Connect with us

Hi, what are you looking for?

Exclusive

എസ്എഫ്‌ഐ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു, ക്യാമ്പസുകള്‍ സംഘര്‍ഷഭരിതം

സംസ്ഥാനത്തെ ക്യാമ്പസുകള്‍ സംഘര്‍ഷഭരിതം. മഹാരാജാസ് കോളേജിലെ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നാലെ ഇടുക്കി എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് കുത്തേറ്റ് മരിച്ചു. കണ്ണൂര്‍ സ്വദേശിയാണ് ധീരജ്. കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് ധീരജിനും മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനും കുത്തേറ്റത്. ധീരജിനെ കുത്തിയശേഷം പ്രതികള്‍ ഓടിക്കളയുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് ധീരജിന്റെ മരണം സംഭവിച്ചിരുന്നു. ധീരജിനൊപ്പം ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിയുടെ ഷോള്‍ഡറിന് സാരമായ പരിക്കേറ്റതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന സൂചന. പിന്നില്‍ കെഎസ്യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്.

നേരത്തെ കോളേജില്‍ വിദ്യാര്‍ത്ഥി സംഘട്ടനം ഉണ്ടായിരുന്നെങ്കിലും ഇത്തരം സംഭവം ഇതാദ്യമാണ്. ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യനാണ് കുത്തേറ്റ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലാണ്.പരിക്കേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ച സത്യന്‍ എന്ന ആളാണ് കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവാണ് എന്ന് അറിയിച്ചത്. ആക്രമണത്തിന് ശേഷം യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടു എന്നാണ് സത്യന്‍ പറയുന്നത്. എന്നാല്‍ ഇതില്‍ സ്ഥിരീകരണമില്ല.

ജില്ലാ പഞ്ചായത്ത് അംഗമാണ് സത്യന്‍. സംഭവത്തിന് പിന്നില്‍ കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് എസ്എഫ്‌ഐയും രംഗത്തെത്തിയിട്ടുണ്ട്.കൊലപാതകം നടത്തിയത് കോളജിന് പുറത്തു നിന്നെത്തിയവരാണ്. ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് സിപിഐഎം നേതാക്കളും പറയുന്നു. കോളേജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പറയുന്നത്.

അതേസമയം, എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമെന്ന് സി.പി.എം നേതാവ് എം.എം മണി ആരോപിച്ചു. കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് എംഎം മണി പറയുന്നു. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘര്‍ഷമുണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം.എം മണി പറയുന്നു. വിദ്യാര്‍ത്ഥിയുടെ മരണം സങ്കടകരമെന്ന് മന്ത്രി ആര്‍ ബിന്ദുവും പ്രതികരിച്ചു.

അതേസമയം, ഇടുക്കിയില്‍ എസ്എഫ്‌ഐ വിദ്യാര്ത്ഥി കൊല്ലപ്പെട്ട സാഹചര്യത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലും സംഘര്‍ഷം. എസ്എഫ്‌ഐ യും കെഎസ് യും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. എട്ട് കെഎസ് യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഇവരെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരു വിദ്യാര്‍ത്ഥിക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ധീരജ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ ക്യാമ്പസ് പ്രകടനത്തിലാണ് സംഘര്‍ഷം ഉണ്ടായത്.

പോലീസ് ക്യാമ്പസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. നിലവില്‍ സ്ഥിതി ഗതികള്‍ ശാന്തമാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് മഹാരാജാസ് കോളേജിലും സമീപത്തെ ലോ കോളേജിലും പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...