Connect with us

Hi, what are you looking for?

Exclusive

പാര്‍ട്ടിക്ക് വിധേയപ്പെട്ടില്ലങ്കില്‍ ശശി തരൂര്‍ പുറത്താകും, സുധാകരന്റെ മുന്നറിയിപ്പ്

കെ റെയില്‍ പദ്ധതിയോട് മൃദുസമീപനം കാണിച്ചതുമുതല്‍ ശശി തരൂര്‍ കോണ്‍ഗ്രസിനുള്ളിലെ തീരാ വേദനയാണ്. കോണ്‍ഗ്രസിനുള്ളില്‍ തന്നെ തരൂരിനോടുള്ള ഇഷ്ടക്കേട് പുറത്തുവന്നു തുടങ്ങി. പല നേതാക്കളും ശശി തരൂരിനോട് ഇടയുന്ന കാഴ്ചയാണ് ഉണ്ടാകുന്നത്. ഇതിനിടെയാണ് കോണ്‍ഗ്രസിന്റെ നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ രംഗപ്രവേശം. കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തിന് എതിരെ പരസ്യപ്രതികരണം നടത്തിയ ശശി തരൂരിന് ഒരു താക്കീത് എന്ന നിലയിലാണ് സുധാകരന്‍ എത്തിയത്.

പാര്‍ട്ടിക്ക് വിധേയനായില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്ന് സുധാകരന്‍ പറയുന്നു. ഒരേ ഒരു ശശി തരൂര്‍ അല്ല കോണ്‍ഗ്രസ്. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ഒരു പോലെയാണ്. തരൂരിനോട് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടി അച്ചടക്കലംഘനം നടത്തുന്ന എല്ലാവരെയും പുറത്താക്കുമെന്നുള്ള മുന്നറിയിപ്പ് നേരത്തെ തന്നെ സുധാകരന്‍ വ്യക്തമാക്കിയതാണ്. ഇത് പുതിയ കോണ്‍ഗ്രസാണെന്ന് സുധാകരന്‍ നേരത്തെ തന്നെ തെളിയിച്ചതുമാണ്.

കെ റെയിലില്‍ കോണ്‍ഗ്രസ് സമര്‍പ്പിച്ച നിവേദനത്തില്‍ ഒപ്പ് വയ്ക്കാന്‍ തരൂര്‍ തയ്യാറായിരുന്നില്ല. വ്യക്തമായി പഠിച്ചിട്ട് അഭിപ്രായം പറയുമെന്നായിരുന്നു തരൂര്‍ പറഞ്ഞത്. എന്നാല്‍ പാര്‍ട്ടി നിലപാടിനോട് യോജിക്കാത്തതില്‍ വിമര്‍ശനം ശക്തമായിരുന്നു. തരൂരിന്റെ കഴിവിനെയും വിശാല ബോധത്തെയും തങ്ങള്‍ അംഗീകരിക്കുന്നുണ്ട്. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാല്‍ പാര്‍ട്ടി തീരുമാനം കെ സുധാകരനും തരൂരിനും ഒരുപോലെയാണ്. പാര്‍ട്ടി നയത്തിന് ഒപ്പം നില്‍ക്കണം. തരൂരിന്റ നിലപാടിന് അദ്ദേഹത്തിന്റെ മുഖത്ത് നോക്കി തന്നെ മറുപടി പറഞ്ഞിട്ടുണ്ട്. തരൂര്‍ ഇപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേരും വഴിലേക്ക് എത്തിയിട്ടില്ലെന്നും, മാറുമായിരിക്കാം എന്നും സുധാകരന്‍ പറയുന്നു.

ഗാഡ്ഗില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ത്തത് ശരിയായില്ലെന്നാണ് പാര്‍ട്ടിക്ക് ഇപ്പോള്‍ മനസ്സിലാകുന്നതെന്ന് സുധാകരന്‍ പറഞ്ഞു. കെ റെയിലില്‍ പദ്ധതിയുടെ വിശദമായ പഠനം നടത്തണം. ജനങ്ങള്‍ക്ക് ഈ പദ്ധതിയില്‍ താല്‍പര്യം ഉണ്ടോ എന്നത് അന്വേഷിക്കണം. ജനങ്ങളുടെ ഭാഗം സര്‍ക്കാര്‍ കേള്‍ക്കണം. ആര് എതിര്‍ത്താലും പദ്ധതിയുമായി പോകുമെന്ന് മുഖ്യമന്ത്രിക്ക് പറയാമോയെന്നും ഇത് ധാര്‍ഷ്ട്യമല്ലേയെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

അതേസമയം ആലപ്പുഴയില്‍ നടന്ന കൊലപാതകത്തെക്കുറിച്ചും അദ്ദേഹം പ്രതികരിക്കുകയുണ്ടായി.സംസ്ഥാനത്ത് എസ്ഡിപിഐ ഉള്‍പ്പടെയുള്ള തീവ്ര സംഘടനകളുമായി ചേര്‍ന്നാണ് പിണറായി വിജയന്റെ ഇടതുപക്ഷ സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്ന് സുധാകരന്‍ ആരോപിച്ചു.ഇവിടെ നടന്ന 47 രാഷ്ട്രീയ കൊലപാതകങ്ങളില്‍ 25 ലും സിപിഎമ്മുകാരാണ് പ്രതികള്‍. പൊലീസ് അവര്‍ക്ക് സംരക്ഷണം നല്‍കുകയാണ്. സംസ്ഥാനത്ത് പൊലീസ് സംവിധാനം നിലവില്‍ ഉണ്ടോയെന്നും അവരെ അങ്ങനെ ആക്കിയത് സര്‍ക്കാരാണെന്നും സുധാകരന്‍ വിമര്‍ശിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...