Connect with us

Hi, what are you looking for?

Exclusive

പിണറായിയുടെ ഭരണം കണ്ട് പഠിക്കൂ… ശശി തരൂര്‍ പുതിയ ട്വീറ്റ്

കെ റെയില്‍ പദ്ധതിയില്‍ മൃദുസമീപനം കാണിച്ച ശശി തരൂരിനോടുള്ള അതൃപ്തി നിലനില്‍ക്കവെ കോണ്‍ഗ്രസി നേതാക്കളെ മണ്ടന്മാരാക്കി സര്‍ക്കാരിനെ പുകഴ്ത്തി തരൂര്‍ വീണ്ടും. നീതി ആയോഗിന്റെ ആരോഗ്യ സര്‍വേയില്‍ ഒന്നാം സ്ഥാനത്ത് എത്തിയതില്‍ കേരളത്തെ അഭിനന്ദിച്ച തരൂര്‍ കേരളത്തില്‍ നടക്കുന്നത്് സദ്ഭരണമാണെന്നും അഭിപ്രായപ്പെടുന്നു. എല്ലാ രാഷ്ട്രീയത്തെയും ഉള്‍ക്കൊള്ളുന്നതാണ് കേരളഭരണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സര്‍വേ പ്രകാരം പട്ടികയില്‍ അവസാന സ്ഥാനത്ത് എത്തിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെയുള്ള പരിഹാസവും ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. ശശി തരൂരിന്റെ തുടരെയുള്ള പിണറായിയുടെ സ്തുതുഗീതം കോണ്‍ഗ്രസ് നേതാക്കളില്‍ അതൃപ്തി ഉണ്ടാക്കുന്നു. ഇങ്ങനെ പോയാല്‍ തരൂര്‍ പുറത്തുപോകേണ്ടിവരുമെന്നു തന്നെയാണ് വിലയിരുത്തല്‍. കോണ്‍ഗ്രസിന്റെ അവസാന വാക്കല്ല തരൂര്‍ എന്നാണ് കെ സുധാകരന്‍ പറഞ്ഞിരുന്നത്. പാര്‍ട്ടിയുടെ നിലപാടുമായി യോജിച്ച് പോയില്ലെങ്കില്‍ തരൂര്‍ പുറത്തുപോകേണ്ടിവരുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും പിണറായി വിജയനെ പുകഴ്ത്തിയും ഭരണം മികച്ചതാണെന്നും പറഞ്ഞുകൊണ്ടുള്ള തരൂരിന്റെ ട്വീറ്റ് എത്തിയത്.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു ട്വീറ്റ്. യോഗി ആദ്യത്യനാഥ് ആരോഗ്യ സുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയവും എന്തെന്ന് കേരളത്തെ കണ്ടുപഠിക്കണം. അങ്ങനെയാണ് എങ്കില്‍ രാജ്യത്തിനു ഗുണം ഉണ്ടാകും. അല്ലെങ്കില്‍ അവരുടെ നിലവാരത്തിലേക്ക് രാജ്യം കൂപ്പക്കുത്തും എന്നും തരൂര്‍ പറയുന്നു. ആരോഗ്യസുരക്ഷ എന്താണെന്ന് യുപിയെ കണ്ട് കേരളം പഠിക്കണമെന്ന് 2017 ല്‍ യോഗി പറഞ്ഞിരുന്നു. ഈ പരാമര്‍ശം ഉള്‍ക്കൊള്ളുന്ന വാര്‍ത്തയും ട്വീറ്റിനൊപ്പം തരൂര്‍ പങ്കുവെച്ചു.

കേരളത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്ന കാര്യങ്ങളെ മാറ്റാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണെന്ന് തരൂര്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ഈ പരാമര്‍ശം പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ പോസ്റ്റ്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ വികസന സൂചികയില്‍ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിലാണ് കേരളം ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 2019-20 കാലത്തെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയത്.തമിഴ്‌നാടാണ് രണ്ടാമത്. തെലങ്കാന മൂന്നാമതെത്തി. ഉത്തര്‍പ്രദേശാണ് ഏറ്റവും മോശം പ്രവര്‍ത്തനം നടത്തിയ സംസ്ഥാനം.

കോണ്‍ഗ്രസ് നേതൃത്വത്തെ വീണ്ടും വെട്ടിലാക്കുന്ന പ്രതികരണമാണ് തരൂരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി വിശദീകരണം ചോദിച്ചതിന് പിന്നാലെയാണിതെനന് ഓര്‍ക്കണം. അതേസമയം, ശശി തരൂര്‍ പാര്‍ട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നു. രാവും പകലും അധ്വാനിച്ചാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യാ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാ കാലത്തും അച്ചടക്കം ഉയര്‍ത്തി പിടിക്കുന്നവരുടെ പാര്‍ട്ടിയാണ്. പാര്‍ട്ടി കൂറുള്ള ആരും പാര്‍ട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ലെന്നും മുല്ലപ്പള്ളി പറയുന്നു. തരൂരിനെതിരെ എഐസിസിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്നാണ് കെസി വേണുഗോപാല്‍ പ്രതികരിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...