വിചിത്രമായ ഒരു സംഭവത്തിനു സാക്ഷ്യം വഹിച്ചിരിക്കുകയാണ് അസം. മനുഷ്യക്കുഞ്ഞിനോട് സമാനമായ കുഞ്ഞിന് പിറവി നല്‍കിയിരിക്കുകയാണ് അസമിലെ ഒരാട്. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്റെ മുഖത്തിനോട് സാമ്യമുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്രമായ കുഞ്ഞാട് ജനിച്ചത്. എന്നാൽ ജീവനില്ലാതെയാണ് ഈ ആട്ടിൻകുട്ടി പിറന്നത്. അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ ആളുകള്‍ വിചിത്ര സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ്. കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്‍റേതിന് സമാനമാണ് എങ്കിലും ചെവി ആടിന്‍റേത് പോലെയുള്ളത് തന്നെയാണ്. മനുഷ്യന്റേത് പോലെ തന്നെ രണ്ട് കാലുകളുമാണ് ഈ ആട്ടിന്കുട്ടിക്ക് ഉള്ളത്. വിചിത്രമായ ഈ സംഭവത്തെകുറിച്ചുള്ള വാർത്ത പ്രചരിച്ചതിനു പിന്നാലെ നിരവധിപേരാണ് ഇതിനെ കാണാനായി എത്തിയത്. ഇതിനു മുൻപും സമാനമായ പല വാർത്തകളും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്.
ഒപ്പം തന്നെ ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ ഒരു മത്സ്യ ബന്ധനത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി 21 ന് അബ്ദുള്ള നുരേന്‍ എന്നയാളാണ് അവകാശവാദവുമായി എത്തിയത്. പിടികൂടിയ സ്രാവ് ഗര്‍ഭിണിയായിരുന്നുവെന്നും അതിന്‍റെ വയറിലാണ് മനുഷ്യമുഖത്തോട് സമാനതയുള്ള സ്രാവ് കുഞ്ഞുങ്ങളെ കണ്ടെത്തിയതെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. ഇതിനൊക്കെ സമാനമായ സംഭവം ഗുജറാത്തിലും റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമായ ഒരു കാര്യമാണ് ഇവിടെ സംഭവിച്ചത്. ഗുജറാത്തിലെ സെൽതിപാദ ഗ്രാമത്തിലെ അജയ്ഭായ് വാസവ എന്ന കർഷകന്റെ വീട്ടിൽ ജനിച്ച മനുഷ്യ സാമ്യമുള്ള ആട്ടിൻകുട്ടിയെ അവിടുത്തെ ആളുകൾ ആരാധിക്കുകയാണ് ചെയ്തത്. ജനിച്ച് പത്ത് മിനിറ്റിനുള്ളിൽ തന്നെ മരിച്ച് പോയ ഈ ആട്ടിൻകുട്ടിയെ ആരതി ഉഴിഞ്ഞ് പൂക്കൾ സമർപ്പിച്ച് ഗ്രാമീണർ ഭക്തിപൂർവം ആരാധിച്ച ശേഷമാണ് അവിടുത്തെ ആളുകൾ ഇതിന്റെ ജഡം സംസ്കരിച്ചത്.