കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ മാതൃക കാട്ടുമ്പോൾ ഒന്നും മിണ്ടാതെ വാ മൂടി കെട്ടിയിരിക്കുകയാണ് പിണറായി സർക്കാർ. അപ്രതീക്ഷിതമായ ഹെലികോപ്റ്റർ അപകടത്തിൽ കേരളത്തിന് വലിയ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മഹാപ്രളയ കാലത്ത് കേരളത്തെ പിടിച്ചുയർത്തിയ കരങ്ങളിൽ ഒന്നായ തൃശൂർ സ്വദേശി പ്രദീപിന്റെ വിയോഗത്തിൽ ഒരു നാട് മുഴുവൻ ദു:ഖിച്ചിരിക്കുകയാണ്. മിടുക്കനായ ഒരു ഓഫീസർ അകാലത്തിൽ വിട പറഞ്ഞിരിക്കുന്നു. കുടുംബത്തിന്റെ നെടുംതൂണായിരുന്നവൻ വൃദ്ധരായ മാതാപിതാക്കൾ, ഭാര്യയും മക്കളും ഇനി അങ്ങോട്ടുള്ള അവരുടെ ജീവിതത്തിനായി ഒരു സഹായം അതുപോലും കാണിക്കാൻ മനസില്ലാത്തവരായിപ്പോയല്ലോ നമ്മുടെ പിണറായി സർക്കാർ.
ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് സര്‍ക്കാരുകള്‍ ഇതിനകം തന്നെ സൈനികരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായവും ജോലിയും പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി പ്രിഥ്വി സിങ്ങിന്റെ കുടുംബത്തിന് 50 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ആന്ധ്രാ സ്വദേശി ലാന്‍സ് നായ്ക് ബി. സായ് തേജയുടെ കുടുംബത്തിന് 50 ലക്ഷം രൂപയും കുടുംബത്തിന് സര്‍ക്കാര്‍ ജോലിയും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു.
എന്നാൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറയി വിജയന് ഒരു മിണ്ടാട്ടവും ഇല്ല. പിന്നെ പറഞ്ഞിട്ട് കാര്യവുമില്ല. സ്വന്തം ആവിശ്യത്തിനാണെങ്കിൽ അല്ലേ പിണറായി കാശ് ഇറക്കുകയുളളു.. സംസ്ഥാന കടത്തിലാണെങ്കിലും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ അറിയാം. എന്തിന് ഏറെ പറയുന്നു ഇത്തവണത്തെ ഒളിമ്പിക്സിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഹോക്കി താരങ്ങൾ എല്ലാ സംസ്ഥാനങ്ങളും പാരിതോഷികങ്ങൾ നൽകി പ്രോൽസാഹിപ്പിച്ചപ്പോൾ അവിടെയും മലയാളിയായ ശ്രീജേഷിന് അവഗണനയായിരുന്നു. അവസാനം ട്രോളൻമാർ രംഗത്തെത്തി പിണറായിയെയും സിപിഎമ്മിനെയും തേച്ചൊട്ടിച്ചപ്പോഴായിരുന്നു സമ്മാനം പ്രഖ്യാപിക്കാൻ സർക്കാർ തയ്യറായത് പോലും. അങ്ങനെയുള്ള എത്രയെത്ര അനുഭവങ്ങൾ . ഇനി ഈ കാര്യത്തിലും അത് തന്നെ വേണ്ടി വരുമോ എന്തോ ..?
അതേസമയം തന്നെ ധീര ജവാന്‍ എ.പ്രദീപിന്റെ കുടുംബാംഗങ്ങള്‍ക്ക് എന്ത് ആവശ്യം വന്നാലും മടിയില്ലാതെ ബന്ധപ്പെടണമെന്ന് പറഞ്ഞാണ് വ്യോമസേന എയര്‍ വൈസ് മാര്‍ഷല്‍ ബി.വി ഉപാധ്യായ് ഇന്നലെ തൃശൂരിലെ വീട്ടിൽ നിന്നും മടങ്ങിയത്. സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയോട് അദ്ദേഹം നേരിട്ടാണ് ഇക്കാര്യം പറഞ്ഞത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കു ചേരുന്നുണ്ടെന്നും സൈന്യത്തിന്റെ സഹായം എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സഹോദരന്‍ പ്രസാദിനോടും ബന്ധുക്കളോടും അദ്ദേഹം സംസാരിച്ചു. ശ്രീലക്ഷ്മിയോട് കൈകൂപ്പി യാത്ര പറഞ്ഞാണ് എയര്‍ വൈസ് മാര്‍ഷല്‍ ഇറങ്ങിയത്. പ്രദീപിന്റെ യൂണിഫോമും ദേശീയ പതാകയും ഉദ്യോഗസ്ഥര്‍ കൈമാറി.
എന്തായാലും പിണറായിക്കെതിരെ വിമർശനങ്ങൾ തലപൊക്കി വരുന്നുണ്ട്. ഇനി എന്തെങ്കിലും ഉടായിപ്പ് ന്യായം പറഞ്ഞ് കുറച്ച് കഴിയുമ്പോൾ ധനസഹായം പ്രഖ്യാപിച്ചേക്കാം.. എങ്കിലും ഒന്നു പറയട്ടെ സർക്കാരേ…. നിങ്ങളുടെ കീശയിലെ പണം കെടുക്കാനല്ലല്ലോ പറഞ്ഞത്. കണ്ട കൊലപാതകികൾക്ക് വേണ്ടി സുപ്രീം കോടതി വരെ പോയി പണം ചിലവഴിക്കാൻ ഒരു മടിയും ഇല്ലല്ലോ… രാജ്യത്തിന് വേണ്ടി മരിച്ച ധീര സൈനികന്റെ കുടുംബത്തിന് വേണ്ടി ഒന്നും ചെയ്യാൻ നിങ്ൾക്ക് കഴിയില്ലേ…