ഇന്ത്യയിലേക്ക് ഒഴുകുന്ന ലഹരിയുടെ പ്രവേശനകവാടങ്ങളായി ഗുജറാത്ത് മാറിയിട്ട് കാലങ്ങൾ ഏറെയായി. ഗുജറാത്തിന്റെ 1650 കിലോമീറ്ററുള്ള തീരപ്രദേശത്തുകൂടെയാണ് ഇന്ത്യയിലേക്കുള്ള ലഹരിവസ്തുക്കൾ എത്തുന്നത്. 2017നുശേഷം അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ‘ഫലഭൂയിഷ്ടമായ മണ്ണായി’ ഗുജറാത്ത് മാറിയെന്നാണ് ഡിആര്‍ഐ വ്യക്തമാക്കിയിരുന്നു. മയക്കുമരുന്ന് പിടികൂടുന്നതിൽ വലിയരീതിയിൽ ഉള്ള വർധവ് ഉണ്ടായിട്ടുണ്ട്. 2017 മുതൽ 2020 വരെ ഉള്ള കാലം എടുത്താൽ 5000 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയിട്ടുണ്ട്. എന്നാൽ 2021 ലെ മാത്രം 10000 കിലോയിലധികം പിടിച്ചെടുത്തുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുന്ദ്ര തുറമുഖംവഴിയാണ് ഏറ്റവും കൂടുതൽ ലഹരി വസ്തുക്കൾ എത്തുന്നത്. അദാനി നിയന്ത്രിക്കുന്ന ഈ തുറമുഖം വഴി പാകിസ്ഥാന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍നിന്ന് ലഹരി എത്തുന്നു. സെപ്തംബര്‍ 16ന് രണ്ട് കാര്‍ഗോയിലായി എത്തിയത് 2988 കിലോ ഹെറോയിന്‍ ആണ്. ഇതിന് വിപണിയില്‍ 21,000 കോടി വിലവരും.
ലോകത്തെ ഏറ്റവും വലിയ ലഹരിവേട്ടയിലൊന്നാണിത്. ഇതുകൂടാതെ രണ്ട് മാസത്തിനിടെ 58 കേസിലായി 5756 കിലോ മയക്കുമരുന്ന് പിടികൂടിയാതായി അധികൃതർ അറിയിച്ചു. ഇതിന് ഏകദേശം 245 കോടി വിലവരും. മോരി ജില്ലയിലെ ഗ്രാമത്തില്‍നിന്ന് 600 കോടിയുടെ ഹെറോയിന്‍ കണ്ടെത്തിയിരുന്നു. പാകിസ്ഥാനില്‍നിന്നാണ് ഇത് എത്തിയത്. കഴിഞ്ഞ ദിവസം 77 കിലോ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായി.
കറുപ്പ് പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇറാന്‍ എന്നിവിടങ്ങളിൽ ആണ്. ഇവിടങ്ങളിൽ നിന്ന് ഇന്ത്യൻ തീരംവഴിയാണ് യൂറോപ്പിലേക്കടക്കം മയക്കുമരുന്ന് എത്തിക്കുന്നത്. ഇതിന് മുൻപ് ശ്രീലങ്കയായിരുന്നു പ്രധാന ഇടനാഴി. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ശ്രീലങ്ക വധശിക്ഷ നല്‍കാന്‍ തുടങ്ങിയതോടെ അവര്‍ ഗുജറാത്തിലേക്ക് നീങ്ങിയെന്നാണ് എന്‍സിബി വിലയിരുത്തുന്നത്.
പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ദാവൂദിന്റെ സംഘത്തെ ഉപയോഗിച്ച് ഗുജറാത്തിലൂടെ ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും ഇവിടെനിന്ന് റോഡ് മാര്‍ഗം മറ്റ് മേഖലകളിലേക്ക് കൈമാറുകയുമാണ് രീതിയെന്ന് എന്‍സിബി അധികൃതർ കരുതുന്നു.