വലിയ സ്വപ്നങ്ങളും പ്രതീക്ഷകളുമായി ഉപരിപഠനത്തിനായി മദ്രാസ് ഐ.ഐ.ടിയിൽ പോയ ഫാത്തിമ ലത്തീഫിന്‍റെ മരണം നടന്നിട്ട് രണ്ട് വർഷവും ഒരു മാസവും കഴിഞ്ഞു. സി.ബി.ഐ അന്വേഷണം എങ്ങുമെത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. ഫാത്തിമയുടെ പിതാവ് അബ്‌ദുൾ ലത്തീഫ് ചെന്നൈ സി.ബി.ഐ ആസ്ഥാനത്തെത്തി ഇന്ന് മൊഴി നൽകും. ഫാത്തിമയുടെ മരണം നടന്ന് ഇത്രനാൾ പിന്നിട്ടിട്ടും മരണവുമായി ബന്ധപ്പെട്ട സി.ബി.ഐ അന്വേഷണത്തിന്‍റെ ഒരു വിവരവും അറിയില്ല എന്ന് കുടുംബം ആരോപിച്ചു.
ഫാത്തിമയുടെ പിതാവ് തമിഴ്നാട് മുഖ്യമന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. സി.ബി.ഐ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ല എന്ന് ഫാത്തിമയുടെ കുടുംബം ശക്തമായ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതിനു പിന്നാലെ ആണ് പിതാവ് അബ്‌ദുൾ ലത്തീഫിനോട് ഇന്ന് ചെന്നൈയിൽ എത്തി മൊഴി നൽകാൻ സി.ബി.ഐ നോട്ടീസ് നൽകിയത്. അന്വേഷണം എവിടേയും എത്താത്തതിനാൽ ഫാത്തിമക്ക് നീതി ലഭിക്കണം എന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിനുമായി ഫാത്തിമയുടെ പിതാവ് കൂടിക്കാഴ്ച നടത്തുന്നത്. മരണം നടന്ന് രണ്ടു വർഷം കഴിഞ്ഞിട്ടും ഫാത്തിമക്ക് നീതി ലഭിച്ചിട്ടില്ല. ഇതിനെതിരെ ധാരാളം പ്രതിഷേധങ്ങൾ ഉയർന്ന് വന്നിരുന്നു. അതിനിടെ ഫാത്തിമയുടെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനുമായും കഴിഞ്ഞമാസം കൂടിക്കാഴ്ച നടത്തിയിരുന്നു.