സർക്കാറും ഗവർണറും പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായുള്ള പോരിന് ഒരു അവസാനമില്ല എന്ന് തോന്നുന്നു. രാവിലെ സർക്കാറിന്റെ ഭാഗത്ത് നിന്ന് പ്രസ്താവന ഉണ്ടാകുന്നു. ഉച്ചയ്ക്ക് ഗവർണർ അതിനെതിരെ ആഞ്ഞടിച്ച് മറുപടി നൽകുന്നു. വൈകുന്നേരമാകുമ്പേഴേക്കും ഗവർണറെ വിമർശിച്ച് വിഡി സതീശനും എത്തും ഈ ഒരു പ്രക്രിയ തുടങ്ങിയിട്ട നാളുകളായി. നേരത്തെ പ്രതിപക്ഷ നേതാവിനെയും മുഖ്യമന്ത്രിയെയും ഉന്നം വച്ച് ഗവർണർ രംഗത്തെത്തിയിരുന്നു അദ്ദേഹത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇപ്പോൾ.
രാജാവിനെക്കാള്‍ വലിയ രാജഭക്തിയാണ് ഗവര്‍ണര്‍ക്കെന്ന് വി.ഡി സതീശന്‍ പറഞ്ഞു. ഗവര്‍ണറാണ് സര്‍ക്കാരിന് രാജഭക്തിയോടെ വിധേയനായിരിക്കുന്നത്. ബി.ജെ.പി എഴുതിക്കൊടുത്തത് വായിക്കുന്നവരാണ് വിമര്‍ശനങ്ങള്‍ക്ക് പിന്നിലെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ബി.ജെ.പി നേതാക്കള്‍ എഴുതിക്കൊടുത്തത് അങ്ങനെതന്നെ വായിച്ച് ഗവര്‍ണര്‍ അദ്ദേഹമിരിക്കുന്ന ഭരണഘടനാ സ്ഥാനത്തിന് കളങ്കംവരുത്തിയിരിക്കുകയാണ്. രാജാവിനെക്കാള്‍ വലിയ രാജഭക്തി രാജാവിനോട് കാണിക്കുന്നത് ഗവര്‍ണര്‍ തന്നെയാണ്.
താന്‍ ചെയ്തത് നിയമലംഘനമാണെന്ന് പരസ്യമായി പറഞ്ഞിട്ടും ആ നിയമലംഘനം തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാവുന്നില്ല എന്നത് മാത്രമാണ് ഞങ്ങള്‍ക്ക് ഗവര്‍ണറെ കുറിച്ചുള്ള പരാതി. ഇദ്ദേഹത്തിന് യാതൊരു സ്ഥിരതയുമില്ല. കാരണം സര്‍ക്കാര്‍ നിര്‍ബന്ധിച്ച സമയത്ത് അദ്ദേഹം സര്‍ക്കാരിന് വഴങ്ങി. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം സര്‍ക്കാരിന് എതിരായുള്ള നടപടി സ്വീകരിച്ചു. ഗവര്‍ണറാകുന്നതിന് മുന്‍പും രാഷ്ട്രീയത്തില്‍ ഒരു സ്ഥിരതയും ഇല്ലാതിരുന്ന ആളാണ് അദ്ദേഹമെന്നും വി.ഡി സതീശന്‍ പറഞ്ഞു.