Connect with us

Hi, what are you looking for?

Exclusive

കെ റെയില്‍ വന്‍ അഴിമതിയോ? പിണറായിയുടെ മാസ്റ്റര്‍ പ്ലാന്‍ എന്ത്? പ്രതിപക്ഷം തെളിവുകള്‍ നിരത്തുന്നു

കെ റെയിൽ പദ്ധതിയിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. 2 ലക്ഷം കോടി ചെലവ് വരുമെന്ന് പറയുന്ന സിൽവർലൈൻ റെയിൽ പദ്ധതിയെക്കുറിച്ച് നിയമസഭയിൽ രണ്ട് മണിക്കൂർ ചർച്ചയ്ക്ക് പോലും സർക്കാർ തയ്യാറായില്ലെന്ന് വി ഡി സതീശൻ പറഞ്ഞു. വിഷയത്തെ കുറിച്ച് ചർച്ചവേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിനു തയ്യാറായില്ല. സി പി എം നേതാക്കളും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചിലരുമായി മാത്രം ചർച്ച ചെയ്‌താൽ മതിയോ എന്ന ചോദ്യം ശക്തമാകുന്നു. ഇങ്ങനെ ഒരു പദ്ധതി നടപ്പിലാക്കുന്നതിലൂടെ ചരിത്ര പുരുഷനാകാനാണ് പിണറായി ശ്രമിക്കുന്നതെന്ന് വി ഡി സതീശൻ ആരോപിച്ചു. നവോസ്ഥാന നായകനാകാൻ ശ്രമിച്ച് അവസാനം ഓടിയൊളിച്ചതുപോലെ അവസാനം സിൽവർ ലൈൻ പദ്ധതി നടപ്പാക്കാനുള്ള ശ്രമവും ദുരന്തമായി മാറും. തട്ടിക്കൂട്ട് പദ്ധതിയുമായി അവസാനം ജനങ്ങളെ പറ്റിക്കാൻ ശ്രമിക്കേണ്ട എന്നും വി ഡി സതീശൻ പറഞ്ഞു. പദ്ധതിയെക്കുറിച്ച ആറ് ചോദ്യങ്ങളാണ് യു ഡി എഫ് സർക്കാരിന് മുന്നിൽ ഉന്നയിച്ചത്. എന്നാൽ ഈ ചോദ്യങ്ങൾക്കൊന്നും പിണറായി സർക്കാർ മറുപടി നൽകിയിട്ടില്ല.സി പി ഐ യെയും ശാസ്ത്രസാഹിത്യ പരിഷത്തിനെയും പോലും ബോധ്യപ്പെടുത്താൻ സർക്കാറിനായിട്ടില്ല.

ഒന്ന് തുമ്മിയാൽ പത്രസമ്മേളനം നടത്തുന്ന മുഖ്യമന്ത്രി ഇതുവരെ സിൽവർ ലൈൻ പദ്ധതിയെക്കുറിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകിയിട്ടില്ല. അതുപോലെതന്നെ യു ഡി എഫ് ഭരണകാലത്ത് വിഴിഞ്ഞം തുറമുഖ പദ്ധതികൊണ്ടുവന്നപ്പോൾ 6000 കോടി രൂപയുടെ റിയൽഎസ്റ്റേറ്റ് പദ്ധതിയാണെന്നു പറഞ്ഞു ആക്ഷേപിച്ച വ്യക്തിയും അധികാരത്തിൽ വന്നപ്പോൾ അദാനിയുമായി യോജിപ്പിലെത്തുകയും ചെയ്ത മഹാനാണ് പിണറായി വിജയൻ. അങ്ങനെയുള്ള ആൾ വികസന വിരുദ്ധതയുടെ തൊപ്പി യു ഡി എഫിന്റെ തലയിൽ ചാർത്തതാണ് ശ്രമിക്കേണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

പദ്ധതിയിൽ സർക്കാരിന്റെ ലക്ഷ്യം കമ്മീഷൻ തട്ടലാണെന്ന ആരോപണവുമായി മുൻ പ്രതിപക്ഷ നേതാവ് രംഗത്ത് വന്നു. ശാസ്ത്രീയ പഠനം നടത്തത്തെ സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന ഈ പദ്ധതിയ്ക്ക് പിന്നിൽ കമ്മീഷൻ തട്ടാനാണെന്നാണ് ചെന്നിത്തല പറയുന്നത്. ആരോപണ വിധേയരായ സിസ്ട്രകമ്പനിയ്ക്ക് കൺസൾട്ടൻസി കരാർ നൽകിയതിലൂടെ അഞ്ച് ശതമാനം കമീഷൻ അടിച്ചുമാറ്റുകയാണ് ലക്ഷ്യം. കെ റെയിൽ നിർമാണത്തിന് ആവിശ്യമായതിന്റെ നാലിലൊന്നും മതി യു ഡി എഫ് സർക്കാർ കൊണ്ടുവന്ന ഹൈസ്പീഡ് റയിൽവേക്കെന്നും ആ പദ്ധതി ഉപേക്ഷിക്കുന്നത് ദുരൂഹമാണെന്നും ചെന്നിത്തല പറഞ്ഞു.

അതിനോടൊപ്പം തന്നെ സംസ്ഥാനത്ത് വികസന പദ്ധതികൾ നടപ്പിലാക്കാൻ ശ്രമിക്കുമ്പോൾ എതിർക്കാൻ ചിലർ വരുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസ്താവന കുറ്റബോധം കൊണ്ട് ഉണ്ടായതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കമ്പ്യൂട്ടർ കൊണ്ടുവരാൻ ശ്രെമിച്ചപ്പോൾ തുടങ്ങി ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ വരെ അതിനെ അട്ടിമറിക്കാൻ ശ്രമിച്ച സിപിഎം തേതൃത്വത്തിനു വൈകിവന്ന വിവേകമാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ കാരണമെന്നും ഉമ്മൻചാണ്ടി പറഞ്ഞു. അതേസമയം രാഷ്ട്രീയമായ എതിര്‍പ്പിന് മുന്നില്‍ സര്‍ക്കാര്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പാരിസ്ഥിതിക ആഘാതം ഏറ്റവും കുറഞ്ഞ പദ്ധതിയാണിത്. വി എസ് സര്‍ക്കാരിന്റെ കാലത്തെ തീരുമാനമാണ് ഈ പദ്ധതി. കേരളത്തിന്റെ ഗതാഗത കുരുക്കിന് പരിഹാരം വേണം. വീട് വിട്ട് നല്‍കുന്നവര്‍ക്ക് പ്രയാസം ഉണ്ടാകും. എന്നാല്‍ അവര്‍ക്കൊപ്പം പാര്‍ട്ടിയും സര്‍ക്കാരും ഉണ്ടാകും. അവരെ പുനരധിവസിപ്പിക്കും.പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് ജനങ്ങളുടെ പിന്തുണ വേണമെന്നും കോടിയേരി പറഞ്ഞു. പ്രതിപക്ഷം വികസന പദ്ധതികളെ എതിർക്കാനാണ് ശ്രമിക്കുന്നത്. ജനങ്ങളെ വിശ്വാസത്തിലെടുത്ത് വികസനം പാര്‍ട്ടി നടപ്പാക്കുമെന്നുമാണ് കോടിയേരി പറഞ്ഞത്. എന്നാൽ കെ റെയിൽ വരുന്നത് മൂലം പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാകില്ലെന്നാണ് സിപിഎംമ്മിന്റെ വാദം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...