രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതി രൂക്ഷമായി അലയടിച്ചപ്പോൾ ഓക്സിജന്‍ ലഭ്യത കുറവ് മൂലം ആയിരങ്ങൾ ആണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ മരിച്ചവരുടെ കണക്കുകൾ കൈവശം ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിൽ അറിയിച്ചത്. ഓക്സിജന്‍ ലഭ്യത കുറവ് മൂലം മരിച്ചവരുടെ എണ്ണം ആവശ്യപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് ആണ് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ ഇത്തരത്തിൽ ഒരു മറുപടി നല്‍കിയത്.
രാജ്യത്തെ പല സംസഥാനങ്ങളിലും ഓക്സിജൻ ലഭ്യത കുറവ് അതി രൂക്ഷമായി തന്നെ ബാധിച്ചിരുന്നു. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഓക്സിജൻ ഇല്ലായിമ ഏറ്റവും കൂടുതൽ ബാധിച്ചത്. പ്രാണവായു ഇല്ലാതെ മരണത്തിന് കീഴടകുന്നവരുടെ എണ്ണം ദിനംപ്രതി വർത്തിച്ചു വരുന്ന സാഹചര്യം ആണ് രാജ്യത്ത് ഉണ്ടായത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു കണക്കും കയ്യില്‍ ഇല്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. മരണപ്പെട്ടവരുടെ കണക്ക് മറച്ചു വയ്ക്കാതെ ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കുമോ എന്ന് സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കാന്‍ തയ്യാറായില്ല.
എന്നാൽ ഇതിനു കാരണമായി കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തുന്നത് സംസ്ഥാനങ്ങളെ ആണ്. ഓക്സിജന്‍ ലഭ്യത കുറവ് മൂലം മരിച്ചവരുടെ കണക്ക് കൈവശമില്ലാത്തതിന് കാരണം സംസ്ഥാനങ്ങള്‍ ആണെന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. മരിച്ചവരുടെ കണക്കുകൾ സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലൈയില്‍ വിവിധ സംസ്ഥാനങ്ങളോട് കേന്ദ്രം റിപ്പോര്‍ട്ട് തേടിയിരുന്നു. എന്നാല്‍ ഇതു വരെ രണ്ടു സംസ്ഥാനങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് നല്‍കാന്‍ തയ്യാറായത്.