കോൺഗ്രസിന്റെ ആഗോള പൗരൻ ശശിതരൂർ എം പിയ്ക്ക് ഇതെന്ത് പറ്റി. കോൺഗ്രസിനെ തള്ളുകയും സിപിഎമ്മിനെ കാെള്ളുകയുമാണല്ലോ തരൂർ ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ടാണല്ലോ സിപിഎം ഉയർത്തിക്കാെണ്ട് വന്ന സിൽവർ ലൈൻ പദ്ധതിയെ എല്ലാ കോൺഗ്രസ് എപിമാരും എതിർത്തപ്പോൾ തരൂർ മാത്രം മൗനം പാലിച്ചത്. മാത്രമല്ല നിവേദനത്തിൽ ഒപ്പിടാതെ ബില്ലിനെ മൗനമായി അംഗീകരിക്കുകയും ചെയ്തു. അതിന് തരൂർ പറഞ്ഞ ന്യായമാകട്ടെ അതിനെക്കുറിച്ച് പഠിക്കണം. പഠിക്കാതെ ഞാൻ ഒപ്പിടില്ല എന്നും. ഇവിടെ കോൺഗ്രസ് ഒന്നടങ്കം എതിർത്തതിനെ അംഗീകരിക്കാൻ തരൂർ തയ്യാറാകുന്നില്ല എന്നാണല്ലോ സാരം.
പിന്നെ കോൺഗ്രസിന്റെ പ്രിയപ്പെട്ട നേതാവ് പി ടി തോമസിന്റെ വിയോഗത്തിലും ശശി തരൂർ കന്നംതിരിവ് കാണിച്ചു. കോൺഗ്രസ് നേതാക്കൾ ഒന്നടങ്കം പി ടിയുടെ വിയോഗത്തിൽ തളർന്നിരുന്നു. എല്ലാവരും സമൂഹമാധ്യമങ്ങൾ വഴിയും മറ്റും പിടി അനുസ്മിരിക്കുന്നതും നമ്മൾ കണ്ടിരുന്നു എന്നാൽ ആഗോള പൗരനായ ശശി തരൂർ കാണിച്ചത് എന്താണെന്ന് അറിയാമോ ? അന്ന് സമൂഹ മാധ്യമം വഴി തരൂരും ഒരു കാര്യം പങ്ക് വച്ചിരുന്നു. ക്രിക്കറ്റ് താരം സഞ്ജു സൈംസണിന് വിവാഹ വാർഷിക ആശംസകളാണ് തരൂർ പങ്ക് വച്ചത്. ഇതിനെതിരെയും രൂക്ഷ വിമർശനം ഉയർന്നിരുന്നു.
ഇപ്പോഴിതാ പ്രത്യക്ഷത്തിൽ യോഗിയെ പരിഹസിച്ചും പിണറായിയെ പുകഴ്ത്തിയും വീണ്ടും തരൂർ രംഗത്തെത്തിയിരിക്കുന്നു. കേരളത്തിൽ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്നതാണ് കേരളമെന്നുമാണ് തരൂർ തന്റെ ഫേസ് ബുക്കിൽ പറഞ്ഞിരിക്കുന്നത്. ഇനി ഇതെല്ലാം സൂചിപ്പിക്കുന്നത്. തരൂർ കോൺഗ്രസ് വിട്ട് സിപിഎമ്മിന്റെ തട്ടകത്തിലേക്ക് പോവുകയാണ് എന്നാണോ എന്തോ ?
എന്തായാലും തരൂരിനെതിരെ കോൺഗ്രസിൽ പടയൊരുക്കം നടക്കുന്നുണ്ട്. മുല്ലപ്പള്ളി വിമർശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. തരൂരിനെ ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്നാണ് ആവശ്യം. എന്തായാലും മനമാറ്റത്തിന് പിന്നിലെ കാരണ വൈകാതെ പുറത്തെത്തുമെന്ന് വിചാരിക്കാം.