Connect with us

Hi, what are you looking for?

Exclusive

പിണറായിക്കെതിരെ കരിങ്കൊടി, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അടിച്ചു ജീപ്പില്‍ കയറ്റി

കെ റെയിലില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണ യോഗം കൊച്ചിയില്‍ നടക്കവെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാട്ടിയത്. പ്രകടനമായി വന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് രംഗം വഷളായപ്പോള്‍ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് അടിച്ച് പോലീസ് വാഹനത്തില്‍ കയറ്റുകയായിരുന്നു. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കൊട്ടിയില്‍ പൗരപ്രമുഖരുമായി ചര്‍ച്ച നടത്താനെത്തിയ മുഖ്യമന്ത്രിക്ക് നേരെയാണ് യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാട്ടിയത്. പി വൈ ഷാജഹാന്‍ അടക്കമുള്ള പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സില്‍വര്‍ലൈന്‍ വിശദീകരണ യോഗ വേദിയായ ടിഡിഎം ഹാളിന് മുന്നിലായിരുന്നു പ്രതിഷേധം.

കെ റെയില്‍ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ കെ റെയില്‍ സ്ഥലമെടുപ്പിനായി സ്ഥാപിച്ച കുറ്റികള്‍ പിഴുതെറിയുകയും ചെയ്തിരുന്നു. കേരളത്തിന്റെ അഭിമാന പദ്ധതിയായ തിരുവനന്തപുരം-കാസര്‍ഗോഡ് സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ വിഭാഗങ്ങളില്‍ ഉള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്നതിനുമായി ജനസമക്ഷം സില്‍വര്‍ ലൈന്‍ വിശദീകരണ യോഗമാണ് എറണാകുളത്ത് നടക്കുന്നത്.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷം അടക്കം പ്രതിഷേധം ശക്തമാക്കുന്നതിന് ഇടയിലാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് വിശദീകരണവുമായി എത്തുന്നത്. പദ്ധതിക്കായി സ്ഥാപിച്ചിട്ടുള്ള സര്‍വേ കല്ലുകള്‍ പിഴുതെറിയുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. അതേസമയം പ്രതിപക്ഷത്തിന്റെ ആഹ്വാനത്തിന് മുന്നില്‍ മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. കല്ല് പിഴുതെറിഞ്ഞാലും നിക്ഷിപ്ത താത്പര്യക്കാര്‍ എതിര്‍ത്താലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പദ്ധതിക്കെതിരെ അണിനിരക്കുന്നത് വലതുപക്ഷ വര്‍ഗീയ ശക്തികളെന്ന് പിണറായി ആരോപിച്ചിരുന്നു.

സില്‍വര്‍ ലൈനെതിരെ വ്യാപക പ്രതിഷേധം നടത്താനാണ് ഇന്നലെ ചേര്‍ന്ന യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ പൗരപ്രമുഖരുടെ ചര്‍ച്ചയ്ക്ക് ബദലായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും പദ്ധതിക്കെതിരെ വിവിധ മേഖലയിലുള്ളവരെ ചേര്‍ത്ത് യുഡിഎഫ് പ്രത്യേക യോഗം നടത്തുന്നുണ്ട്. കൊല്ലം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ സ്ഥിരം സമരവേദി തുറക്കാനാണ് തീരുമാനം. പദ്ധതിയുടെ ദൂഷ്യവശങ്ങള്‍ വ്യക്തമാക്കുന്ന ലഘുലേഖകള്‍ വിതരണം ചെയ്യും. എത്രയും വേഗം നിയമസഭ കൂടണമെന്നാണ് യുഡിഎഫിന്റെ ആവശ്യം.

കെ റെയിലിനെതിരെ സമരം കടുപ്പിക്കാനാണ് ബിജെപിയുടെയും തീരുമാനം. കെ റെയില്‍ വിരുദ്ധ സമരക്കാരെ മുഴുവന്‍ യോജിപ്പിച്ച് അതിശക്തമായ പ്രതിഷേധങ്ങള്‍ തീര്‍ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പറഞ്ഞിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...