കേരള മുഖ്യമന്ത്രി പിണറായി വിജയനെ കടുത്ത ഭാഷയിൽ വീണ്ടും വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. എരണം കെട്ടവൻ നാട് ഭരിച്ചാൽ നാട് മുടിയും എന്നാണ് കെ മുരളീധരൻ കൊച്ചിയിൽ പറഞ്ഞത്. മരിയാദയ്ക്ക് ഒരു ആഘോഷം നടത്തിയ കാലം മറന്നു. മറ്റുള്ളവർ ഭരിച്ചപ്പോഴും കേരളത്തിൽ വവ്വാലുകൾ ഉണ്ടായിരുന്നു എന്നാൽ അന്നൊന്നും നിപ വന്നില്ല എന്നും കെ മുരളീധരൻ പറഞ്ഞു.
മാത്രമല്ല ഈ അടുത്തിടെ കേരളം സന്ദർശിച്ച ഇന്ത്യൻ രാഷ്ട്രപതിയ്ക്ക് മൂത്രപ്പുരയിൽ വെള്ളം വെയ്ക്കാൻ കഴിയാത്തവരാണ് കേരളത്തിൽ സിൽവർ ലൈൻ പണിയാൻ പോകുന്നത് എന്നും മുരളീധരൻ വിമർശിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ 137 ാം സ്ഥാപക ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടയിലാണ് മുരളീധരൻ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. സിപിഎമ്മിന്റെ തിരുവനന്തപുരത്തെ കുട്ടി മേയർ ആര്യ രാജേന്ദ്രനെയും കെ മുരളീധരൻ അതി രൂക്ഷമായി തന്നെ വിമർശിച്ചു. അതിന് വിവരമില്ല എന്നായിരുന്നു ആര്യയെക്കുറിച്ച് മുരളീധരൻ പറഞ്ഞത്.
അതിന് വിവരമില്ല… രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് കാറും കൊണ്ട് അതിക്രമിച്ചു കേറാണ്. ആരെങ്കിലും ചെയ്യുമോ… രാഷ്ട്രപതിയുടേയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് അതിക്രമിച്ചു കയറിയാൽ സ്പോട്ടിൽ വെടിവയ്ക്കുക എന്നതാണ് നയം. കീ….ന്ന് പറഞ്ഞ് ഹോണടിച്ച് അങ്ങ് കേറ്റുകയാണ്… അതിന് പിന്നെ ഠേ എന്നു പറഞ്ഞ് വെടിവച്ചാവും മറുപടി. ഇതൊക്കെ ഒന്ന് പറഞ്ഞു കൊടുക്കാനുള്ള ബുദ്ധിയുള്ള ഒരുത്തനും സിപിഎമ്മിൽ ഇല്ലേ…? എന്നായിരുന്നു മുരളീധരന്റെ വാക്കുകൾ.