കേരളം എത്ര വലിയ കടത്തിലാണെങ്കിലും ആർഭാഡം വിട്ട് ഒരു കളിയുമില്ല മുഖ്യമന്ത്രി പിണറായി വിജയന്. ആ കാര്യം ഇതിനോടകം തെളിഞ്ഞതുമാണ്. മാവോയിസ്റ്റുകളുടെ നീരീക്ഷണം പ്രളയ സമയങ്ങളിലെ പ്രവർത്തനങ്ങൾക്ക് എന്നൊക്ക പറഞ്ഞ് കോടികൾ ചിലവിട്ട് ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്തു തുരുമ്പിക്കാൻ ഇട്ടിരിക്കുകയാണ്. ഇതിനെ പറ്റിയുള്ള വാർത്തകളും നിരവധി പുറത്ത് വന്നിരുന്നു. എന്നാൽ ഇതൊന്നും ഒഴിവാക്കാൻ പിണറായി സമ്മതിക്കില്ല താനും. പറക്കണം എന്ന് തോന്നുമ്പോൾ പറക്കാൻ കഴിയണ്ടേ…
ഇല്ലാത്ത കാശ് ജനങ്ങളിൽ നിന്നും പല പേരുകളിൽ പിരിപ്പിച്ച് കോടികൾ കൈക്കലാക്കിയിട്ടുണ്ടല്ലോ.. പോരാത്തതിന് ഇനി കെ റെയിലിന്റെ പേരും പറഞ്ഞ് കോടികൾ കമ്മീഷനായും കിട്ടും അപ്പോൾ പിന്നെ കേരളത്തിന്റെ കടം പെരുകിയാൽ എന്താ പിണറായിക്ക് സുഖലോലുപ ജീവിതം നയിക്കാമല്ലോ… ഇപ്പോഴിതാ പിണറായിയുടെ പൈലറ്റും എസ്‌കോര്‍ട്ടുമായി പോകാന്‍ നാല് പുതിയ കാറുകള്‍ വാങ്ങിയിരിക്കുന്നു. അതു രണ്ടിന് പകരമാണ് നാലെണ്ണം വാങ്ങിയിരിക്കുന്നത്. അതിൽ ഒന്നാകട്ടെ മരുമകൻ റിയാസിന് വേണ്ടിയാണ്. പിണറായി കേരളത്തിലെ ജനങ്ങളെ പിഴിഞ്ഞ കാശുംകൊണ്ട് വിലസുമ്പോൾ മരുമകനെ തള്ളിക്കളയുമോ.. ഇരിക്കട്ടെ റിയാസിനും പുത്തൻ വണ്ടി എന്ന് വിചാരിച്ചിട്ടുണ്ടാകും.
കറുപ്പ് നിറത്തിലുള്ള നാല് ഇന്നോവ ക്രിസ്റ്റ കാറുകളാണ് വാങ്ങിയത്. ആദ്യഘട്ടത്തിൽ ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങാൻ കരുതിയത്. ഇതിനായി 62.46 ലക്ഷം രൂപയാണ് ചെലവിട്ടത്. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകള്‍ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത്. മുന്‍ പോലീസ് മേധാവ് ലോക്‌നാഥ് ബെഹ്‌റയുടെ ശുപാര്‍ശയായിരുന്നു കറുത്ത കാറുകള്‍. പുതിയ കാറുകള്‍ വരുമ്പോള്‍ നിലവില്‍ ഉപയോഗിക്കുന്നവയില്‍ രണ്ട് കാറുകള്‍ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാല്‍ കാറുകള്‍ മാറ്റണമെന്ന് സര്‍ക്കാരിനോട് അന്നത്തെ പോലീസ് മേധാവി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കെഎല്‍ 01 സിഡി 4764, കെഎല്‍ 01 സിഡി 4857 എന്നീ റജിസ്‌ട്രേഷന്‍ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോര്‍ട്ട് ഡ്യൂട്ടികളില്‍ നിന്ന് ഒഴിവാക്കുന്നത്.
എന്നാൽ ഇവിടെ ഉദ്യോഗസ്ഥർക്ക് ശമ്പളം കൊടുക്കാൻ വഴിയില്ല. പെട്രോളിന്റെ വില കുറച്ചാൽ കേരളം സാമ്പത്തിക തകർച്ചയിലേക്ക് പോകും എന്നൊക്കെ പറയുന്ന കേരള സർക്കാറിന് ആഡംബരം കാണിക്കാൻ ഒരു കുറവുമില്ല. 2 പകരം നാല് കാറുകൾ. അതും ലക്ഷങ്ങൾ ചിലവഴിച്ച്. ആഹാ… ഇനി അങ്ങനെ എന്തൊക്കെ കാണേണ്ടി വരുമോ എന്തോ ?