ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് നിന്ന് ഫയലുകള്‍ കാണാതായ വിവരം സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് രംഗത്തെത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള ഫയലുകളാണ് കാണാതായത്. എപ്പോഴാണ് ഇത് കാണാതായത് എന്ന് അറിയില്ല. ഏതൊക്കെ ഫയലുകളാണ് കാണാതായത് എന്നതിലും വ്യക്തത ആയിട്ടില്ല. എന്നാണ് വീണ ജോർജ് പറഞ്ഞിരിക്കുന്നത്.
അപ്പോൾ കോവിഡുമായി ബന്ധപ്പെട്ട് കുറേ അഴിമതി നടത്തിയത്തിന്റെയെല്ലാം ഫയലുകളെല്ലാം മുങ്ങി പോയിട്ടുണ്ടാകും. അല്ല ഈ അടുത്താണല്ലോ പി പി ഈ കിറ്റുമായി ബന്ധപ്പെട്ട അഴിമതിയെല്ലാം പുറത്തെത്തിയത്. ഇങ്ങനെ എന്തെങ്കിലുമൊക്കെ പുറത്തെത്തിയാൽ പിന്നെ ഒന്നുകിൽ ഫയലുകൾ സൂക്ഷിച്ച ഇടങ്ങളിൽ തീപിടുത്തം ഉണ്ടാകും അല്ലെങ്കിൽ അത് കാണാതാകും സ്വാഭാവികം മാത്രം.
ഫയലുകള്‍ കണ്ടെത്തുന്നതിന് ശാസ്ത്രീയമായി അന്വേഷിക്കുന്നതിന് ആരോഗ്യവകുപ്പിന് പരിമിതിയുണ്ട്. അതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ നിന്ന് ഫയലുകള്‍ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം നടത്തുന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
കാണാതായ ഫയലുകള്‍ കോവിഡ് കാല ഇടപാടുമായി ബന്ധപ്പെട്ടതല്ല. വളരെ പഴയ ഫയലുകളാണ് കാണാതായതെന്നും കെ എം എസ് സി എല്‍ രൂപീകൃതമായതിന് മുമ്ബുള്ള ഫയലുകളാണിതെന്നും മന്ത്രി വ്യക്തമാക്കി.അപ്പോൾ ഒരു സംശയം മന്ത്രി ആദ്യം പറഞ്ഞത് ഏതൊക്കെ ഫയലുകളാണ് കാണാതായത് എന്ന് അറിയല്ല എന്നാണല്ലോ. എന്തായാലും അത് കോവിഡ് ഫയലുകൾ അല്ല എന്നും പറയുന്നു അപ്പോൾ പിന്നെ അന്വേഷണം വരുമ്പോൾ അതെല്ലാം അവിടെ തന്നെ ഉണ്ടാകണേ മന്ത്രി. എന്തായാലും ആരോഗ്യ വകുപ്പ് തന്നെയാണ് ഫയലുകള്‍ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയത്. വകുപ്പ് സഹകരിക്കുന്നില്ലെന്ന വാദം തെറ്റാണെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ഇപ്പോള്‍ ധന വകുപ്പും ആന്വേഷിക്കുന്നുണ്ട്. പരാതിയെ സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ട്. ഇക്കാരണത്താലാണ് ധന വകുപ്പിനോട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ വിപുലമായ അന്വേഷണത്തിലേക്ക് നീങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരോഗ്യ വകുപ്പില്‍ നിന്ന് 500 ലേറെ ഫയലുകളാണ് കാണാതായത്. സംഭവത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച് കന്റോണ്‍മെന്റ് പൊലീസ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഫയലുകള്‍ നഷ്ടമായത് ഓഫീസില്‍ നിന്ന് തന്നെയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
എന്നാലും ഒറ്റയടിക്ക് 500 ഫയലുകൾ കാണാതായതിൽ എന്തോ വലിയ ദുരുദ്ദേശം തന്നെയുണ്ട് എന്തായാലും അതെല്ലാം മറനീക്കി പുറത്തെത്തട്ടെ.