Connect with us

Hi, what are you looking for?

Exclusive

ഫണ്ട് അനുവദിച്ചില്ല; ഉപകരണങ്ങൾ നൽകിയില്ല;കത്തുപോലും അവ​ഗണിച്ചെന്ന് ഡോ.പ്രഭുദാസ്

ആരോ​ഗ്യമന്ത്രി വീണ ജോർജിനെതിരെ വീണ്ടും ആരോപണങ്ങളുമായി അട്ടപ്പാടി കോട്ടത്തറ ആശുപത്രി സുപ്രണ്ട് ഡോ. പ്രഭുദാസ്. ആദിവാസി വിഭാ​ഗങ്ങൾ ചികിത്സയ്ക്ക് എത്തുന്ന കോട്ടത്തറ ആശുപത്രിയുടെ ശോചനീയാവസ്ഥ പരി​ഗണിച്ചായിരുന്നു സുപ്രണ്ട് ആരോ​ഗ്യ വകുപ്പിന് പല തവണ കത്തുകൾ അയച്ചത് എന്നൽ അന്നൊന്നും ഒരു മറുപടി പോലും നൽകാൻ ആരോ​ഗ്യ വകുപ്പ് തയ്യാറായിരുന്നില്ല. എന്നാൽ ഒരു പ്രശ്നം വന്ന് ചാനലുകളും പത്രങ്ങളും ഏറ്റെടുത്തതോടെ ആശുപത്രി വികസനം എന്ന് പറഞ്ഞ് ഓടി നടക്കുകയാണ് മന്ത്രി വീണ ജോർജ്.

ശിശു മരണങ്ങൾ ഏറിയതോടെയാണ് കോട്ടത്തറ ആശുപത്രി സർക്കാറിന്റെ കണ്ണിൽ പെടുന്നത് തന്നെ. ആരും ചോദിക്കാനും പറയാനുമില്ലാത്തവർ ഒന്നും അന്വേഷിക്കില്ല എന്ന over confidence തന്നെയാകാം ആരോ​ഗ്യ വകുപ്പ് യാതൊരു വിലയും കൽപ്പിക്കാതെ മാറ്റി നിർത്തിയതും.

കോട്ടത്തറ ആശുപത്രിയിലെ മാതൃശിശു വാർഡ് പ്രവർത്തന സജ്ജമാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ഡോ. പ്രഭുദാസ് കത്ത് നൽകിയത് രണ്ട് തവണയാണ്. എന്നാൽ ഈ കത്ത് സർക്കാർ പരി​ഗണിച്ചില്ല. നാലാം നിലയിലെ വാർഡിലേക്ക് ലിഫ്റ്റ് നിർമ്മിക്കാൻ ഫണ്ട് തേടിയത് കഴിഞ്ഞ മാർച്ചിൽ. എന്നാൽ അതും അവ​ഗണിച്ചു. അനുബന്ധ ഉപകരണങ്ങൾക്കായി കഴിഞ്ഞ സെപ്തംബറിൽ കത്ത് നൽകി.അതിലും നടപടി ഉണ്ടായില്ല.
എന്നാൽ വാർഡ് പ്രവർത്തന ക്ഷമമാകാതെ കഴിഞ്ഞ സർക്കാരിൻ്റെ അവസാന കാലത്ത് ഉദ്ഘാടനം നടത്തിയെന്നും പ്രഭുദാസ് സർക്കാരിലേക്ക് നൽകിയ കത്തിൽ പറയുന്നു. ഡോക്ടർ പ്രഭുദാസ് സർക്കാരിന് നൽകിയ കത്ത് പുറത്താകുകയും ചെയ്തു.

അതേസമയം കഴിഞ്ഞ ദിവസവും ആരോ​ഗ്യമന്ത്രി വീണ ജോർജിനെതിരെ കോട്ടത്തറ ആശുപത്രി സൂപ്രണ്ട് രം​ഗത്തെത്തിയിരുന്നു. എല്ലാ തെളിവുകളും തന്റെ കൈവശമുണ്ടെന്നും ആരെയും ഭയമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അത് മാത്രമല്ല ആരോ​ഗ്യമന്ത്രിയുടെ സന്ദർശന സമയത്ത് തന്നെ അവിടെ നിന്നും മാറ്റി നിർത്താനായി ഇല്ലാത്ത യോ​ഗത്തിന്റെ പേര് പറഞ്ഞ് തിരുവനന്തപുരത്തേക്ക് വിളിപ്പിക്കുകയും ചെയ്തിരുന്നു. ആരോ​ഗ്യമന്ത്രിയുടെ സന്ദർശന സമയത്ത് കൂടെ ഉണ്ടായിരുന്നവരെല്ലാം അഴിമതിക്കാരാണെന്നാണ് അദ്ദേഹം പറയുന്നത്.

ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റിയിലെ പല മെമ്പര്‍മാരും ബില്ലുകള്‍ മാറാന്‍ കൈക്കൂലി ആവശ്യപ്പെടുന്ന സാഹചര്യമുണ്ട്. അത്തരം നടപടികളെ തടയാന്‍ ശ്രമിച്ചതാണ് തനിക്കെതിരായ നീക്കങ്ങള്‍ക്ക് കാരണം. ആശുപത്രി മാനേജ്മെന്റിലെ പല അംഗങ്ങളും കൈക്കൂലി ചോദിച്ചതായും പലര്‍ക്കും കോടുത്തതായും പരാതി ലഭിച്ചിട്ടുണ്ട്. കൈക്കൂലി കിട്ടിയാലേ ഒപ്പിട്ട് നല്‍കൂ എന്ന് പറഞ്ഞവര്‍ തന്നെയാണ് കഴിഞ്ഞ ദിവസം മന്ത്രിയുടെ ഒപ്പം ഉണ്ടായിരുന്നതെന്നും പ്രഭുദാസ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...