വിവാഹാലോചനയുമായെത്തി തട്ടിപ്പ് നടത്തിയ മൂന്ന് സത്രീകളുള്‍പെടെ അഞ്ചു പേര് അറസ്റ്റിൽ. പാലക്കാട് ജില്ലയിലെ തമിഴ്നാട് അതിർത്തി ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് വിവാഹത്തട്ടിപ്പ് നടത്തി വന്ന സംഘമാണ് പൊലീസ് പിടിയാലായത്. തൃശൂര്‍ സ്വദേശി സുനില്‍, പാലക്കാട് സ്വദേശികളായ കാര്‍ത്തികേയന്‍, സജിത, ദേവി, സഹീദ എന്നിവരാണ് പിടിയിലായത്. സേലം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഇവർ അൻപതോളം വിവാഹത്തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന് പോലീസ് അറിയിച്ചു. സേലം സ്വദേശിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. കൊഴിഞ്ഞാമ്പാറ പൊലീസാണ് അഞ്ചുപേരടങ്ങുന്ന സംഘത്തെ അറസ്റ്റ് ചെയ്തത്. കൂടുതലായും തമിഴ്നാട്ടിലുള്ളവരാണ് തട്ടിപ്പിനിരയായത്.
തമിഴ്നാട്ടിലെ മാരേജ് ബ്യൂറോയിലൂടെ വിവാഹ പരസ്യം നൽകിയ സേലം പോത്തനായകം പാളയം മണികണ്ഠനെ തട്ടിപ്പ് സംഘം പാലക്കാട് ഗോപാലപുരത്തേക്ക് പെണ്ണുകാണലിനായി ക്ഷണിച്ചു. ഡിസംബർ 12 ന് പുതിയ വസ്ത്രങ്ങൾ അണിഞ്ഞ് ചായയുമായി തട്ടിപ്പ് സംഘത്തിൽ ഉൾപെട്ട സജിത എത്തി. പെൺകുട്ടിയുടെ അമ്മക്ക് അസുഖമായതിനാൽ വേഗം വിവാഹം നടത്തണമെന്ന് ബന്ധുക്കളെന്ന വ്യാജേന കൂടെ ഉള്ളവർ പറഞ്ഞു.
ഒന്നര ലക്ഷം രൂപ വാങ്ങിയ ശേഷം ഗോപാലപുരത്ത് വെച്ച് വിവാഹം നടത്തി. സജിതയും, സഹോദരനെന്ന വ്യാജേന കാർത്തികേയനും വരനായ മണികണ്ഠന്റെ സേലത്തെ വീട്ടിലേക്ക് പോയി. അമ്മക്ക് അസുഖം കൂടുതലാണെന്ന് പറഞ്ഞ് നാട്ടിലേക്ക് മടങ്ങിയ വധു സജിതയെ കുറിച്ച് നവ വരൻ മണികണ്ഠന് പിന്നീട് ഒരു വിവരവുമില്ലതായി. തുടർന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിൽ മണികണ്ഠന്‍ പരാതി നൽകിയത്. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊഴിഞ്ഞാമ്പാറ പൊലീസ് പ്രതികളെ പിടികൂടിയത്.