Connect with us

Hi, what are you looking for?

Exclusive

വിസി നിയമനം, ഗവര്‍ണറും സര്‍ക്കാരും കട്ടയ്ക്ക്, പിണറായി കോടതിയില്‍ വിയര്‍ക്കും

കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി നിയമനം കോടതിയിലെത്തുമ്പോള്‍ ഗവര്‍ണര്‍ക്കുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണകുറുപ്പ് ഹാജരാകില്ല. ഗവര്‍ണറെ ഒഴിവാക്കി സര്‍ക്കാരിനുവേണ്ടിയാകും എജി ഹൈക്കോടതിയില്‍ ഹാജരാകുക. ഗവര്‍ണര്‍ പ്രത്യേകം അഭിഭാഷകനെ വെച്ചായിരിക്കും കേസ് നടത്തുക. ഇതോടെ പ്രശ്‌നം കൂടുതല്‍ പ്രശ്‌നത്തിലേക്ക് നീങ്ങുമെന്നുറപ്പാണ്. ആരാണ് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരാകുന്നതെന്ന് വ്യക്തമായിട്ടില്ല.ഗവര്‍ണര്‍ തലസ്ഥാനത്ത് തിരിച്ചെത്തിയശേഷം അഭിഭാഷകന്റെ കാര്യം തീരുമാനിക്കുമെന്നാണ് വിവരം.

സര്‍ക്കാരിനുവേണ്ടി എജിയും ഗവര്‍ണര്‍ക്കായി മറ്റൊരു അഭിഭാഷകനും കോടതിയില്‍ നേര്‍ക്കുനേര്‍ എത്തുമ്പോള്‍ കേസിന്റെ ഗതി മാറും. വിസി നിയമനപ്രശ്‌നം ഹൈക്കോടതിയില്‍ ചൂടുള്ള വാദങ്ങള്‍ക്ക് കാരണമാകും. ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകാന്‍ രാജ്ഭവന്‍ എജിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതേ കേസില്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കുകയും ഹാജരാകുകയും ചെയ്യുന്ന എജി ഗവര്‍ണര്‍ക്കുവേണ്ടിയും ഹാജരാകുന്നതിലെ വൈരുധ്യം കണക്കിലെടുത്താണ് പിന്മാറിയതെന്നാണ് വിവരം.

വിസി നിയമനത്തില്‍ കുടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചിരുന്നത്. സര്‍ക്കാരിന് ഇഷ്ടമുള്ളവരെ നിയമിക്കാമെങ്കില്‍ തന്റെ ആവശ്യം ഇല്ലെന്ന് തീര്‍ത്തുപറയുകയായിരുന്നു ഗവര്‍ണര്‍. തന്നെ ആ സ്ഥാനത്ത് ഇരുത്തി ഈ പണി നടക്കില്ലെന്നു തന്നെയാണ് ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നത്. വിസി നിയമനത്തില്‍ സര്‍ക്കാരിന്റെയും ഗവര്‍ണറുടെയും വ്യത്യസ്ത നിലപാടുകളും എജിയുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നുകാണിച്ച് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തുനല്‍കിയതും പിന്മാറ്റത്തിന് കാരണമായി.

കണ്ണൂര്‍ വിസി ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തില്‍ തെറ്റില്ലെന്ന നിയമോപദേശമാണ് സര്‍ക്കാരിന് എജി നല്‍കിയത്. എജിയുടെ നിയമോപദേശം നിയമവിരുദ്ധമാണെന്നും സമ്മര്‍ദ്ദത്തിന് വഴിയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് മറ്റൊരു അഭിഭാഷകനെ വെക്കാന്‍ ഗവര്‍ണറും തീരുമാനിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും സര്‍ക്കാരിനും കണ്ണൂര്‍ വിസിക്കും നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനുള്ള നോട്ടീസ് കൈപ്പറ്റിയെങ്കിലും ചാന്‍സലര്‍ക്കുള്ളത് എജി വാങ്ങിയില്ല. ഇതേതുടര്‍ന്ന് പ്രത്യേക ദൂതന്‍വശമാണ് ഗവര്‍ണര്‍ക്ക് നോട്ടീസ് നല്‍കിയത്.

വിസിയുടെ പുനര്‍നിയമനം ചട്ടവിരുദ്ധമാണെന്നും കണ്ണൂര്‍ വിസിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും കാണിച്ച് സര്‍വ്വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്തും അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി ജോസുമാണ് ഹര്‍ജി നല്‍കിയത്. ഗവര്‍ണര്‍ സ്വന്തം നിലയ്ക്ക് നിയമോപദേശം തേടുന്നതും അഭിഭാഷകനെ നിയോഗിക്കുന്നതും തെറ്റല്ലെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...