്‍ വേറെയും. ആ അഴിമതി കഥ പുറത്തുവരാതിരിക്കാന്‍ ക്രൈം ചീഫ് എഡിറ്റര്‍ ടിപി നന്ദകുമാറിനെ പൂട്ടാനുള്ള ശ്രമവും ഇപ്പോള്‍ പാളിയിരിക്കുന്നു. ഒരു ടിപി നന്ദകുമാറിനെ പൂട്ടാന്‍ കച്ചകെട്ടിയാല്‍ ആയിരം പ്രശ്‌നങ്ങള്‍ പിന്നാലെയുണ്ടെന്നുള്ള യാഥാര്‍ത്ഥ്യം പിണറായി പോലീസിനും വ്യക്തമായി മനസ്സിലായി കഴിഞ്ഞു. അല്ലെങ്കില്‍ ഹൈക്കോടതി മനസ്സിലാക്കി കൊടുത്തു എന്നുവേണം പറയാന്‍. കള്ളക്കേസെടുത്ത് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് അകത്തിട്ട് നിശബ്ദനാക്കാമെന്ന് വിചാരിച്ച പിണറായിക്ക് തെറ്റി. നന്ദകുമാറിനെ നിരന്തരം വേട്ടയാടരുതെന്ന നിര്‍ദ്ദേശമാണ് ഹൈക്കോടതി പോലീസിനോടും സര്‍ക്കാരിനോടും പറഞ്ഞത്. ടിപി നന്ദകുമാറിനുമേല്‍ ചുമത്തപ്പെട്ട കേസില്‍ നല്‍കിയിരുന്ന ജാമ്യം റദ്ദ് ചെയ്തു കൊണ്ടുള്ള ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന് ഇപ്പോള്‍ ഹൈക്കോടതി സ്‌റ്റേ കൊടുത്തിരിക്കുകയാണ്. ആ ഉത്തരവിന്റെ കോപ്പിയാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

നാട്ടില്‍ വലിയ നിയമലംഘനങ്ങളും അഴിമതിയും നടന്നുകൊണ്ടിരിക്കുമ്പോള്‍ ഒരു ചാനല്‍ വാര്‍ത്തയുടെ പേരും പറഞ്ഞ് ഒരു മാധ്യമപ്രവര്‍ത്തകന് പിന്നാലെ പോകാന്‍ നാണമില്ലേ എന്നാണ് കോടതി പറയാതെ പറഞ്ഞത്. ടിപി നന്ദകുമാര്‍ ജാമ്യം ലംഘിച്ചുവെന്ന് പോലീസ് ചൂണ്ടിക്കാട്ടിയ വാദങ്ങള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നതല്ല എന്നും ടിപി നന്ദകുമാര്‍ ഒരു തരത്തിലും ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടില്ലാ എന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടെ ഈ കേസില്‍ ഒരു തുടര്‍ നടപടി ഉണ്ടാകുന്നത് വരെ നന്ദകുമാറിനെതിരെ യാതൊരു നീക്കവും നിയമ നടപടികളും എടുക്കരുതെന്നാണ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്.

ഒരു മാസക്കാലമായി അദ്ദേഹത്തിന്റെ മാധ്യമപ്രവര്‍ത്തനം തടസ്സപ്പെടുത്തിയാണ് ഈ കളികളൊക്കെ പോലീസും പിണറായിയുടെ ആള്‍ക്കാരും നടത്തികൊണ്ടിരുന്നത്. ഇതിനൊക്കെ അടിവരയിട്ടാണ് ഹൈക്കോടതി വിധി എത്തിയത്. ഹൈക്കോടതി ജസ്റ്റിസ് കൗസര്‍ എടപ്പാഗത്താണ് നന്ദകുമാറിന്റെ കേസ് പരിഗണിച്ചത്. പോലീസിന്റെ പക പോക്കലിന് താല്‍പര്യമില്ലാത്തതു കൊണ്ടു തന്നെയാണ് നന്ദകുമാര്‍ ഇത്രയും ദിവസം മാറിനിന്നതും. വലിയൊരു കൊലപാതകം അല്ലെങ്കില്‍ ആക്രമണം നടത്തിയ പ്രതീതിയായിരുന്ന കഴിഞ്ഞ ഡിസംബര്‍ ഒന്നാം തീയതി മുതല്‍ നമ്മള്‍ കണ്ടത്. ക്രൈമിന്റെ കലൂര്‍, കോഴിക്കോട് ഓഫീസുകള്‍ റെയ്ഡ് ചെയ്യുന്നു, വീടുകളില്‍ പോയി റെയ്ഡ് ചെയ്യുന്നു, ജീവനക്കാരുടെ വീടുകളില്‍ പോകുന്നു..അങ്ങനെ പോലീസ് നെട്ടോട്ടമോടി. ഒരു പിടികിട്ടാപുള്ളിയെ പിടികൂടാനുള്ള വൃഗ്രത പോലെയായിരുന്നു നാടകീയ രംഗങ്ങള്‍. ഒടുവില്‍ എല്ലാം വെയ്‌സ്റ്റായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഇത് പക വീട്ടലാണെന്നും ഇത് നടക്കാന്‍ പോകുന്നില്ലെന്നുമാണ് ഹൈക്കോടതി പറഞ്ഞത്. വൈകാതെ

പോലീസും ഇക്കാര്യത്തില്‍ നിസ്സഹായരായിരുന്നുവെന്നാണ് അന്ന് പറഞ്ഞിരുന്നത്. ഞങ്ങള്‍ക്ക് മുകളില്‍ നിന്നുള്ള പ്രെഷറുണ്ടെന്നാണ് നന്ദകുമാറിന്റെ കുടുംബത്തോട് അവര്‍ പറഞ്ഞിരുന്നത്. എന്തായാലും ടിപി നന്ദകുമാര്‍ വൈകാതെ മാധ്യമപ്രവര്‍ത്തനം തുടങ്ങും. അമേരിക്കയിലേക്ക് പോകും മുന്‍പോ ശേഷമോ ടിപി നന്ദകുമാര്‍ പിണറായിക്കുനേരെ തൊടുത്തുവിടാന്‍ പോകുന്ന അമ്പുകള്‍ ചെറുതായിരിക്കില്ല. ഇത് പിണറായി ചോദിച്ചു വാങ്ങിയതാണെന്ന് പറയേണ്ടി വരും. ടിപി നന്ദകുമാര്‍ മാറി നിന്ന ദിവസങ്ങള്‍ വെറുതെയിരിക്കുക അല്ലായിരുന്നവെന്നുള്ള വിവരമാണ് പുറത്തുവിടാനുള്ളത്. അദ്ദേഹം ഒരു പുസ്തകം എഴുതി കൊണ്ടിരിക്കുന്നതിന്റെ തിരക്കുകളിലായിരുന്നു. കേസുകള്‍ ഓരോന്നായി അഴിഞ്ഞുവരുമ്പോള്‍ ടിപി നന്ദകുമാറിന് വൈകിയാണെങ്കില്‍ നീതി ലഭിച്ചിരിക്കുന്നുവെന്ന് പറയാം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...