Connect with us

Hi, what are you looking for?

Exclusive

ശൈലജയെ മന്ത്രിയാക്കാത്തത് എന്തുകൊണ്ട്?വെളിപ്പെടുത്തി ജയരാജന്‍

കെകെ ശൈലജ ആരോഗ്യമന്ത്രിയാക്കാതെ തഴഞ്ഞതില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. പിണറായി വിജയന്‍ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം എന്നാണ് പലരും വിലയിരുത്തിയത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ട് അഭിപ്രായങ്ങളും ശൈലജ ടീച്ചറുടെ കാര്യത്തിലുണ്ടായിരുന്നു. വീണ ജോര്‍ജ്ജിനെതിരെ പല ആരോപണങ്ങളും പുറത്തുവന്നപ്പോഴും ആരോഗ്യമന്ത്രിയായി ശൈലജയെ കൊണ്ടുവരൂ എന്നുള്ള ആവശ്യമാണ് ഉയര്‍ന്നത്. അത്രയും ഭൂരിപക്ഷം ഉണ്ടായിട്ടും എന്തിനാണ് മുഖ്യമന്ത്രി അങ്ങനെയൊരു തീരുമാനമെടുത്തതെന്നുള്ള ചോദ്യത്തിന് ഉത്തരവുമായിട്ടാണ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ എത്തിയത്. വ്യക്തി പാര്‍ട്ടിക്ക് കീഴടങ്ങണം എന്നതാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയമെന്ന് ജയരാജന്‍ വിശദീകരിക്കുന്നു. വ്യക്തികളേക്കാള്‍ വലുതാണ് പ്രസ്ഥാനം. കെകെ ശൈലജയെ മന്ത്രിയാക്കാത്തതിന് കാരണം ഈ നയമാണെന്നും എംവി ജയരാജന്‍ പറയുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച കഴിഞ്ഞ ആരോഗ്യ മന്ത്രിയായിരുന്ന കെകെ ശൈലജയെ ഇത്തവണയും മന്ത്രിയാക്കാത്തതില്‍ പാര്‍ട്ടിയുടെ താഴെതട്ടില്‍ നിന്നും ജനങ്ങളില്‍ നിന്നും പാര്‍ട്ടിക്ക് വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു.

പാര്‍ട്ടിക്ക് വേണ്ടി ജനകീയ അംഗീകാരമുള്ള ആരേയും മത്സരിപ്പിക്കാം. ഇപി ജയരാജനെ ഇത്തവണ മത്സരിപ്പിക്കാത്തതില്‍ അപാകതയില്ല. മരിക്കുന്നത് വരെ ഒരാളെ എംഎല്‍എയാക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്ലെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടി നയങ്ങളോട് കീഴ്ഘടകങ്ങളില്‍ വിമര്‍ശനം ഉയരുന്നതില്‍ ഭയമില്ല. വിമര്‍ശിക്കാന്‍ വേണ്ടി കൂടിയാണ് സമ്മേളനങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു. പി ജയരാജനേയും അനുകൂലികളേയും പാര്‍ട്ടി തഴയുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലാവരും പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവര്‍ തന്നെയാണ്. പാര്‍ട്ടി സമ്മേളനങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ ഒത്ത് കൂടുന്ന പരിപാടി മാത്രമല്ല. കഴിഞ്ഞ നാല് വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പരിശോധന നടത്തുകയും, അതിലെ കോട്ടങ്ങളും കുറവുകളും കണ്ടെത്തി പരിഹരിക്കുകയും ചെയ്യുമെന്ന് എംവി ജയരാജന്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ പി ജയരാജനെ തഴഞ്ഞുവെന്നും പി ജയരാജനെ പാര്‍ട്ടി മനപൂര്‍വം ഒഴിവാക്കുകയാണ് എന്ന രീതിയില്‍ പിജെ ആര്‍മി എന്ന ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഫല്ക്സ് ബോര്‍ഡുകളും മറ്റും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഈ വാദത്തെ പി ജയരാജന്‍ എതിര്‍ത്തിരുന്നു. പാര്‍ട്ടിയില്‍ വ്യക്തി ആരാധനകളില്ലെന്നാണ് അന്ന് നേതാക്കള്‍ പറഞ്ഞിരുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴീക്കോട് മത്സരിച്ച കെവി സുമേശിന്റെ തെരഞ്ഞെടുപ്പ് ചുമതലയാണ് പി ജയരാജന് നല്‍കിയിരുന്നത്.എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച്കൊണ്ട് മുസ്്ലിം ലീഗിലെ കെഎം ഷാജി രണ്ട് വര്‍ഷം എംഎല്‍എയായിരുന്ന അഴീക്കോട് കെ വി സുമേഷ് വിജയിക്കുകയായിരുന്നു.

അതേസമയം സിപിഎം ജില്ലാ സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും. ആദ്യ ജില്ലാ സമ്മേളനം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായ കണ്ണൂരിലാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യും. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുക്കും. തുടര്‍ ഭരണം നേടിയ രാഷട്രീയ നേട്ടത്തെ സമ്മേളനങ്ങളിലെ ചര്‍ച്ചകളില്‍ പ്രതിനിധികള്‍ പ്രശംസിക്കുമ്പോഴും രണ്ടാം പിണറായി സര്‍ക്കാര്‍ കാലത്തെ പൊലീസ് വീഴ്ചകളില്‍ ശക്തമായ വിമര്‍ശനമാണ് സമ്മേളനങ്ങളില്‍ ഉയര്‍ന്നിരുന്നത്.പല ജില്ലകളിലും പ്രാദേശിക വിഭാഗീയത പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...