സോഷ്യൽ മീഡിയ തുറന്നാൽ ഇപ്പോൾ ബിന്ദു അമ്മിണിയുടെ ആക്രമണത്തെ പറ്റിയുള്ള വാർത്തകളും ദൃശ്യങ്ങളുമാണ് പുറത്തെത്തുന്നത്. ബിന്ദു അമ്മിണിയുടെ ആക്രമണവും അതിനെതുടർന്നാണ്ടായ വാദ പ്രതിവാദങ്ങളും. വിവിധ സംഘടനകളുടെ അഭിപ്രായങ്ങളുമെല്ലാം പുറത്തെത്തുന്നുണ്ട്. എന്തായാലും ബിന്ദുവിനെ ആക്രമിച്ച ആൾ പിടിയിലായിട്ടുണ്ട്. ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസാണ് അറസ്റ്റില്‍ ആയിരുക്കുന്നത്. കീഴടങ്ങാനിരിക്കെ വെള്ളയില്‍ വച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിന്ദുവിന്‍റെ വിശദമായ മൊഴി രേഖപ്പെടുത്തും. എന്നാൽ പ്രശ്നം അതല്ല പ്രതി പിടിയിലായതോടെ വാദി പ്രതിയാകുമോ എന്ന സംശയമാണ് പലരും ഉയർത്തുന്നത്. കാരണം
കോഴിക്കോട്ട് ബിന്ദു അമ്മിണിയെ ആക്രമിച്ച ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് അറസ്റ്റില്‍. ബിന്ദു അമ്മിണിക്കെതിരെ മോഹന്‍ദാസ് പരാതി നല്‍കാൻ പോവുകയാണ്. മോഹൻദാസിനെ ആദ്യം ബിന്ദു അമ്മിണിയാണ് ആക്രമിച്ചതെന്നും ബിന്ദുവിനെതിരെ പരാതി നൽകുമെന്നും ഭാര്യ റീജ പറഞ്ഞു.
കോഴിക്കോട് നോര്‍ത്ത് ബീച്ചില്‍ വച്ച് ഇന്നലെ വൈകിട്ടാണ് ബിന്ദു അമ്മിണിയെ മോഹൻദാസ് ആക്രമിച്ചത്. മൊബൈല്‍ ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ സ്ത്രീത്വത്തിനെ അപമാനിച്ചതിനും കയ്യേറ്റം ചെയ്തതിനുമാണ് കേസ് എടുത്തിട്ടുളളത്. മോഹൻദാസ് മദ്യലഹരിയില്‍ ബിന്ദുവിനെ ആക്രമിച്ചതായാണ് പൊലിസിന്‍റെ നിഗമനം. സംഘർഷത്തിൽ ഇയാളുടെ കാലിനും പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ പിന്നീട് വീട്ടിലേക്ക് മടങ്ങി.
തന്നെ ആക്രമിച്ച മോഹന്‍ദാസ് ആർഎസ്എസ് പ്രവർത്തകനാണെന്നും തനിക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ തുടരുമ്പോഴും പൊലീസ് കാഴ്ചക്കാരവുകയാണെന്നുമാണ് ബിന്ദു അമ്മിണിയുടെ ആരോപണം. മാത്രമല്ല കേരളത്തിൽ വെച്ച് താൻ നിരന്തരം ആക്രമിക്കപ്പെടുകയാണെന്നും അതുകൊണ്ട് കേരളം വിടാനാണ് ആലോചിക്കുന്നതെന്നും ബിന്ദു അമ്മിണി പറയുകയുണ്ടായി. അതേസമയം നടുറോഡിൽ സ്ത്രീയെ കയ്യേറ്റം ചെയ്യുന്ന ക്രിമിനലിസം കേരളത്തിൽ വച്ച് പൊറുപ്പിക്കില്ലെന്നും പ്രതിക്കെതിരെ ഒരു ദാക്ഷിണ്യവുമുണ്ടാകില്ലെന്നും മന്ത്രി ആര്‍ ബിന്ദു ഫേസ് ബുക്കില്‍ കുറിച്ചു.
ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് മുതല്‍ വനിത ആക്ടിവിസ്റ്റായ ബിന്ദു അമ്മിണിക്ക് നേരെ നിരന്തരം അക്രമണം നടക്കുന്നുണ്ട്. ഇവര്‍ക്ക് മതിയായ സുരക്ഷ നല്‍കാന്‍ പൊലീസ് തയ്യാറാവുന്നില്ലെന്ന ആരോപണവും ശക്തമാണ്.