Connect with us

Hi, what are you looking for?

Exclusive

പിണറായി ആര്‍ ബിന്ദുവിന്റെ രാജി എഴുതി വാങ്ങും? നിര്‍ണായക കത്ത് പുറത്ത്, വ്യാപക പ്രതിഷേധം

ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ കാരണം മന്ത്രി ആര്‍ ബിന്ദുവിന്റെ ഇടപെടലാണെന്ന് വ്യക്തം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍ നിയമനം നല്‍കണമെന്ന് ശിപാര്‍ശ ചെയ്തുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ കത്ത് പുറത്ത്. പോര് മുറുകിയ സാഹചര്യത്തില്‍ ബിന്ദുവിന്റെ രാജി എഴുതി വാങ്ങേണ്ടിവരും മുഖ്യമന്ത്രിക്ക്. മുഖം രക്ഷിക്കാനെങ്കിലും മുഖ്യമന്ത്രി ഈ തീരുമാനം എടുക്കുമെന്നാണ് സൂചന. അക്കാദമിക് മികവ് നിലനിര്‍ത്താന്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്നാണ് മന്ത്രി കത്തില്‍ ആവശ്യപ്പെടുന്നത്. ഇതു സംബന്ധിച്ച് ഗവര്‍ണര്‍ക്കാണ് മന്ത്രി കത്ത് നല്‍കിയത്. വൈസ് ചാന്‍സലര്‍ നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശിപാര്‍ശ ചെയ്‌തെന്നാണ് പുറത്തു വരുന്ന വിവരം.

വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം നേരത്തെ തന്നെ രംഗത്തുവന്നിരുന്നു. മന്ത്രി രാജിവയ്ക്കാതെ പിന്നോട്ടില്ലെന്ന നിലപിടിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം ചൂണ്ടികാട്ടി ഇന്ന് ലോകായുക്തയില്‍ പരാതി നല്‍കും. ഗോപിനാഥ് രവീന്ദ്രനെ നിയമിക്കാന്‍ മന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്നാണ് പരാതി.

മന്ത്രി ആര്‍ ബിന്ദുവിന്റെ കത്ത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുയാണ്. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍ നിയമനത്തിന് ഗവര്‍ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന ആരോപണങ്ങള്‍ ഉയരുന്നതിനിടെയാണ് ഇപ്പോള്‍ കത്ത് പുറത്തുവന്നിരിക്കുന്നത്. വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നല്‍കാന്‍ സര്‍ക്കാര്‍ നോമിനിയെ ചാന്‍സലറുടെ നോമിനിയാക്കാന്‍ മന്ത്രി ആവശ്യപ്പെട്ടെന്ന ഗവര്‍ണറുടെ വെളിപ്പെടുത്തലാണ് മന്ത്രിയെ സംശയത്തിന്റെ നിഴലിലാക്കിയത്.അതിനിടെ നിയമന രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ വി സി നിയമനത്തില്‍ പരാതി നല്‍കിയ ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. നിയമവിരുദ്ധ നിയമനം നടത്തിയതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദമാണെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമനരേഖകള്‍ കോടതി പരിശോധിക്കണമെന്നാണ് ആവശ്യം. നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി ഉത്തരവിനായി മാറ്റിയതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത് ഹൈക്കോടതിയെ സമീപിച്ചത്.

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടം ലംഘിച്ച് നിയമനം നല്‍കാന്‍ മന്ത്രി ഇടപെട്ടതിനാല്‍ ശക്തമായ നടപടി വേണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം,മുഖ്യമന്ത്രി പിണറായി വിജയനും അഡ്വക്കേറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പും ഇന്നലെ കൂടിക്കാഴ്ച നടത്തുകയുണ്ടായി. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണര്‍ തന്നോട് നിയമോപദേശം തേടിയിട്ടില്ലെന്നും താന്‍ സര്‍ക്കാരിനാണ് നിയമോപദേശം നല്‍കിയതെന്നും കൂടിക്കാഴ്ചക്കു ശേഷം അദ്ദേഹം പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ആയി 60 വയസ്സിന് മുകളിലുള്ള ആളെ നിയമിക്കുന്നത് ചട്ടലംഘനം ആണെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് നിയമന ഉത്തരവില്‍ ഒപ്പിട്ടു നല്‍കിയത് എന്നും കഴിഞ്ഞ ദിവസം ഗവര്‍ണര്‍ പറഞ്ഞിരുന്നു. എന്നാല്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ലഭിച്ച ശേഷമാണ് ഗവര്‍ണര്‍ വി.സിയെ നിയമിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. താന്‍ ഒരിക്കലും എജിയുടെ നിയമോപദേശം തേടിയിട്ടില്ലെന്ന് ഗവര്‍ണറും തിരിച്ചടിച്ചു. ഈ സാഹചര്യത്തിലാണ് സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ആലുവയില്‍ എത്തിയ മുഖ്യമന്ത്രി എജിയെ വിളിച്ചു വരുത്തിയത്.

ഗവര്‍ണര്‍ തന്നോട് നിയമോപദേശം തേടിയിട്ടുമില്ല താന്‍ ഉപദേശം നല്‍കിയിട്ടുമില്ലെന്ന് എജി കെ ഗോപാലകൃഷ്ണ കുറുപ്പ് വ്യക്തമാക്കി. വി സി നിയമന വിഷയം കോടതിയുടെ പരിഗണനയിലുള്ള കാര്യമാണെന്നും ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ക്കില്ലെന്നും എജി അറിയിക്കുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...